കോട്ടയം: ജില്ലയിലെ സ്വകാര്യ ബസ് സമരം പൂര്‍ണ്ണം. യാത്രാ സൗകര്യമില്ലാതെ ജനങ്ങള്‍ വലഞ്ഞു.സ്വകാര്യ ബസ്സുകളെ മാത്രം ആശ്രയിക്കുന്ന യാത്രക്കാരാണ് ജില്ലയില്‍ കൂടുതല്‍.ടാക്‌സിക്കാര്‍ സമാന്തര സര്‍വ്വീസ് നടത്തിയെങ്കിലും അമിത ചാര്‍ജ് ഈടാക്കിയതായി പരാതിയുണ്ട്.സ്വകാര്യ ബസ്സുകളെ മാത്രം ആശ്രയിക്കുന്ന പടിഞ്ഞാറന്‍ മേഖല യാത്രാ ദുരിതത്താല്‍ പൊറുതിമുട്ടി.മെഡിക്കല്‍ കോളേജ്, എംജി സര്‍വ്വകലാശാല, ഇഎസ്‌ഐ എന്നിവടങ്ങളില്‍ എത്താനാണ് യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടിയത്. ജില്ലയില്‍ 1200 ഓളം സ്വകാര്യ ബസ്സുകളാണ് സര്‍വ്വീസ് നടത്തുന്നത്.ഇവ പൂര്‍ണ്ണമായി സമരത്തില്‍ പങ്കെടുത്തതായി ബസ് ഉടമ അസോസിയേഷന്‍ സെക്രട്ടറി തങ്കച്ചന്‍ വാലേല്‍ പറഞ്ഞു.യാത്രാ ക്ലേശം പരിഹരിക്കാന്‍ കെഎസ്ആര്‍ടിസി കാര്യമായ മുന്നൊരുക്കങ്ങള്‍ നടത്തിയില്ലെന്ന് പരാതിയുണ്ട്.അധിക സര്‍വ്വീസ് നടത്താന്‍ ബസ്സില്ലാത്തതാണ് കെഎസ്ആര്‍ടിസിക്ക് തിരിച്ചടിയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: