തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഗുണ്ടാ നേതാവിനെ ഗുണ്ടാസംഘങ്ങള്‍ മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ വിയ്യൂര്‍ പോലീസ് കേസെടുത്തു. ഗുണ്ടാ സംഘാംഗങ്ങളായ എറണാകുളം സ്വദേശി കണ്ണന്, പാവറട്ടി സ്വദേശി സിയാദ്, അരിമ്പൂര്‍ സ്വദേശി സനൂപ് എന്നിവര്‍ക്കെതിരെ യാണ് വിയ്യൂര്‍ പോലീസ് കേസെടുത്തത്.
ഗുണ്ടാ നേതാവായ പല്ലന് രാജേഷിനെ ജയിലിലെ ആശുപത്രിയില്‍ പോയി മടങ്ങിവരുംവഴി കല്ലുകൊണ്ട് ഇവര്‍ കുത്തി പരിക്കേല്‍പ്പിച്ചിരുന്നു. മുന്‍ വൈരാഗ്യമാണ് മര്‍ദ്ദനത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. അതേസമയം ജയിലില്‍ തുടര്‍ച്ചയായി ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടുന്നത് ജയില്‍ അധികൃതര്‍ക്കിടയില്‍ ആശങ്കയുയര്‍ത്തിയിട്ടുണ്ട്.
തടവുകാര്‍ക്ക് ആനുപാതികമായി ജയില്‍ ജീവനക്കാര്‍ ഇല്ലാത്തതാണ് ആശങ്ക വര്‍ദ്ധിക്കാന്‍ കാരണം. 580 തടവുകാരെയാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിക്കാന്‍ സൗകര്യമുള്ളത്. എന്നാല്‍ എണ്ണൂറോളം തടവുകാര്‍ ഇപ്പോള്‍ ജയിലിലുണ്ട്. ജയിലിലെ വിവിധ ബ്ലോക്കുകളില്‍ സുരക്ഷയ്ക്കായി എ.ആര് ക്യാമ്പില്‍ നിന്നു പോലീസുകാരെ ലഭിക്കാറുണ്ടായിരുന്നു. എന്നാല്‍ ക്യാമ്പിലും പോലീസുകാര്‍ കുറവായതിനാല്‍ ജയില്‍ ഡ്യൂട്ടിക്ക് ഇവരെ ലഭിക്കാത്ത അവസ്ഥയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: