ധതൃശൂര്: കേരളത്തിലെ ആനതൊഴിലാളികളുടെ സേവന-വേതന വ്യസ്ഥകള്‍ പുതുക്കി നിശ്ചയിച്ചു. ശമ്പളവും ദിവസബത്തയും മറ്റ് ആനുകൂല്യങ്ങളും പുതുക്കി.
പുതിയ തീരുമാനപ്രകാരം ഒരു ആനതൊഴിലാളിക്ക് ഉടമ 300രൂപവീതം ദിവസബത്തയും എഴുന്നള്ളിപ്പുള്ള ദിവസങ്ങളില്‍ എഴുന്നള്ളിപ്പ് പണമായി 400രൂപയും നല്‍കും. ഉത്സവബത്തയായി ഉത്സവകമ്മിറ്റികള്‍ 2250രൂപയും നല്‍കും.
നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ശമ്പളത്തില്‍ 1500രൂപവീതം ആനതൊഴിലാളികള്ക്ക് വര്‍ദ്ധിപ്പിച്ച് നല്കുവാനും വര്‍ഷത്തില്‍ ഒരു മാസത്തെ ശമ്പളം ബോണസ്സായി നല്കാനം തീരുമാനമായി. നവംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്ന ഈ സേവന-വേതന വ്യവസ്ഥയുടെ കാലാവധി രണ്ട് വര്‍ഷമായിരിക്കും.
ചര്‍ച്ചയില്‍ ആന ഉടമസ്ഥ ഫെഡറേഷനെ പ്രതിനിധീകരിച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ശശികുമാര്‍, സംസ്ഥാന ഭാരവാഹികളായ പി.എസ്.ജയഗോപാല്‍, കെ.മഹേഷ്, പി.മധു, ഊട്ടോളി കൃഷ്ണന്‍കുട്ടി, കേരള ആന തൊഴിലാളി യൂണിയനെ പ്രതിനിധീകരിച്ച് സംസ്ഥാന പ്രസിഡണ്ട് ബാബു എം പാലിശ്ശേരി, പി.എം.സുരേഷ്, ശിവന് കിഴൂര്‍, ബാബു പോള്‍, വിനോദ്, രാഹുല്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: