ചാലക്കുടി: മുരിങ്ങൂര്‍ കോട്ടമുറിയില്‍ പ്രവര്‍ത്തിക്കുന്ന കോവൈ ഹോട്ടല്‍ തല്ലി പൊളിച്ച് പണം കവര്‍ന്ന കേസിലെ രണ്ടു പേരെ കൊരട്ടി എസ്.ഐ കെ.എസ്.സുബീഷ് മോനും സംഘവും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തു.
ആളൂര്‍ പൊന്മിനിശ്ശേരി ജിന്റോ(39), ചാലക്കുടി വെട്ടുകടവ് കല്ലൂപറമ്പില്‍ ഷെമീര്‍(30)എന്നിവരെയാണ് പിടികൂടിയത്.
ഹോട്ടലില്‍ മുന്‍പ് ജോലി ചെയ്തിരുന്ന ജിന്റോ കൂട്ടുകാരാനായ ഷെമീറുമായി കോട്ടമുറിയിലെ ഹോട്ടലിലെത്തി കമ്പി വടി ഉപയോഗിച്ച് ഹോട്ടലിലെ ചില്ലുകളും മറ്റും തകര്‍ക്കുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തി മേശയില്‍ നിന്ന് പണം എടുക്കുകയുമായിരുന്നു.
അറസ്റ്റിലായ ജിന്റോയുടെ പേരില്‍ കൊടകര പോലീസില്‍ നിരവധി കേസുണ്ട്. വെട്ടുകടവ് കോളനിയില്‍ നിന്നാണ് പ്രതികളെ പോലീസ് പിടികൂടിയത്.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പിന്നീട് റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: