തൃശൂര്‍:ചൊവ്വാഴ്ച തൃശൂര്‍ ശക്തന് സ്റ്റാന്‍ഡില്‍ ബസ്സിടിച്ച് ബൈക്ക് യാത്രക്കാരന് കൊല്ലപ്പെട്ട സംഭവത്തില്‍ ബസ്സിന്റെ രജിസ്ട്രേഷനും പെര്‍മിറ്റും റദ്ദാക്കി. മോട്ടോവെഹിക്കള് ഇന്‍സ്പെക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തൃശൂര്‍ ആര്.ടി.ഒ യുടെ നടപടി. സ്പീഡ് ഗവര്‍ണര്‍, ഹാന്‍ഡ് ബ്രേക്ക് എന്നിവ ഇല്ലാത്ത വാഹനം ഓടിച്ചതിനാല്‍ ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കി. ബസ്സിന്റെ ഹാന്‍ഡ് ബ്രേക്ക് പ്രവര്‍ത്തനക്ഷമമല്ലാത്തത് അപകടത്തിന്റെ ആക്കം കൂട്ടിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്പീഡ് ഗവര്‍ണറും ബസ്സില്‍ ഘടിപ്പിച്ചിരുന്നില്ല.
എം.വി.ഐ എം.ആര്.ബാബും അസി.എം.വി.ഐ ജോര്‍ജ്ജ് എം ഉളള എന്നിവരാണ് ബസ് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. കുതിരാന്‍ കയറ്റത്തില്‍ ഉണ്ടായ ട്രെയിലര്‍ അപകടത്തില്‍ ട്രെയിലറില്‍ അമിതഭാരം കയറ്റിയെന്ന് എം.വി.ഐ എം.വി.വര്‍ഗ്ഗീസ് ആര്.ടി.ഒ യ്ക്ക് റിപ്പോര്‍ട്ട് നല്കി. തമിഴ്നാട് സ്വദേശിയായ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി. പതിനായിരം രൂപ പിഴയിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: