Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഈശ്വരനൊപ്പം എന്റെ പൊന്നുതമ്പുരാന്‍ ചിത്തിരതിരുനാള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2017, 02:39 pm IST
in Thiruvananthapuram

വിളപ്പില്‍: ”ബാല്യവും കൗമാരവും യൗവനവുമൊക്കെ ജീവിച്ചുതീര്‍ത്തത് തിരുവിതാംകൂര്‍ രാജകുടുംബത്തിനൊപ്പം. അതില്‍ ഏറെക്കാലവും തിരുവിതാംകൂറിന്റെ അവസാനമഹാരാജാവ് ചിത്തിരതിരുനാള്‍ ബാലരാമവര്‍മയ്‌ക്കൊപ്പം. 1991 ല്‍ ചിത്തിര തിരുനാള്‍ നാടുനീങ്ങിയപ്പോള്‍ കവടിയാര്‍ കൊട്ടാരത്തില്‍ നിന്ന് പടിയിറങ്ങി.” അന്നുവരെ മഹാരാജാവിന്റെ നിഴലായി ഒപ്പമുണ്ടായിരുന്ന വിളപ്പില്‍ശാല ചെറുവല്ലി ഷിബുഭവനില്‍ മുരളീധരന്‍നായര്‍ (69) എന്ന നാട്ടുകാരുടെ കൊട്ടാരം വീടന്‍ പകുതിയില്‍ പറഞ്ഞു നിര്‍ത്തി.

മുത്തച്ഛന്‍ കേശവന്‍നായരും അച്ഛന്‍ കൃഷ്ണപിള്ളയും കൊട്ടാരത്തിലെ ആനപാപ്പാന്‍മാരായിരുന്നു. 14-ാം വയസില്‍ അച്ഛന്റെ കൈപിടിച്ചാണ് മുരളീധരന്‍നായര്‍ ആദ്യമായി കവടിയാര്‍ കൊട്ടാരത്തിലെത്തുന്നത്. രാജകുടുംബം നല്‍കിയ സ്‌നേഹം മുരളീധരന്‍നായരെ അവിടെ തളച്ചിട്ടു. കൊട്ടാരത്തിലെ കുശിനിയിലും സ്റ്റോറിലുമൊക്കെ സഹായിയായി. കൊട്ടാരത്തില്‍ നിന്ന് 40 രൂപയ്‌ക്ക് വാങ്ങി നല്‍കിയ സൈക്കിളിലായിരുന്നു യാത്ര. അന്നു മുതല്‍ സൈക്കിളല്ലാതെ മറ്റൊരു വാഹനവും ഓടിച്ചിട്ടില്ല. ഈ വാര്‍ധക്യത്തിലും മുരളീധരന്‍നായരുടെ യാത്ര സൈക്കിളില്‍ തന്നെ.

ചിത്തിരതിരുനാളിന് കുലദേവപൂജയ്‌ക്ക് ദ്രവ്യങ്ങള്‍ എത്തിക്കുന്ന ചുമതല ഇരുപത്തിയൊന്നാം വയസില്‍ മുരളീധരന്‍ നായര്‍ക്കായി. ചിട്ടയും കൃത്യതയും പാലിക്കുന്ന മുരളീധരനെ തമ്പുരാന് ബോധിച്ചു. അദ്ദേഹം യാത്രകളില്‍ മുരളിയെയും ഒപ്പംകൂട്ടി. അത് മഹാരാജാവും ഭൃത്യനും എന്നതിലപ്പുറം വലിയൊരു ആത്മബന്ധത്തിന് വഴിയൊരുക്കി. ആശ്രിതവത്സലനായിരുന്നു തമ്പുരാന്‍. ഒന്നിനും ഒരുകുറവും വരുത്തിയിട്ടില്ല. ശമ്പളത്തിനു പുറമെ മക്കളുടെ പഠനം, വീട് നിര്‍മാണം ഇവയ്‌ക്കൊക്കെ കൈനിറയെ നല്‍കി. ഒന്നും ചോദിച്ചിട്ടല്ല, തമ്പുരാന്‍ അറിഞ്ഞു സഹായിച്ചു. ഒരുപാട് വട്ടം.

ചിത്തിരതിരുനാളിന്റെ ഓര്‍മകള്‍ പങ്കുവയ്‌ക്കുന്നത് ഇന്നും പഴംപുരാണമല്ല ഈ വൃദ്ധന്. പറഞ്ഞാലും പറഞ്ഞാലും തീരാത്ത സ്‌നേഹംതുളുമ്പുന്ന ഏടാണത്. വീട്ടിലെ പൂജാമുറിയില്‍ ദൈവങ്ങള്‍ക്കൊപ്പം ശ്രീചിത്തിരതിരുനാളിന്റെ ചിത്രവും വച്ചിട്ടുണ്ട് മുരളീധരന്‍. തന്റെ ദിവസം ആരംഭിക്കുന്നത് പൊന്നുതമ്പുരാനെ തൊഴുതാകണമെന്ന് ഇദ്ദേഹത്തിന് നിര്‍ബന്ധം. കൊട്ടാരം വിട്ടിറങ്ങുമ്പോള്‍, മുരളിക്കുവേണ്ടി എന്നും ഈ കൊട്ടാരവാതിലുകള്‍ തുറന്നു കിടക്കുമെന്ന് ചിത്തിരതിരുനാളിന്റെ സഹോദരി കാര്‍ത്തികതിരുനാള്‍ ലക്ഷ്മീഭായി അന്ന് പറഞ്ഞത് മറന്നിട്ടില്ല. പലവട്ടം പഞ്ചവടിയിലെത്തി തൊഴുത് നില്‍ക്കണമെന്ന് ആഗ്രഹിച്ചു. പക്ഷേ തമ്പുരാനില്ലാത്ത കൊട്ടാരത്തിലേക്ക് പോകുന്ന കാര്യം മുരളീധരന് ഓര്‍ക്കാന്‍ പോലും സാധിക്കുന്നില്ല. 25 വര്‍ഷമായി കൊട്ടാരത്തില്‍ നിന്ന് ഓണക്കോടി എത്തിച്ചു നല്‍കുന്നു, തമ്പുരാന്‍ പണ്ട് സ്‌നേഹത്തോടെ സമ്മാനിച്ചിരുന്നതു പോലെ. അതേഭക്തിയോടെ ഇപ്പോഴും സ്വീകരിക്കുന്നു. കൊട്ടാരം ഈയുള്ളവനെ ഇന്നും മറന്നിട്ടില്ലെന്ന സന്തോഷത്തോടെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

അജാസിന്റെ കോഴിഫാമിൽ കണ്ടെടുത്തത് ആളെ കൊല്ലാൻ പാകത്തിനുള്ള ഗുണ്ടുകൾ , വിനീതിന്റെ പ്രത്യേക തരം കത്തി : കൊടും ക്രിമിനലുകൾ അറസ്റ്റിൽ

Kerala

ജി സുധാകരന് തെങ്ങിന്‍ തോട്ടം, അഹമ്മദ് ദേവര്‍കോവിലിന് ബക്കറ്റ് , കെ കെ രമയ്‌ക്ക് ടെലിവിഷന്‍

World

പശ്ചിമേഷ്യൻ പ്രതിസന്ധി: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫ്രാൻസ് സന്ദർശിക്കും : ജർമ്മനി, ഇറ്റലി അടക്കമുള്ള രാജ്യങ്ങളുടെ പ്രതിനിധികളുമായി ചർച്ച നടത്തും

Kerala

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

India

പശ്ചിമേഷ്യൻ സംഘർഷം : സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി നാളെ കൂടിക്കാഴ്ച നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ദൽഹിയിൽ തിരിച്ചെത്തി ; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം

ഇന്ത്യയിൽ 60 ദിവസത്തേക്കുള്ള അസംസ്കൃത എണ്ണ സ്റ്റോക്കുണ്ട്, വിതരണം പൂർണ്ണമായും സുരക്ഷിതം: കേന്ദ്ര സർക്കാർ

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

നേമത്തെ അപരൻ; വി. ശിവൻകുട്ടി പയറ്റുന്നത് തറ രാഷ്‌ട്രിയം: ബിജെപി

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ മോഷണം; എട്ട് ജീവനക്കാർ അറസ്റ്റിൽ, പണം അടിച്ചുമാറ്റിയത് കാണിക്കപെട്ടികളിൽ നിന്നും

ധീരതാ അവാർഡ് നേടിയ സൈനികർക്കും കുടുംബാംഗങ്ങൾക്കും ആജീവനാന്ത സൗജന്യ ട്രെയിൻ യാത്ര; സുപ്രധാന തീരുമാനവുമായി മോദി സർക്കാർ

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

ജി.സുധാകരന്റെ പ്രസ്താവന മലർപൊടിക്കാരന്റെ ദിവാ സ്വപ്നം: എൻ. ഹരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.