തൃശൂര്‍: കയ്പമംഗലത്ത് സിപിഎം ആക്രമണത്തില്‍ ബിജെപി പ്രവര്‍ത്തകനായ സതീശന് കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി ജില്ലാപ്രസിഡണ്ട് എ.നാഗേഷ്. അന്വേഷണച്ചുമതലയുള്ള സിഐയുടെ നിലപാട് ദുരൂഹമാണ്. പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. പട്ടികജാതി പീഡന നിയമപ്രകാരവും കേസെടുത്തിട്ടില്ല. ഇത് പ്രതികളെ സംരക്ഷിക്കാനുള്ള ഗൂഡാലോചനയാണ്.
കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് സിഐ തുടക്കത്തിലെ നടത്തിയത്. മരിച്ച സതീശന് സിപിഎമ്മുകാരനാണെന്ന് പറഞ്ഞായിരുന്നു പോലീസ് ആദ്യം രംഗത്തുവന്നത്. എഫ്ഐആറില്‍ ഇല്ലാത്ത പരിക്കുകള്‍ പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടതിനെത്തുടര്‍ന്ന് പോലീസ് സര്ജന് തന്നെ പോലീസിന്റെ വീഴ്ച ചൂണ്ടിക്കാണിച്ചിരുന്നു. അന്വേഷണ ചുമതലയില്‍ നിന്ന് സിഐ ബിജുകുമാറിനെ മാറ്റണമെന്നും നാഗേഷ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: