കോഴിക്കോട് : തന്നെ പീഡിപ്പിച്ചത് കോടതിയാണെന്ന് അഖില. രണ്ടാമത്തെ ഹേബിയസ് കോര്‍പ്പസില്‍ തന്റെ വിവാഹത്തെ കുറിച്ച് ഒന്നും ചോദിക്കാതെ കോടതി ഏകപക്ഷീയമായ നിലപാടെടുക്കുകയായിരുന്നു. തന്നെ ഒരു വ്യക്തിയായി പോലും കോടതി കണക്കാക്കിയില്ലെന്നും അഖില കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. താന്‍ കോടതിയില്‍ നല്കിയ മൊഴികളില്‍ ഉറച്ച് നില്ക്കുന്നു. കോടതി വിധിയാണ് തന്റെ ജീവിതം തകര്‍ത്തത്. അതിനാലാണ് സര്‍ക്കാരിനോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്.
തന്റെ പേരില്‍ ഇനി വിവാദം വേണ്ട. ഹാദിയ എന്ന പേര് ഔദ്യോഗികമായി മാറ്റിയിട്ടില്ല. മതപരിവര്‍ത്തന സമയത്ത് അവിടെ നിന്നും നല്കിയ സര്‍ട്ടിഫിക്കറ്റില്‍ മാത്രമാണ് ഹാദിയ എന്ന പേര് ഉള്ളതെന്നും അഖില വ്യക്തമാക്കി. പോപ്പുലര്‍ ഫ്രണ്ട് മാത്രമാണ് തന്നെ പിന്തുണച്ചത്. അവര്‍ പിരിച്ച തുക തനിക്ക് നല്‍കിയതായും അഖില പറഞ്ഞു.
അതേസമയം അച്ഛന് അശോകന് കോടതിയില്‍ ഹാജരാക്കിയ ശബ്ദസംഭാഷണത്തെ അനുകൂലിക്കാനോ നിരസിക്കാന്‍ ഹാദിയ തയ്യാറായില്ല. അച്ഛനെയും അമ്മയെയും താന്‍ സംരക്ഷിക്കും എന്നാല്‍ അവരെ ചിലര്‍ രാഷ്ട്രീയപരമായി ഉപയോഗിക്കുകയാണെന്നും ഹാദിയ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: