ചാലക്കുടി: ഭര്‍ത്താവിനെ മര്‍ദ്ദിക്കാന്‍ ക്വട്ടേഷന്‍ നല്കിയ ഭാര്യയടക്കം മൂന്ന് പേരെ കൊരട്ടി പോലീസ് പിടികൂടി. വെള്ളാംങ്കല്ലൂര്‍ ഏരാംകടത്ത് വീട്ടില്‍ വിഷ്ണു(19), പൂല്ലൂര്‍ ആനരുളി കല്ലിങ്ങപ്പുറം വീട്ടില്‍ അമിത്(20), ചെങ്ങാല്ലൂര്‍ തച്ചന്‍പറമ്പില്‍ വീട്ടില്‍ അമല(40)എന്നിവരെയാണ് കൊരട്ടി എസ്.ഐ സുബീഷ് മോനും സംഘവും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തത്.
മനുഷ്യാവകാശ സംരക്ഷണ മിഷന് എന്ന സംഘടനയുടെ പ്രസിഡന്റ് ചെങ്ങാലൂര്‍ സ്വദേശി ജോണ്‍സണെ കഴിഞ്ഞ മാസം 30 ന് മേലൂര്‍ റോഡില്‍ മുരിങ്ങൂര്‍ ഫാമിന് സമീപത്ത് ബൈക്ക് തടഞ്ഞുനിര്‍ത്തി കൈ തല്ലിയൊടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയായിരുന്നു.
കഴിഞ്ഞ 11 വര്‍ഷമായി ഒരുമിച്ച് താമസിക്കുകയാണ് ജോണ്‍സണും അമലയും. മറ്റൊരു സ്ത്രീയുമായി ജോണ്സണ് ഫോണില്‍ സംസാരിക്കുന്നതിലെ സംശയമാണ് പിന്നിലെന്ന് പറയുന്നു.
ജോണ്‍സന്റെ പ്രവൃത്തിയില്‍ സംശയം തോന്നിയ അമല ജോണ്സണ് നേരത്തേ വൈരാഗ്യമുള്ള വിഷ്ണുവുമായി ഗൂഢാലോചന നടത്തുകയായിരുന്നു. സംഭവ ദിവസം മേലൂര്‍ ഭാഗത്ത് ജോണ്സണ് ജോലിക്ക് പോകുന്നുണ്ടെന്ന് അമല വിഷ്ണുവിനെ വിളിച്ച് അറിയിക്കുകയായിരുന്നു. വിഷ്ണുവും അമിതും ജോണ്‍സനെ ബൈക്കില്‍ പിന്തുടരുകയും ആളൊഴിഞ്ഞ ഭാഗത്ത് വച്ച് വണ്ടിയില്‍ നിന്ന് പിടിച്ചിറക്കി വടി കൊണ്ട് കൈ തല്ലിയൊടിക്കുകയുമായിരുന്നു. ക്രൂരമായി മര്‍ദ്ദിച്ച ശേഷം ബൈക്കില്‍ രക്ഷപ്പെടുകയും അമലയെ വിളിച്ച് വിവരം പറയുകയും ചെയ്തു.
ഡിവൈഎസ്പി സി.എസ്.ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് സൂചന ലഭിച്ചത്. പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് അമലയുടെ പങ്ക് തെളിയുന്നത്.
ക്രൈംസ്ക്വാഡ് എസ്.ഐ വി.എസ്.വത്സകുമാര്‍, അംഗങ്ങളായ സതീശന് മടപ്പാട്ടില്‍, വി.എസ്.അജിത്കുമാര്‍, വി.യു.സില്‍ജോ, ഷിജോ തോമാസ്, കെ.വി.തമ്പി, അശ്വതി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: