Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കേരളത്തിന്റെ പോക്ക് എങ്ങോട്ട്?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2017, 02:45 am IST
in Vicharam

ഇടതുഭരണത്തില്‍ ജിഹാദികളുടെ താവളമായി മാറിക്കൊണ്ടിരിക്കുന്ന കേരളം എങ്ങോട്ടാണ് പോകുന്നതെന്ന സമാധാനപ്രിയരായ, സൈ്വരജീവിതം ആഗ്രഹിക്കുന്ന ജനങ്ങളുടെ ആശങ്ക അനുദിനം വര്‍ധിക്കുകയാണ്. ആഗോള ഇസ്ലാമിക ഭീകരസംഘടനയായ ഐഎസില്‍ ചേര്‍ന്ന മലയാളികള്‍ക്കായി ഗള്‍ഫ് നാടുകളില്‍ ചിലര്‍ പണപ്പിരിവ് നടത്തുന്നുവെന്ന വാര്‍ത്ത അസ്വാസ്ഥ്യജനകവും ആപത്ത് വിളിച്ചോതുന്നതുമാണ്.

ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിനായി ഷാര്‍ജ, ദുബായ് എന്നിവിടങ്ങളിലുള്ള നിരവധി പേരില്‍നിന്ന് പണം പിരിച്ചിട്ടുള്ളതായാണ് അറിയാന്‍ കഴിഞ്ഞത്. ഇങ്ങനെ ശേഖരിക്കുന്ന പണം കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശിയായ തസ്ലിം വഴിയാണ് വിതരണം ചെയ്യുന്നതെന്നും കണ്ടെത്തിയിരിക്കുന്നു. ഐഎസില്‍ ചേര്‍ന്ന് സിറിയയില്‍ ജിഹാദിനു പോയവര്‍ക്കുള്ള സഹായധനം ഈ യുവാവുവഴിയാണ് നല്‍കിയതെന്ന് അന്വേഷണ സംഘത്തിന് നേരത്തെ വിവരമുണ്ടായിരുന്നു. മിഥിലാജ് എന്നയാളുടെ ബാങ്ക് അക്കൗണ്ട് വഴിയാണ് പണം കൈമാറിയിരുന്നത്.

അന്വേഷണ സംഘത്തലവന്‍ ഡിവൈഎസ്പി: പി.പി. സദാനന്ദന്‍ കഴിഞ്ഞ ദിവസം ദുബായില്‍ സ്വകാര്യ സന്ദര്‍ശനം നടത്തിയപ്പോഴാണ് പണശേഖരണം സംബന്ധിച്ച വിശദാംശങ്ങള്‍ ശേഖരിച്ചത്. ഐഎസ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായ ഷാജഹാന്‍ എന്നയാളുടെ മാതാവില്‍നിന്ന് മിഥിലാജ് ഒരുലക്ഷം രൂപ വാങ്ങിയതായി പിടിയിലായ ഐഎസ് ഭീകരന്‍ മൊഴി നല്‍കുകയായിരുന്നു. ഈ തുക മിഥിലാജ് കണ്ണൂരിലെ ഒരു ടെക്‌സ്റ്റൈല്‍ ഉടമയ്‌ക്കാണ് കൈമാറിയതെന്നും, ഈ സ്ഥാപനത്തില്‍ ജോലി ചെയ്തിട്ടുള്ളയാളാണ് തസ്ലീമെന്നും അന്വേഷണ സംഘം കണ്ടെത്തുകയുണ്ടായി. ഗള്‍ഫില്‍നിന്ന് നാട്ടില്‍ തിരിച്ചെത്തിയ തസ്ലിമിനെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നത് സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുന്നു. ഷാര്‍ജയിലെ ദോഹ എന്ന സ്ഥലത്തു കാസര്‍കോട് സ്വദേശിയായ ഒരാളുടെ വാച്ചുകടയില്‍നിന്നാണ് ഐഎസ് റിക്രൂട്ട് അംഗങ്ങള്‍ക്ക് തുക നല്‍കിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. പണം കൈമാറ്റത്തിന്റെ കണ്ണിയായി പ്രവര്‍ത്തിച്ച ടെക്‌സ്റ്റൈല്‍ ഉടമയെ ചോദ്യം ചെയ്തിട്ടും പല കാര്യങ്ങളും വെളിപ്പെട്ടില്ല എന്നാണറിയുന്നത്.

മലയാളി യുവാക്കെള പാക് ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയുടെ പരിശീലനത്തിനയയ്‌ക്കാന്‍ ഈ സംഘടനയുടെ ദക്ഷിണേന്ത്യന്‍ കമാന്ററായി പ്രവര്‍ത്തിച്ചിരുന്ന തടിയന്റവിട നസീര്‍ പണം കൈപ്പറ്റിയതായി വാര്‍ത്ത വന്നിരുന്നു. കശ്മീര്‍ വഴി പാക്കിസ്ഥാനിലേക്ക് കടക്കാന്‍ ശ്രമിക്കവെ കശ്മീരിലെ കുപ്‌വാര എന്ന സ്ഥലത്തുവച്ച് നാല് മലയാളികള്‍ സുരക്ഷാഭടന്മാരുടെ വെടിയേറ്റ് മരിക്കുകയുമുണ്ടായി. എന്നാല്‍ 2006-11 കാലയളവില്‍ ഭരണം നടത്തിയ ഇടതുമുന്നണി സര്‍ക്കാര്‍, പ്രത്യേകിച്ച് ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ മുസ്ലിം ഭീകരപ്രവര്‍ത്തനങ്ങളോട് അങ്ങേയറ്റം നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിച്ചത്. അന്ന് റിക്രൂട്ട്‌മെന്റ് ലഷ്‌കറെ തൊയ്ബയിലേക്കായിരുന്നുവെങ്കില്‍, ഇന്ന് ഐഎസിലേക്കാണെന്ന വ്യത്യാസമേയുള്ളൂ.

ഇപ്പോഴത്തെ ഇടതുസര്‍ക്കാര്‍ ഭീകരപ്രവര്‍ത്തനങ്ങളോട് കാണിക്കുന്ന മൃദുസമീപനത്തിന്റെ തെളിവാണ് കണ്ണൂരില്‍നിന്നുമാത്രം നിരവധി യുവാക്കള്‍ ഐഎസില്‍ ചേര്‍ന്നതായുള്ള ഞെട്ടിക്കുന്ന വാര്‍ത്ത. ഭീകരരെ സൃഷ്ടിക്കാനുള്ള പണമിടപാടുകളുമായി കേരളത്തിലെ അധികരരാഷ്‌ട്രീയം ഏതൊക്കെയോ തരത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു എന്നുവേണം കരുതാന്‍ ഐഎസ് റിക്രൂട്ട്‌മെന്റ് കേസ് ഇപ്പോള്‍ എന്‍ഐഎ ഏറ്റെടുത്തിരിക്കുന്ന സ്ഥിതിക്ക് ഇതിന്റെ വിശദവിവരങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ ഒട്ടും വൈകരുത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രീ പോള്‍ സര്‍വേകള്‍ വോട്ടര്‍മാരെ സ്വാധീനിക്കും: നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ് നേതാവ്

Kerala

വീണാ ജോര്‍ജിനെതിരെ തരംതാണ സൈബര്‍ ആക്രമണം: സിപിഎം പരാതി നല്‍കി

Kerala

വോട്ട് നഷ്ടപ്പെടുമോ എന്ന് ആശങ്ക: വെള്ളാപ്പള്ളി നടേശനെ തളളി സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി

Kerala

പെസഹാ ചടങ്ങുകള്‍ക്ക് ഗൃഹസന്ദര്‍ശനത്തിനിടെ ആണ്‍കുട്ടിയോട് ലൈംഗികാതിക്രമം: വൈദികനെതിരെ കേസ്

Kerala

ലൗ ജിഹാദ് നടക്കുമ്പോള്‍ പോലും കണ്ണടച്ചിരിക്കുന്ന സര്‍ക്കാരാണ് കേരളത്തിലുളളതെന്ന് ആര്‍ ശ്രീലേഖ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സിമ്പു വിവാഹം ചെയ്യാത്തതിന് കാരണം തൃഷ, തിരിച്ച് തന്നിലേക്ക് വരുമെന്ന് സിമ്പു പ്രതീക്ഷിക്കുന്നു

ഷറഫുദീൻ നായകനായ ഫാമിലി റോം-കോം എന്റെർറ്റൈനെർ “മധുവിധു” വിഷു ചിത്രം ; ചിത്രത്തിന്റെ ആഗോള റിലീസ് ഏപ്രിൽ 17 ന്

പ്രദീപ് രംഗനാഥൻ – വിഘ്നേഷ് ശിവൻ ചിത്രം ‘ലവ് ഇൻഷുറൻസ് കമ്പനി’ കേരളത്തിൽ എത്തിക്കുന്നത് ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ്

സംഗീത മാന്ത്രികൻ രവിബ്രസൂറിന്റെ കടന്നുവരവ്

തേവർ പൊള്ളാച്ചിയിൽ ആരംഭിച്ചു

“ഡർബി” വിജയകരമായ രണ്ടാം വാരത്തിലേക്ക് : ഇത് യുവ പ്രതിഭകളുടെ വൻ വിജയം

നരേന്ദ്രമോദി ശനിയാഴ്ച കേരളത്തില്‍,എന്‍ ഡി എ നിര്‍ണായകശക്തിയാകും

തെരഞ്ഞെടുപ്പ് കാലത്ത് മാധ്യമങ്ങളെയും കൂട്ടി ഉമ്മന്‍ ചാണ്ടിയുടെ ശവക്കല്ലറയില്‍ താന്‍ പോയിട്ടില്ല;ചാണ്ടിഉമ്മന് ഡോ. വര്‍ഗീസ് ജോര്‍ജിന്റെ ചുട്ട മറുപടി

രഞ്ജിത്ത് എന്റെ ജീവിതത്തിന്റെ ഭാഗമാണ് , ആരോടും ഒന്നും പറയേണ്ട ആവശ്യമില്ല എനിക്ക് ; ആരോപണങ്ങളെ പറ്റി രേവതി പറഞ്ഞത്

‘ ആർട്ടിക്കിൾ 370 എടുത്ത് കളഞ്ഞ്, രാമജന്മ ഭൂമി വിഷയം പൂ പോലെ പരിഹരിച്ചവരെയാണ് ദേവലോകത്തും, കാക്കനാടും ഇരുന്ന് വെല്ലുവിളിക്കുന്നത് ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.