Thursday, May 15, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സാമൂഹ്യമാറ്റത്തിന്റെ സംന്യാസ രൂപം

Janmabhumi Online by Janmabhumi Online
Mar 1, 2018, 02:23 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

ആത്മീയതയുടെ വിഹായസ്സില്‍ വിഹരിക്കുമ്പോഴും സാമൂഹ്യമാറ്റത്തിനുവേണ്ടി നിലകൊണ്ട സംന്യാസിവര്യനായിരുന്നു കാഞ്ചി കാമകോടി പീഠം മഠാധിപതി സ്വാമി ജയേന്ദ്ര സരസ്വതികള്‍. ഗുരുവും മഠാധിപതിയുമായിരുന്ന ചന്ദ്രശേഖരേന്ദ്ര സരസ്വതിയില്‍നിന്ന് ദീക്ഷ സ്വീകരിക്കുകയും, പരമാചാര്യന്‍ തന്റെ പിന്‍ഗാമിയായി വാഴിക്കുകയുംചെയ്ത ജയേന്ദ്ര സരസ്വതിയും ഗുരുവിന്റെ കാല്‍പ്പാടുകളാണ് പിന്തുടര്‍ന്നത്. രാജ്യമെമ്പാടും നിരന്തരം യാത്ര ചെയ്ത സ്വാമികളെ കാണാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തി. അവരുടെ ആവലാതികള്‍ കേട്ടു, പരിഹാരം നിര്‍ദ്ദേശിച്ചു. അവയൊക്കെ നടപ്പില്‍വരുത്താന്‍ സഹായങ്ങള്‍ ചെയ്തു. വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ എന്നീ മേഖലകളിലൊക്കെ കനത്ത സംഭാവനകള്‍ നല്‍കാന്‍ കഴിഞ്ഞ ആചാര്യനായിരുന്നു സ്വാമികള്‍. ക്ഷേത്ര പുനരുദ്ധാരണങ്ങളിലും ശ്രദ്ധപുലര്‍ത്തി.

ജയേന്ദ്ര സരസ്വതിയുടെ അശ്രാന്ത പരിശ്രമ ഫലമായാണ് കാഞ്ചി കാമകോടി പീഠം രാജ്യത്തിന്റെ പല ഭാഗങ്ങളിലും നിരവധി സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തിയത്. ഇതുവഴി സാമൂഹ്യ നവോത്ഥാനത്തിന്റെ കേന്ദ്രമായി മഠം മാറുകയുണ്ടായി. ആദിശങ്കരനുശേഷം മാനസസരോവര്‍ സന്ദര്‍ശിച്ച ഒരേയൊരു ശങ്കരാചാര്യരായിരുന്നു ജയേന്ദ്ര സരസ്വതി. അവിടെ ആദിശങ്കരിന്റെ വിഗ്രഹവും സ്ഥാപിച്ചു. ‘ലോകത്തെ ഒരേയൊരു ഹിന്ദുരാജ്യത്തേക്ക് സ്വാഗതം’ എന്നുപറഞ്ഞാണ് ജയേന്ദ്രസരസ്വതിയെ നേപ്പാള്‍ സ്വീകരിച്ചത്. നേപ്പാളിന്റെയും ചൈനയുടെയും ആദരവ് ഏറ്റുവാങ്ങാന്‍ കഴിഞ്ഞ സംന്യാസിയാണ് ജയേന്ദ്ര സരസ്വതി സ്വാമികള്‍.  ബംഗ്ലാദേശ് സന്ദര്‍ശിച്ച സ്വാമിജിയോടുള്ള ആദരസൂചകമായി ദക്ഷിണേശ്വരി ക്ഷേത്ര കവാടത്തിന് ‘ശങ്കരാചാര്യ കവാടം’ എന്ന് പേരുനല്‍കുകപോലുമുണ്ടായി. കേരളത്തോടും പ്രത്യേകിച്ച്, ആദിശങ്കരന്റെ ജന്മനാടായ കാലടിയോടും സ്വാമിജിക്ക് ആത്മബന്ധമുണ്ടായിരുന്നു. കാലടിയിലെ ശ്രീശങ്കര സ്തൂപം ഭാരതീയ സംസ്‌കാരത്തോടും ആചാര്യപരമ്പരയോടുമുള്ള സ്വാമികളുടെ പ്രതിബദ്ധതയ്‌ക്ക് തെളിവാണ്.

