പുത്തനമ്പലം: മഴ പെയ്താല്‍ കാട്ടുകട പണ്ടാര പാടം റോഡിലൂടെ നടക്കാനാവില്ല. ചെറുതും വലുതുമായ ഒട്ടേറെ കുഴികള്‍ ഉള്ള ഈ മണ്‍പാതയിലൂടെ യാത്ര ദുഷ്കരമാകുകയാണ്. മുഹമ്മ പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ ഉള്‍പ്പെട്ടതാണ് ഈ റോഡ്.
അമ്പതിലധികം കുടുംബങ്ങള്‍ക്ക് ഏക ആശ്രയമാണ് ഈ പാത. ആശ്പത്രി, സര്‍ക്കാര്‍ ഓഫീസുകള്‍, അമ്പലങ്ങള്‍ എന്നിവിടങ്ങളിലേക്കും മറ്റും പോകുന്നതിന് പ്രദേശവാസികള്‍ക്ക് ഏക ആശ്രയമാണീ റോഡ്.
മൂന്നര മീറ്റര്‍ വീതിയില്‍ രണ്ടര കിലോമീറ്റര്‍ ദൂരമുള്ള റോഡ് നന്നാക്കണമെന്ന് നാട്ടുകാര്‍ ഒട്ടേറെത്തവണ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. റോഡ് ടാര്‍ ഇടണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. ഈ കാര്യം ഉന്നയിച്ച് സ്ഥലം എംഎല്‍എയക്കും എംപിക്കും പഞ്ചായത്തിനും പരാതി നല്‍കിയിട്ടുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.
ഓരോ മഴക്കാലത്തും റോഡില്‍ പുതിയ കുഴികള്‍ രൂപം കൊള്ളുന്നതിനാല്‍ ഓട്ടോക്കാര് പോലും ഈ വഴി വരാന്‍ മടിക്കുകയാണ്. സ്കൂളിലേക്കും അങ്കണവാടിയിലേക്കും മറ്റും കുട്ടികള്‍ക്ക് നടന്നു പോകാന്‍ പറ്റാത്ത തരത്തില്‍ ചെളിനിറഞ്ഞിരിക്കുകയാണ് .
കുട്ടികളെ പലപ്പോഴും എടുത്തുകൊണ്ടാണ് ഇത്രയും ദൂരം പോകുന്നതെന്ന് വീട്ടമ്മമാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: