കുന്നംകുളം: തെരുവ് വിളക്കുകള്‍ക്കായി 50 ലക്ഷം രൂപ കെട്ടിവെച്ചിട്ടും കെഎസ്ഇബി ഇഴയുന്നു. ആറു മാസം മുന്‍പ് നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളിലെ തെരുവ് വിളക്കുകള്‍ക്കും വേണ്ടി നഗരസഭ മുന്‍കൂറായി 50 ലക്ഷം രൂപ കെട്ടിവെച്ചിരുന്നു 15-ഓളം ട്യൂബ് ലൈറ്റുകള്‍ ഒരു വാര്‍ഡിലേക്ക് പുതുതായി വലിക്കുന്നതിനു വേണ്ടിയാണ് ഈ പണം കെട്ടിവെച്ചത്.
പുതുതായി ചാര്‍ജ്ജെടുത്ത അസ്സിസ്റ്റന്റ്റ് എന്‍ജിനീയര്‍ നിരുത്തരവാദിത്തപരമായ നിലപാടാണ് ഇക്കാര്യത്തില്‍ എടുക്കുന്നതെന്ന് ബിജെപി അംഗം ഗീത ശശി കൗണ്‍സില്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു. സ്ട്രീറ്റ് ലൈറ്റുകളുടെ ടൈമറുകള് പ്രവര്‍ത്തിക്കാത്തതിനാല്‍ മുഴുവന്‍ വാര്‍ഡുകളും ഇരുട്ടിലായിരിക്കുകയാണെന്നും ഇലക്ട്രിസിറ്റി അഡൈ്വസറി യോഗം ഉടന്‍ തന്നെ കൂടണമെന്നും കൗണ്‍സിലര്‍ പറഞ്ഞു.
തകര്‍ന്ന് കിടക്കുന്ന റോഡുകള്‍ അറ്റകുറ്റ പണികള്‍ നടത്തി റീടാറിങ് നടത്താത്തതില്‍ പ്രതിഷേധിച്ച് ബിജെപി അംഗങ്ങള്‍ കൗണ്‍സില്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി. കെ. കെ. മുരളി, ഗീതശശി, ശ്രീജിത്ത് തെക്കെപുറം, വിത്സണ് ജോസ് ,രേഷ്മ സുനില്‍ ,ഷജീഷ് കില്ലപ്പന്‍ ,സന്ധ്യപ്രഭു എന്നിവരാണ് ഇറങ്ങിപ്പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: