Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഇടതുഭരണത്തിലെ ‘ഡിഫി’ വിളയാട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2017, 02:45 am IST
in Vicharam

അക്ഷര വിരോധികള്‍ക്കും വിദ്യ ആഭാസമാക്കിയവര്‍ക്കും എന്തും ചെയ്യാം എന്ന നിലവരുന്നത് ആപത്താണ്. അത്തരം സ്ഥിതിവിശേഷത്തിലേക്കാണ് കേരളം അനുദിനം വഴിതെറ്റിവീണുകൊണ്ടിരിക്കുന്നത്. വിദ്യാലയങ്ങള്‍ ആക്രമിക്കുക, പോലീസ് സ്റ്റേഷന്‍ അക്രമിക്കുക, മറ്റ് അധികൃതകേന്ദ്രങ്ങള്‍ക്കെതിരെ നിരന്തരം ആക്രമണം നടത്തുക എന്നത് നടപ്പുരീതിയായിരിക്കുന്നു. അതിന്റെ ഏറ്റവും ഒടുവിലത്തെ സംഭവമാണ് കോഴിക്കോടിനടുത്ത രാമനാട്ടുകരയില്‍ ഉണ്ടായിരിക്കുന്നത്. അവിടെ പ്രവര്‍ത്തിക്കുന്ന ഭവന്‍സ് പള്‍സാര്‍ ലോ കോളജിലാണ് മാര്‍ച്ചിനെ തുടര്‍ന്ന് അക്രമം അരങ്ങേറിയത്. സര്‍ക്കാരിന്റെ പിന്തുണയുണ്ടെന്ന അഹങ്കാരമാണ് അക്രമികളായ ഡിവൈഎഫ്‌ഐക്കാര്‍ക്ക് തണലായത്. നേരത്തെയും ഇതേ സ്ഥാപനത്തിനു നേരെ അതിക്രമങ്ങള്‍ നടന്നിരുന്നു.

വിവിധ വിദ്യാഭ്യാസകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസാണ് തകര്‍ത്തിരിക്കുന്നത്. ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ വനിതകളടക്കമുള്ളവരാണ് അക്രമത്തിന് നേതൃത്വം നല്‍കിയത്. ഡിവൈഎഫ്‌ഐയുടെ കൊടിയും മാരകായുധങ്ങളുമേന്തി എത്തിയവര്‍ കണ്ണില്‍ കണ്ടതൊക്കെ തകര്‍ത്തു. ഓഫീസിന്റെ ഇരുമ്പുഗേറ്റ് തകര്‍ത്താണ് അക്രമികള്‍ അകത്തുകയറിയത്. തികച്ചും ആസൂത്രിതമായിരുന്നു ആക്രമണം. നേരത്തെ സിപിഎം ഫറോക്ക് ഏരിയാ സെക്രട്ടറി ഫോണില്‍ ഡയറക്ടറെ ഭീഷണിപ്പെടുത്തിയിരുന്നുവത്രെ.

അക്രമത്തിനു തൊട്ടുമുമ്പായിരുന്നു ഇത്. തങ്ങള്‍ക്കു വിധേയരാവാത്തവരെ ഒരുവിധത്തിലും ജീവിക്കാന്‍ അനുവദിക്കില്ലെന്ന സിപിഎമ്മിന്റെ പ്രഖ്യാപിത നയത്തിന്റെ അടിസ്ഥാനത്തില്‍ത്തന്നെയാണ് ഗുണ്ടായിസം അരങ്ങേറിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പാര്‍ട്ടി നടത്തുന്ന അക്രമങ്ങള്‍ക്ക് താങ്ങും തണലും നല്‍കുന്ന സമീപനമാണല്ലോ സര്‍ക്കാറിന്റേത്. ക്രമസമാധാനം പാര്‍ട്ടിക്കും അതിന്റെ ചോറ്റുപട്ടാളത്തിനും വീതംവെച്ചു കൊടുത്തിരിക്കുന്ന സ്ഥിതിയാണുള്ളത്. പോലീസ് സ്റ്റേഷന്‍ ആക്രമിച്ച് എസ്‌ഐയുടെ തൊപ്പി തലയില്‍വച്ച് ധാര്‍ഷ്ട്യം പ്രകടിപ്പിക്കുന്ന ഡിവൈഎഫ്‌ഐ നേതാവിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴും കാണാം.

ഫീസ് വര്‍ദ്ധനയുടെ പേരില്‍ നേരത്തെ ഇതേ കോളജിനു നേരെ ആക്രമണം നടന്നിരുന്നു. അതിനെ തുടര്‍ന്ന് വിവിധ ചര്‍ച്ചകള്‍ക്കും നടപടികള്‍ക്കും ശേഷം കോളജില്‍ അധ്യയനം ആരംഭിച്ചെങ്കിലും സിപിഎമ്മിന്റെ പക പലതരത്തില്‍ തലനീട്ടിപ്പുറത്തുവന്നിരുന്നു. അന്നത്തെ സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് നടത്തിയ മാര്‍ച്ചിനിടെയാണ് കഴിഞ്ഞദിവസം അക്രമം നടന്നത്. എല്ലാം ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന് വ്യക്തമാകുന്ന തരത്തിലാണ് സംഭവഗതികള്‍. മാര്‍ച്ച് നിയന്ത്രിക്കാനെത്തിയ പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

ഇവിടെ പ്രശ്‌നങ്ങളെല്ലാം ഈ രീതിയില്‍ തീര്‍ക്കാന്‍ നോക്കുകയാണെങ്കില്‍ സ്ഥിതിഗതികള്‍ സ്‌ഫോടനാത്മകമാവും എന്നതില്‍ സംശയമില്ല. ഭരണത്തിന്റെ ഹുങ്കും പാര്‍ട്ടി ഗുണ്ടായിസവും ഒന്നിച്ചു മുന്നോട്ടുകൊണ്ടുപോവാന്‍ സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നതിലൂടെ നാട്ടില്‍ ക്രമസമാധാനം ഇല്ലാതാവുകയാണ്. എല്ലാ നിലയ്‌ക്കും കഴിവുകെട്ട സര്‍ക്കാര്‍ ഗുണ്ടാപ്പണിയിലൂടെ മേല്‍ക്കൈ നേടുകയാണോ എന്ന സംശയമാണ് ഉയരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രീ പോള്‍ സര്‍വേകള്‍ വോട്ടര്‍മാരെ സ്വാധീനിക്കും: നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ് നേതാവ്

Kerala

വീണാ ജോര്‍ജിനെതിരെ തരംതാണ സൈബര്‍ ആക്രമണം: സിപിഎം പരാതി നല്‍കി

Kerala

വോട്ട് നഷ്ടപ്പെടുമോ എന്ന് ആശങ്ക: വെള്ളാപ്പള്ളി നടേശനെ തളളി സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി

Kerala

പെസഹാ ചടങ്ങുകള്‍ക്ക് ഗൃഹസന്ദര്‍ശനത്തിനിടെ ആണ്‍കുട്ടിയോട് ലൈംഗികാതിക്രമം: വൈദികനെതിരെ കേസ്

Kerala

ലൗ ജിഹാദ് നടക്കുമ്പോള്‍ പോലും കണ്ണടച്ചിരിക്കുന്ന സര്‍ക്കാരാണ് കേരളത്തിലുളളതെന്ന് ആര്‍ ശ്രീലേഖ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സിമ്പു വിവാഹം ചെയ്യാത്തതിന് കാരണം തൃഷ, തിരിച്ച് തന്നിലേക്ക് വരുമെന്ന് സിമ്പു പ്രതീക്ഷിക്കുന്നു

ഷറഫുദീൻ നായകനായ ഫാമിലി റോം-കോം എന്റെർറ്റൈനെർ “മധുവിധു” വിഷു ചിത്രം ; ചിത്രത്തിന്റെ ആഗോള റിലീസ് ഏപ്രിൽ 17 ന്

പ്രദീപ് രംഗനാഥൻ – വിഘ്നേഷ് ശിവൻ ചിത്രം ‘ലവ് ഇൻഷുറൻസ് കമ്പനി’ കേരളത്തിൽ എത്തിക്കുന്നത് ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ്

സംഗീത മാന്ത്രികൻ രവിബ്രസൂറിന്റെ കടന്നുവരവ്

തേവർ പൊള്ളാച്ചിയിൽ ആരംഭിച്ചു

“ഡർബി” വിജയകരമായ രണ്ടാം വാരത്തിലേക്ക് : ഇത് യുവ പ്രതിഭകളുടെ വൻ വിജയം

നരേന്ദ്രമോദി ശനിയാഴ്ച കേരളത്തില്‍,എന്‍ ഡി എ നിര്‍ണായകശക്തിയാകും

തെരഞ്ഞെടുപ്പ് കാലത്ത് മാധ്യമങ്ങളെയും കൂട്ടി ഉമ്മന്‍ ചാണ്ടിയുടെ ശവക്കല്ലറയില്‍ താന്‍ പോയിട്ടില്ല;ചാണ്ടിഉമ്മന് ഡോ. വര്‍ഗീസ് ജോര്‍ജിന്റെ ചുട്ട മറുപടി

രഞ്ജിത്ത് എന്റെ ജീവിതത്തിന്റെ ഭാഗമാണ് , ആരോടും ഒന്നും പറയേണ്ട ആവശ്യമില്ല എനിക്ക് ; ആരോപണങ്ങളെ പറ്റി രേവതി പറഞ്ഞത്

‘ ആർട്ടിക്കിൾ 370 എടുത്ത് കളഞ്ഞ്, രാമജന്മ ഭൂമി വിഷയം പൂ പോലെ പരിഹരിച്ചവരെയാണ് ദേവലോകത്തും, കാക്കനാടും ഇരുന്ന് വെല്ലുവിളിക്കുന്നത് ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.