Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വ്യത്യസ്തമായ രണ്ട് കോടതി വിധികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 25, 2017, 02:45 am IST
in Vicharam

ലോകത്തിലേക്കുവച്ചുതന്നെ ഏറ്റവും വലിയ അഴിമതിയെന്നറിയപ്പെട്ട ടുജി സ്‌പെക്ട്രം അഴിമതിക്കേസില്‍ കഴിഞ്ഞയാഴ്ചയാണ് വിധി വന്നത്. ദല്‍ഹി പട്യാല സിബിഐ കോടതി ഈ കേസ് തെളിയിക്കുന്നതില്‍ സിബിഐ പരാജയപ്പെട്ടു എന്നാണ് വിധിച്ചത്. അതുകൊണ്ടുതന്നെ പ്രതികള്‍ക്ക് ശിക്ഷയില്ല. എന്നാല്‍ ടുജി ഇടപാടില്‍ നഷ്ടം സംഭവിച്ചിട്ടില്ലെന്ന് കോടതി വിലയിരുത്തിയിട്ടില്ല. 1.76 ലക്ഷം കോടി രൂപയുടെ കൊള്ളയാണ് ഇതുവഴി നടന്നതെന്നാണ് ആരോപണം. ഇത് ഏതെങ്കിലും രാഷ്‌ട്രീയ പാര്‍ട്ടിയുടെ ആക്ഷേപമായിരുന്നില്ല.

ഭരണഘടനാസ്ഥാപനമായ സിഎജി വിദഗ്ധ പരിശോധനയിലൂടെ കണ്ടെത്തിയതാണ്. ആരോപണം സുപ്രീം കോടതിയും പരിശോധിച്ചു. അഴിമതി നടന്നു എന്നുതന്നെയാണ് സുപ്രീം കോടതിയും കണ്ടെത്തിയത്. 85 കമ്പനികള്‍ക്കായി നല്‍കിയ 122 ലൈസന്‍സുകള്‍ റദ്ദാക്കിയ സുപ്രീംകോടതി വിദഗ്ധ പരിശോധനയ്‌ക്ക് നിര്‍ദ്ദേശവും നല്‍കി. കേസ് കോടതിയിലെത്തി ഏഴു വര്‍ഷക്കാലം കാത്തിരുന്നിട്ടും തെളിവുകളൊന്നും എത്തിയില്ലെന്നാണ് സിബിഐ കോടതി ജഡ്ജി വ്യക്തമാക്കിയത്. എന്തുകൊണ്ട് തെളിവെത്തിയില്ലെന്നത് ദുരൂഹമാണ്.

യുപിഎ ഭരണത്തില്‍ ഏറ്റവും ഒടുവില്‍ പകല്‍ക്കൊള്ളയാണ് നടന്നതെന്ന് സര്‍വ്വരും സമ്മതിച്ചതാണ്. പക്ഷേ ഇത് കോടതിയില്‍ തെളിയിക്കുന്നതില്‍ വീഴ്ച സംഭവിച്ചുവെന്നാണ് സിബിഐ കോടതി വിധി വ്യക്തമാക്കുന്നത്. ആരോപണത്തില്‍ പറയുന്ന സംഗതികള്‍ കോടതിയില്‍ എത്തിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു എന്ന് സിബിഐ കോടതി വിലയിരുത്തുന്നു. ആരോപണത്തില്‍ പറയുന്നതൊന്നും തെളിവുസഹിതം കോടതിയിലെത്തിയില്ല.

ഈ കേസില്‍ നാല് വര്‍ഷം നടപടികള്‍ നീക്കിയത് യുപിഎ ഭരണത്തിലാണ്. തെളിവുകള്‍ ശേഖരിക്കുന്നതിലല്ല, നശിപ്പിക്കുന്നതിനാണ് സിബിഐ ശ്രദ്ധിച്ചതെന്നുവേണം കരുതാന്‍. അതുകൊണ്ടുതന്നെ രാജ്യം മാത്രമല്ല, ലോകംതന്നെ ശ്രദ്ധിച്ച ഏറ്റവും വലിയ തീവെട്ടിക്കൊള്ളയിലെ പ്രതികളെല്ലാം കുറ്റവിമുക്തരാക്കപ്പെട്ടു എന്നത് ഞെട്ടലുളവാക്കിയ സംഭവമാണ്. ഈ സാഹചര്യത്തിലാണ് കാലിത്തീറ്റ കുംഭകോണത്തിലെ സിബിഐ കോടതി വിധി വന്നിരിക്കുന്നത്.

ദശാബ്ദങ്ങളായി കാലിത്തീറ്റ കോഴ സജീവ ചര്‍ച്ചാവിഷയമാണ്. 950 കോടി രൂപയുടെ കോഴയാണ് ഇതില്‍ ഉത്ഭവിച്ചത്. രാഷ്‌ട്രീയ നേതാക്കള്‍ പ്രതികളാകുന്ന അഴിമതിക്കേസുകള്‍ തെളിയിക്കപ്പെട്ടില്ലെന്ന പരിഭവമാണ് കാലിത്തീറ്റ കുംഭകോണത്തിലൂടെ പരിഹരിക്കപ്പെടുന്നത്. ലാലുപ്രസാദ് യാദവ് പ്രതിയായ കേസില്‍ കുറ്റം തെളിഞ്ഞതായി സിബിഐ കോടതി വ്യക്തമായിക്കഴിഞ്ഞു. 2013ല്‍ ഈ കേസില്‍ ബീഹാര്‍ മുഖ്യമന്ത്രിയായിരുന്ന ലാലുപ്രസാദ് ശിക്ഷിക്കപ്പെട്ടതായിരുന്നു. അപ്പീല്‍ കോടതിയും ലാലു കുറ്റക്കാരനാണെന്ന് കണ്ടെത്തി.

ജയിലില്‍ പ്രത്യേക പരിഗണന ലഭിക്കുന്നതിനായുള്ള ലാലുവിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടിരിക്കാം. പത്രവും ടെലിവിഷനും വീട്ടില്‍ നിന്നുള്ള ഭക്ഷണവും ലഭിച്ചേക്കും. കാഞ്ചനക്കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെയാണ്. ഒരു കുടുംബം മുഴുവന്‍ അഴിക്കുള്ളില്‍ കഴിയേണ്ടിവരുന്ന അവസ്ഥ ദയനീയം തന്നെയാണ്. ഒന്നാമത്തെ കുടുംബവും രണ്ടാമത്തെ കുടുംബവും മൂന്നാമത്തെ രാഷ്‌ട്രീയ കുടുംബവുമെല്ലാം ജയിലിലേക്ക് ആനയിക്കപ്പെടും എന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഇത് അഴിമതിക്കെതിരായ പൊതുവികാരം ശക്തിപ്പെടുത്തുമെന്ന് മാത്രമല്ല, ജനാധിപത്യം അക്ഷരാര്‍ത്ഥത്തില്‍ നടപ്പിലാകുമെന്നും ആശിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലൗ ജിഹാദ് നടക്കുമ്പോള്‍ പോലും കണ്ണടച്ചിരിക്കുന്ന സര്‍ക്കാരാണ് കേരളത്തിലുളളതെന്ന് ആര്‍ ശ്രീലേഖ

Entertainment

സിമ്പു വിവാഹം ചെയ്യാത്തതിന് കാരണം തൃഷ, തിരിച്ച് തന്നിലേക്ക് വരുമെന്ന് സിമ്പു പ്രതീക്ഷിക്കുന്നു

Entertainment

ഷറഫുദീൻ നായകനായ ഫാമിലി റോം-കോം എന്റെർറ്റൈനെർ “മധുവിധു” വിഷു ചിത്രം ; ചിത്രത്തിന്റെ ആഗോള റിലീസ് ഏപ്രിൽ 17 ന്

Entertainment

പ്രദീപ് രംഗനാഥൻ – വിഘ്നേഷ് ശിവൻ ചിത്രം ‘ലവ് ഇൻഷുറൻസ് കമ്പനി’ കേരളത്തിൽ എത്തിക്കുന്നത് ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ്

Music

സംഗീത മാന്ത്രികൻ രവിബ്രസൂറിന്റെ കടന്നുവരവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തേവർ പൊള്ളാച്ചിയിൽ ആരംഭിച്ചു

“ഡർബി” വിജയകരമായ രണ്ടാം വാരത്തിലേക്ക് : ഇത് യുവ പ്രതിഭകളുടെ വൻ വിജയം

നരേന്ദ്രമോദി ശനിയാഴ്ച കേരളത്തില്‍,എന്‍ ഡി എ നിര്‍ണായകശക്തിയാകും

തെരഞ്ഞെടുപ്പ് കാലത്ത് മാധ്യമങ്ങളെയും കൂട്ടി ഉമ്മന്‍ ചാണ്ടിയുടെ ശവക്കല്ലറയില്‍ താന്‍ പോയിട്ടില്ല;ചാണ്ടിഉമ്മന് ഡോ. വര്‍ഗീസ് ജോര്‍ജിന്റെ ചുട്ട മറുപടി

രഞ്ജിത്ത് എന്റെ ജീവിതത്തിന്റെ ഭാഗമാണ് , ആരോടും ഒന്നും പറയേണ്ട ആവശ്യമില്ല എനിക്ക് ; ആരോപണങ്ങളെ പറ്റി രേവതി പറഞ്ഞത്

‘ ആർട്ടിക്കിൾ 370 എടുത്ത് കളഞ്ഞ്, രാമജന്മ ഭൂമി വിഷയം പൂ പോലെ പരിഹരിച്ചവരെയാണ് ദേവലോകത്തും, കാക്കനാടും ഇരുന്ന് വെല്ലുവിളിക്കുന്നത് ‘

ഞാന്‍ വോട്ട് ചോദിക്കുന്നത് എസ്.ഡി.പി.ഐ വോട്ടിന് ഇരക്കുന്ന നേതൃത്വത്തിന് മുന്നില്‍ പ്രതിഷേധിക്കുന്ന പാവം സഖാക്കള്‍ക്ക് കൂടി വേണ്ടി ; യുവരാജ് ഗോകുൽ

രണ്ടാമത്തെ യുഎസ് എഫ്-35 യുദ്ധവിമാനം വെടിവെച്ചിട്ടെന്ന് ഇറാൻ; പൈലറ്റ് കൊല്ലപ്പെട്ടു: വിമാന അവശിഷ്ടങ്ങളുടെ ദൃശ്യങ്ങൾ പുറത്ത് വിട്ടു

ആ തടയല്‍ …. സ്വാഭാവികമാണ്

ദുബായിലെ ആരാധനാലയങ്ങളിൽ കർശന നിയന്ത്രണങ്ങൾ: ദുഃഖവെള്ളിയിലും ക്രൈസ്തവ ആരാധനാലയങ്ങൾ തുറന്നില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.