വിദ്യാഭ്യാസരംഗത്തെ സ്വാമികളുടെ നിസ്തുലമായ ദൗത്യത്തിന്റെ സാക്ഷാല്‍കാരമായി നിരവധി സ്ഥാപനങ്ങള്‍ ഉയര്‍ന്നുവന്നു. കല്‍പ്പിത സര്‍വകലാശാലയായ ചന്ദ്രശേഖരേന്ദ്ര സരസ്വതി വിശ്വമഹാവിദ്യാലയം ഈ ദിശയിലുള്ള പ്രവര്‍ത്തനത്തിന്റെ വിശ്വരൂപമാണ്. അധഃസ്ഥിത ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി അക്ഷീണം പ്രയത്‌നിച്ച  മഹാത്മാവായിരുന്നു സ്വാമിജി. ”എനിക്ക് നിങ്ങള്‍ ദളിതരായ കുട്ടികളെ തരൂ, ഞാന്‍ അവരെ ശങ്കരാചാര്യന്മാരാക്കാം” എന്ന സ്വാമികളുടെ പ്രഖ്യാപനം സാമൂഹ്യ വിപ്ലവത്തിന്റെ വിളംബരമായിരുന്നു. ഇക്കാര്യത്തില്‍ സ്വപക്ഷത്തുള്ളവരുടെ പോലും എതിര്‍പ്പുകളെ മറികടന്ന് ധീരമായി മുന്നോട്ടുപോകാന്‍ അദ്ദേഹം മടിച്ചില്ല. പ്രതിസന്ധികള്‍ക്കുമുന്നില്‍ മൃദുമന്ദഹാസം പൊഴിച്ച് മുന്നേറിയ സ്വാമികള്‍ ധീരതയുടെ ആത്മീയ രൂപമായിരുന്നു.

ഹിന്ദുത്വ-ദേശീയ പ്രസ്ഥാനങ്ങള്‍ക്കൊപ്പം എക്കാലവും നിലകൊണ്ട സ്വാമികള്‍, അനീതികള്‍ വച്ചുപൊറുപ്പിക്കരുതെന്ന പക്ഷക്കാരനായിരുന്നു. സര്‍സംഘചാലകായിരുന്ന ഗുരുജി ഗോള്‍വല്‍ക്കറിലൂടെ ആര്‍എസ്എസുമായി അടുത്ത സ്വാമികള്‍, നിര്‍ണായക  സന്ദര്‍ഭങ്ങളില്‍ ഹിന്ദുസമൂഹത്തിന് പകര്‍ന്നുനല്‍കിയ ആത്മവിശ്വാസം അപാരമായിരുന്നു. തമിഴ്‌നാട്ടിലെ മണ്ടയ്‌ക്കാട്ട് സംഘടിത മതശക്തികള്‍ വംശീയകലാപം അഴിച്ചുവിട്ടപ്പോഴും, ആസൂത്രിതമായ മതംമാറ്റത്തിലൂടെ കന്യാകുമാരിയെ ‘കന്യകാമേരി’യാക്കാന്‍ ശ്രമിച്ചപ്പോഴുമൊക്കെ അവിടങ്ങളിലേക്ക് പാഞ്ഞെത്തി അരക്ഷിതരായ ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍ സ്വാമികള്‍ക്കു കഴിഞ്ഞു.

രാമജന്മഭൂമിയിലെ തര്‍ക്ക പരിഹാരത്തിന് അദ്ദേഹം നടത്തിയ സമവായ ശ്രമങ്ങള്‍ വിജയത്തിലെത്തുമെന്ന് ഭയന്ന സ്ഥാപിത ശക്തികള്‍, അത് സമര്‍ത്ഥമായി അട്ടിമറിക്കുകയായിരുന്നു. ആ ദൗത്യം വിജയിക്കാതിരിക്കാന്‍ സ്വാമികളെ കൊലപാതകക്കേസില്‍ കുടുക്കുകവരെ ചെയ്തു. എന്നാല്‍ ഈ പീഡനങ്ങളെയൊക്കെ സഹജമായ ആത്മബലംകൊണ്ട് നേരിട്ടു. ഒടുവില്‍ പരമോന്നത നീതിപീഠംതന്നെ അദ്ദേഹം നിരപരാധിയാണെന്ന് പ്രഖ്യാപിച്ചു. സ്വാമി വിവേകാനന്ദനുശേഷം കാതലായ സാമൂഹ്യമാറ്റത്തിനുവേണ്ടി നിലകൊണ്ട കര്‍മനിരതനും അവതാരവരിഷ്ഠനുമായ ആചാര്യന്റെ പാദാരവിന്ദങ്ങളില്‍ ഞങ്ങളുടെ ബാഷ്പാഞ്ജലി.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദ്ദിച്ച കേസിലെ പ്രതി അഡ്വ. ബെയ്ലിന്‍ ദാസ് പിടിയിലായി

Kerala

റാന്നിയില്‍ വൃദ്ധ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍

Kerala

പെര്‍മിറ്റില്ലാതെ ഓടിയ എ.എം.വി.ഐയുടെ സഹോദരന്റെ ബസ് കസ്റ്റഡിയിലെടുത്തു

Kerala

ജൂനിയര്‍ അഭിഭാഷകയെ മര്‍ദ്ദിച്ച കേസിലെ പ്രതി അഡ്വ. ബെയിലിന്‍ ദാസ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

Kerala

നെടുമ്പാശേരിയില്‍ കൊല്ലപ്പെട്ട ഐവിന്‍ ജിജോ ക്രൂര മര്‍ദനത്തിന് ഇരയായി

പുതിയ വാര്‍ത്തകള്‍

ഭീകരതയെയും പി‌ഒ‌കെയെയും കുറിച്ച് മാത്രമേ പാകിസ്ഥാനുമായി ചർച്ചകൾ ഉണ്ടാകൂ, മൂന്നാം കക്ഷി ഇടപെടൽ സ്വീകാര്യമല്ല ; വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

തുര്‍ക്കിക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തണം: സ്വദേശി ജാഗരണ്‍ മഞ്ച്

ആരോഗ്യം മെച്ചപ്പെട്ടു; ബംഗാൾ ഗവർണർ ആനന്ദബോസ് ആശുപത്രി വിട്ടു

സ്വകാര്യബസുകള്‍ അനിശ്ചിതകാല ബസ് സമരത്തിലേക്ക്; അടുത്ത ദിവസങ്ങളിൽ സമരത്തിന്റെ തീയതി പ്രഖ്യാപിക്കും

ബാലറ്റ് തിരുത്തൽ; ജി. സുധാകരന്റെ മൊഴിയെടുത്തു, കേസെടുക്കാൻ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദ്ദേശം

മുഖ്യമന്ത്രി ഭജൻലാൽ ശർമ്മയെ കൊന്ന് വെട്ടിമുറിച്ച് കഷ്ണങ്ങളാക്കും , സംസ്ഥാനത്തെ പ്രമുഖ സ്റ്റേഡിയവും തകർക്കും : രാജസ്ഥാനിൽ ഭീഷണി സന്ദേശത്തിൽ ജാഗ്രത

പാകിസ്ഥാന്‍ ഉത്തരവാദിത്തമില്ലാത്ത തെമ്മാടി രാഷ്‌ട്രം; ആണവായുധങ്ങളുടെ മേൽനോട്ടം അന്താരാഷ്‌ട്ര ആറ്റമിക് എനര്‍ജി ഏജന്‍സി ഏറ്റെടുക്കണം: രാജ്‌നാഥ് സിങ്

ഒരിക്കൽ അമേരിക്ക തലയ്‌ക്ക് ഒരു കോടി യുഎസ് ഡോളർ പാരിതോഷികം പ്രഖ്യാപിച്ച കൊടും ഭീകരൻ, ഇന്ന് ട്രംപിന് കൈ കൊടുത്ത് സുഹൃത്തായി മാറി

സിയാല്‍ സമ്പൂര്‍ണ ഡിജിറ്റല്‍വത്കരണത്തിലേക്ക്

അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായി; ഐഎന്‍എസ് വിക്രമാദിത്യ പടക്കളത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies