കുന്നംകുളം: വെട്ടിക്കടവ് ചിറയ്ക്കല്താഴം ബണ്ട് നിര്‍മ്മാണം താല്‍ക്കാലികമായി നിര്‍ത്തി വെക്കാന്‍ കെഎല്‍ഡിസി എക്സിക്യുട്ടീവ് എഞ്ചിനീയറുടെ ഉത്തരവ്. ബണ്ട് നിര്‍മ്മാണത്തെ കുറിച്ച് വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് എക്സിക്യുട്ടീവ് എഞ്ചിനീയറുടെ നടപടി.
മണലോ ചെളിയോ കലര്‍ന്നതോ മാലിന്യങ്ങള്‍ നിറഞ്ഞതുമായ മണ്ണ് ഒഴിവാക്കി നിര്‍മ്മാണത്തിനു ചുവന്ന മണ്ണ് മാത്രമേ ഉപയോഗിക്കാവൂ എന്ന നിബന്ധന നിലനില്‍ക്കുമ്പോഴാണ് മാലിന്യവും കെട്ടിടാവശിഷ്ടങ്ങളും നിറഞ്ഞ ലോഡു കണക്കിന് മണ്ണ് ചിറക്കല്‍ പാടം ബണ്ട് നിര്‍മ്മിക്കാന്‍ ഉപയോഗിച്ചത്. 2.42 കോടി രൂപ ചിലവിട്ടാണ് ഇവിടെ ബണ്ടും അനുബന്ധമായി 8 സ്ലൂയിസ് വാള്‍വുകളും നിര്‍മ്മിക്കുന്നത്.
നിര്‍മ്മാണത്തിന്റെ ആരംഭ ഘട്ടത്തില്‍ തന്നെ ഇത് സംബന്ധിച്ച അഴിമതിയും തട്ടിപ്പും ജന്മഭൂമി വാര്‍ത്ത നല്‍കിയിരുന്നു. തുടര്‍ന്നാണ് പരാതികള്‍ ഉയരുകയും നിര്‍മ്മാണം തന്നെ താല്കാലികമായി നിര്‍ത്തിവെക്കപ്പെടുകയും ചെയ്തത്. സ്ഥിതി ഗതികള്‍ വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെഎല്‍ഡിസി എക്സിക്യുട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തിലുള്ള സംഘം അടുത്ത ദിവസങ്ങളില്‍ നിര്‍മ്മാണ സ്ഥലം സന്ദര്‍ശിക്കും. തുടര്‍ന്ന് ആവശ്യമായ പരിശോധനകളും നടപടികളും എടുത്തതിനു ശേഷം മാത്രമേ ബണ്ട് നിര്‍മ്മാണം പുനാരാരംഭിക്കുകയുള്ളൂ എന്നാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: