Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

വാരണാസിയുടെ കല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2017, 08:55 pm IST
in Varadyam

കളിവിളക്കിനു പിന്നില്‍ വേഷങ്ങള്‍ നിറഞ്ഞാടുമ്പോള്‍ അരങ്ങില്‍ മദ്ദളത്തില്‍ താളവിസ്മയം തീര്‍ത്തിരുന്ന വാരണാസി വിഷ്ണു നമ്പൂതിരി. മനസ്സിനൊപ്പം ശരീരം എത്തില്ലെങ്കിലും കഥകളിയെക്കുറിച്ചു പറയുമ്പോള്‍ ചെറുപ്പത്തിന്റെ ആവേശം.

കഥകളി മേളത്തിന്റെ ദ്രുതതാളം തീര്‍ത്ത് വാരണാസി സഹോദരന്മാര്‍ ഒരു കാലഘട്ടത്തില്‍ കഥകളി അരങ്ങിലെ നിറസാന്നിദ്ധ്യമായിരുന്നു. ചെണ്ട വാദകന്‍ വാരണാസി മാധവന്‍ നമ്പൂതിരിയും മദ്ദള വാദകന്‍ വാരണാസി വിഷ്ണു നമ്പൂതിരിയും. അരങ്ങില്‍ ഇരുവരും ഒരുമിച്ചുണ്ടെങ്കില്‍ ആട്ടവിളക്കിന് പിന്നില്‍ പച്ചയോ കത്തിയോ താടിയോ എന്തുമാകട്ടെ, ആസ്വാദകര്‍ താളബോധത്തില്‍ ആട്ടവിളക്ക് അണയും വരെ കഥയില്‍ ലയിച്ചുചേരും.

2002 ലുണ്ടായ അപകടത്തില്‍ വാരണാസി മാധവന്‍ നമ്പൂതിരി മരിക്കും വരെ ഒരുമിച്ചു തന്നെയാണ് താളവിസ്മയം സൃഷ്ടിച്ചത്. മാധവന്‍ നമ്പൂതിരിയുടെ വിയോഗത്തോടെ അണിയറയില്‍ നിന്ന് മദ്ദളവുമായി വിഷ്ണു നമ്പൂതിരിയും പടിയിറങ്ങി.

സുഹൃത്തുക്കള്‍, ബന്ധുക്കള്‍ എല്ലാവരും നിര്‍ബന്ധിച്ചു. അരങ്ങില്‍ നിന്ന് വീണ്ടും വാരണാസിയുടെ മദ്ദളത്തിന്റെ താളമുയരാന്‍ അവര്‍ ആഗ്രഹിച്ചു. പക്ഷേ മാധവന്‍ നമ്പൂതിരിയില്ലാത്ത അരങ്ങില്‍ താനുമില്ലെന്ന വിഷ്ണു നമ്പൂതിരിയുടെ തീരുമാനത്തെ തിരുത്താന്‍ ആര്‍ക്കുമായില്ല. കുടുംബ ഭരദേവതയായ മണ്ണൂര്‍മഠത്തിലെ മഹാദേവന് സര്‍വ്വവും സമര്‍പ്പിച്ച് പ്രാര്‍ത്ഥനയും പൂജാവിധികളുമായി ഒരു ദശാബ്ദം.

2012 ല്‍ മാവേലിക്കര കണ്ടിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ കഥകളി നടക്കുന്നു. കഥ ലവണാസുരവധം. മനസ്സില്‍ ഒതുക്കിക്കൊണ്ടു നടന്ന മോഹം പത്തു വര്‍ഷങ്ങള്‍ക്കു ശേഷം സഫലമാകുന്നു. വാരണാസി വിഷ്ണു നമ്പൂതിരിയുടെ മനസ്സില്‍ മാത്രമല്ല കഥകളിയെ സ്‌നേഹിച്ച ഓരോ ആസ്വാദകനും ആഗ്രഹിച്ച നിമിഷം. അങ്ങനെ പത്തു വര്‍ഷങ്ങള്‍ക്കു ശേഷം ലവണാസുരവധത്തിലെ ഹനുമാനു വേണ്ടി വീണ്ടും മദ്ദളത്തില്‍ താളം പിടിച്ചു. നിന്നുകൊണ്ടു കൊട്ടാന്‍ പ്രായാധിക്യം അനുവദിക്കാത്തതിനാല്‍ 15 കിലോ ഭാരമുള്ള മദ്ദളവുമായി ഇരുന്നു കൊണ്ട് കൊട്ടി. വീണ്ടും ആസ്വാദകര്‍ കണ്ടു, പഴയ വാരണാസിയെ. മാധവന്‍ നമ്പൂതിരിക്കൊപ്പം നിന്ന് മദ്ദളത്തില്‍ കൈവിരലുകള്‍ കൊണ്ട് താളവിസ്മയം തീര്‍ക്കുന്ന പ്രതിഭയെ.

സുഹൃത്തുക്കളുടെ, ബന്ധുക്കളുടെ നിര്‍ബന്ധത്താല്‍ ഒരിക്കല്‍ കൂടി 2015 ല്‍ ജ്യേഷ്ഠന്റെ മകന്‍ നാരായണന്‍ നമ്പൂതിരിക്കും അദ്ദേഹത്തിന്റെ മകന്‍ മധു വാരണാസിക്കും വേണ്ടി വീണ്ടും മദ്ദളമെടുത്തു. ഒരിക്കല്‍ കൂടി താളവാദ്യത്തില്‍ ആസ്വാദകര്‍ ലയിച്ചു ചേര്‍ന്നു.

ഇനിയും ആ താളം വിസ്മയം കേള്‍ക്കാന്‍ സാധിക്കുമോ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ‘ജ്യേഷ്ഠന് ഒപ്പമായിരുന്നു താന്‍ മദ്ദളം വായിച്ചിരുന്നത്. ജ്യേഷ്ഠന്‍ ഇല്ലാത്ത വേദിയില്‍ വായിക്കാന്‍ മനസ്സും ശരീരവും അനുവദിക്കില്ല’ -എണ്‍പതിന്റെ നിറവിലെത്തിയ വിഷ്ണു നമ്പൂതിരി പറയുന്നു.

അരങ്ങില്‍ മധുവാരണാസി മിനുക്ക് വേഷം
അവതരിപ്പിക്കുമ്പോള്‍ പിന്നില്‍ വാരണാസി
വിഷ്ണു നമ്പൂതിരി
മദ്ദളവും അവതരിപ്പിക്കുന്നു
( ഫയല്‍ ചിത്രം)

ജനനവും ബാല്യവും

വാരണാസി ഇല്ലത്ത് നാരായണന്‍ നമ്പൂതിരിയുടെയും ദ്രൗപദി അന്തര്‍ജനത്തിന്റെയും മകനായി 1937 ജനുവരി 20ന് വാരണാസി വിഷ്ണു നമ്പൂതിരിയുടെ ജനനം. ഹൈസ്‌കൂള്‍ വിദ്യാഭ്യാസ കാലത്താണ് കഥകളി മദ്ദളവാദനം അഭ്യസിച്ചു തുടങ്ങിയത്.

കരുവാറ്റ കുമാരപ്പണിക്കര്‍, വെന്നിമല രാമവാര്യര്‍ എന്നിവരായിരുന്നു ആദ്യ ഗുരുനാഥന്മാര്‍. പിന്നീട് കലാമണ്ഡലം അപ്പുക്കുട്ടി പൊതുവാള്‍, ചാലക്കുടി നാരായണന്‍ നമ്പീശന്‍, കടവല്ലൂര്‍ ശങ്കുണ്ണിനായര്‍, കലാമണ്ഡലം നാരായണന്‍ നായര്‍, കടവല്ലൂര്‍ അരവിന്ദാക്ഷന്‍ നായര്‍, കലാമണ്ഡലം നമ്പീശന്‍കുട്ടി എന്നിവര്‍ക്കൊപ്പവും പഠനം നടത്തി.

അരങ്ങേറ്റം

1952 ല്‍ മണ്ണൂര്‍മഠം കൊട്ടാരം ശിവക്ഷേത്രത്തില്‍ അരങ്ങേറ്റം നടന്നു. കേരള കലാമണ്ഡലം, ഉണ്ണായി വാര്യര്‍ സ്മാരക കലാനിലയം എന്നിവിടങ്ങളില്‍ ഉപരിപഠനം. ജ്യേഷ്ഠനായ വാരണാസി മാധവന്‍ നമ്പൂതിരിയും വിഷ്ണു നമ്പൂതിരിയും ചേര്‍ന്നപ്പോള്‍ വാരണാസി സഹോദരന്മാര്‍ എന്ന കൂട്ടുകെട്ടും കഥകളിയിലുണ്ടായി.

ഗുരു ചെങ്ങന്നൂര്‍ രാമന്‍പിള്ള, ഗുരു കുഞ്ചുക്കുറുപ്പ്, കലാമണ്ഡലം കൃഷ്ണന്‍നായര്‍, മാങ്കുളം വിഷ്ണു നമ്പൂതിരി, കുടമാളൂര്‍ കരുണാകരന്‍ നായര്‍, കുറിച്ചി കുഞ്ഞന്‍പണിക്കര്‍, ചമ്പക്കുളം പാച്ചുപിള്ള, ഉണ്ണിത്താന്‍ സഹോദരന്മാര്‍, തകഴി കുട്ടന്‍പിള്ള തുടങ്ങിയവര്‍ക്കൊപ്പമെല്ലാം പ്രവര്‍ത്തിച്ചു.

പുരസ്‌കാരങ്ങള്‍

കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം മുന്‍ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിയില്‍ നിന്നും ഏറ്റുവാങ്ങുന്നു.

എണ്‍പത് വയസ്സിനിടയില്‍ നിരവധി പുരസ്‌കാരങ്ങള്‍ വിഷ്ണു നമ്പൂതിരിയെ തേടിയെത്തി. ഏറ്റവും ഒടുവില്‍ ലഭിച്ചത് കേന്ദ്രസംഗീത നാടക അക്കാദമിയുടെ പുരസ്‌കാരം. 1972 ല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കലാരത്‌നം ബഹുമതി നല്‍കി ആദരിച്ചു.

വീരമണി അയ്യര്‍, ചെന്നിത്തല ചെല്ലപ്പന്‍പിള്ള, കലാമണ്ഡലം കൃഷ്ണന്‍നായര്‍, കലാമണ്ഡലം അപ്പുക്കുട്ടി പൊതുവാള്‍, കലാമണ്ഡലം ഹൈദരാലി, തകഴി മാധവക്കുറുപ്പ്, അക്കന്നൂര്‍ നീലകണ്ഠരര്, കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാള്‍ തുടങ്ങിയവരുടെ സ്മരണാര്‍ത്ഥമുള്ള പുരസ്‌കാരങ്ങള്‍ക്കൊപ്പം കേരള കലാമണ്ഡലം വാദ്യ അവാര്‍ഡ്, കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാരം, മാവേലിക്കര കഥകളി ആസ്വാദക സംഘത്തിന്റെ വീരശൃംഖല പുരസ്‌കാരം എന്നിവയും ലഭിച്ചു.

കാഞ്ചി കാമകോടി പീഠം ആസ്ഥാന വിദ്വാന്‍ പദവി ലഭിച്ചിട്ടുള്ള വിഷ്ണു നമ്പൂതിരി കേരള കലാമണ്ഡലം, കേരള സംഗീത നാടക അക്കാദമി എന്നിവിടങ്ങളില്‍ ഭരണസമിതിയംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കഥകളി മദ്ദള വാദക രംഗത്ത് ഇപ്പോള്‍ സജീവമല്ലെങ്കിലും മധു വാരണാസിയിലൂടെ കഥകളിയുമായി ഇപ്പോഴും ചേര്‍ന്നു പോവുകയാണ് വിഷ്ണു നമ്പൂതിരി. അരങ്ങേറ്റം കുറിച്ച മണ്ണൂര്‍മഠം കൊട്ടാരം ശിവക്ഷേത്രത്തില്‍ എണ്‍പതിലും മേല്‍ശാന്തിയായി സേവനം അനുഷ്ഠിക്കുന്നു, മനസ്സ് നിറയെ ഭക്തിയുമായി. ഓരോ നേട്ടവും ഉപാസനാമൂര്‍ത്തിയുടെ അനുഗ്രഹമാണെന്ന് ഇദ്ദേഹം വിശ്വസിക്കുന്നു. ഭാര്യ പരേതയായ സരസ്വതി അന്തര്‍ജനം. മക്കള്‍: രാധാദേവി, വിഷ്ണു നാരായണന്‍ നമ്പൂതിരി. മരുമക്കള്‍: വി. ഈശ്വരന്‍നമ്പൂതിരി, രാധാദേവി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Miniscreen

പ്രേംനസീർ ഷോർട്ട് ഫിലിം : എൻട്രികൾ ക്ഷണിക്കുന്നു

India

ശ്രീരാമനവമിയില്‍ അയോദ്ധ്യയിലെ എല്ലാ ക്ഷേത്രങ്ങളിലും ധര്‍മധ്വജമുയരും

Kerala

കേരളം ചുട്ടുപൊള്ളുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്; 38 ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യത

Kerala

യുഡിഎഫ് പറ്റിച്ചു; ജെഎസ്എസ് രാജന്‍ബാബു വിഭാഗത്തില്‍ പൊട്ടിത്തെറി, ഭൂരിപക്ഷം പേരും പാര്‍ട്ടി വിട്ടു

India

അക്ബർ റോഡിലെയും റെയ്‌സിന റോഡിലെയും പാർട്ടി ഓഫീസുകൾ മാർച്ച് 28 നകം ഒഴിയണം; കോൺഗ്രസിന് നോട്ടീസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അജിമോന് കൃത്യമായ ലക്ഷ്യമുണ്ട്; സമഗ്ര പുരോഗതിയും ജനക്ഷേമവും

ഭാരതത്തിനൊപ്പം കേരളവും വളരണം; കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും കപടമത്സരത്തില്‍: അനില്‍ ആന്റണി

വീട്ടിൽ പോയി ചോദിക്ക് എന്നത് ജനാധിപത്യപരമല്ല; പഴയ മാർക്സിസ്റ്റ്‌ ചൈനയിൽ നടക്കും ഇന്ത്യയിൽ നടക്കില്ല: രാജീവ് ചന്ദ്രശേഖർ

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

‘ അയ്യപ്പസ്വാമിയുടെ സ്വർണ്ണം കട്ട ഇവിടെ എന്റെ സ്വർണം വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോയെന്ന് മെസി ചോദിച്ചു ‘

മൊണാലിസയുടെ വിവാഹത്തിൽ ഇടത് നേതാക്കൾക്ക് കുരുക്ക് മുറുകുന്നു; അരുമാനൂർ ക്ഷേത്രത്തിൽ തെളിവെടുപ്പ് നടത്തി എസ് സി/എസ് ടി കമ്മിഷൻ

്പ്രസിഡന്റ് സ്ഥാനം രാജിവെച്ച് സഹാകരികള്‍ക്കൊപ്പം നിന്ന പൊന്‍താമര പിള്ള

തെരഞ്ഞെടുപ്പ് വേളയില്‍ സിപിഎം വിയര്‍ക്കുന്നു; അടൂര്‍ സഹകരണ ബാങ്കില്‍ നടന്നത് വന്‍ അഴിമതി ഇങ്ങനെ

സിപിഎമ്മിലെ സ്ത്രീ പീഡനങ്ങള്‍ തുറന്നുകാട്ടി മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; നവോത്ഥാന മതില്‍ തീര്‍ത്തവര്‍  വനിതാ സഖാക്കളെ വേട്ടയാടുന്നു

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വൈദ്യുതി ഭവന് മുന്നില്‍ വൈദ്യുതി മസ്ദൂര്‍ സംഘം സംഘടിപ്പിച്ച ധര്‍ണ ബിഎംഎസ് സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

നഷ്ടപരിഹാരം ജീവനക്കാരില്‍ അടിച്ചേല്‍പ്പിക്കരുത്: വൈദ്യുതി മസ്ദൂര്‍ സംഘം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.