തിരുവനന്തപുരം: ബിജെപി അഖിലേന്ത്യാ അധ്യക്ഷനും കേന്ദ്രമന്ത്രിമാരും വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരും പങ്കെടുക്കുന്ന ജനരക്ഷായാത്ര അട്ടിമറിക്കാന്‍ പോലീസും.
തിരുവനന്തപുരത്ത് ബിജെപി ജനരക്ഷായാത്രയോടനുബന്ധിച്ച് സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡുകള്‍ എടുത്ത് മാറ്റണമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പി. പ്രകാശ് ഉത്തരവിറക്കി. ബിജെപി ജില്ലാ പ്രസിഡന്റിനും ജനറല്‍ സെക്രട്ടറിക്കും നോട്ടീസ് നല്‍കുകയും ചെയ്തു. സിപിഎമ്മിന്റെ താല്‍പര്യത്തിന് വഴങ്ങിയാണ് നോട്ടീസെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
ഐഎസ് ഭീകരതയ്‌ക്കെതിരെയും കമ്മ്യൂണിസ്റ്റ് ആക്രമങ്ങള്‍ക്കെതിരെയുമുള്ള ജനരക്ഷാ യാത്രയുടെ ഫ്‌ളക്‌സ് ബോര്‍ഡുകളെക്കുറിച്ച് യാതൊരു പരാതിയുമില്ലാതിരിക്കെയാണ് സിപിഎം രാഷ്‌ട്രീയ നേതൃത്വത്തെ പ്രീണിപ്പിക്കാന്‍ പോലീസ് ഇത്തരമൊരു ഉത്തരവിറക്കിയത്.
ജില്ലായിലുടനീളം സിപിഎം സമ്മേളനങ്ങളുടെ ബാനറും ഫ്‌ളക്‌സ് ബോര്‍ഡുകളും കൊടി തോരണങ്ങളും നിറഞ്ഞിട്ടും അവയ്‌ക്കൊന്നുമില്ലാത്ത വിലക്ക് ബിജെപി പരിപാടിക്ക് ഏര്‍പ്പെടുത്തുന്നത് രാഷ്‌ട്രീയ താല്‍പര്യംമൂലമാണെന്ന് വ്യക്തമാണ്.
മാധ്യമ പ്രവര്‍ത്തകയായ ഗൗരി ലങ്കേഷിനെ വധിച്ചത് സംഘ പരിവാറാണെന്ന് ആക്ഷേപിച്ച് തലസ്ഥാനത്തുടനീളം സിപിഎം ഫ്‌ളക്‌സ്‌ബോര്‍ഡുകള്‍ വച്ചിരുന്നു. യാതൊരു അടിസ്ഥാനവുമില്ലാതെ നുണ പ്രചരണം നടത്തുന്ന സിപിഎമ്മിന്റെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ക്കെതിരെ ബിജെപി ജില്ലാ കമ്മിറ്റി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതിയും നല്‍കിയിരുന്നു.
ഈ പരാതി കണ്ടില്ലെന്ന് നടിച്ച കമ്മീഷണറാണ് അഖിലേന്ത്യാതലത്തില്‍ ശ്രദ്ധിക്കപ്പെട്ട യാത്രയുടെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. കമ്മീഷണറുടെ നോട്ടീസ് നിയമപരമായും വസ്തുതാപരമായും തെറ്റാണെന്നും നിയമത്തിന്റെ പിന്‍ബലമില്ലാത്തതാണെന്നും ചൂണ്ടിക്കാട്ടി ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ് കമ്മീഷണര്‍ക്ക് മറുപടി നല്‍കിയിട്ടുണ്ട്.
ജനരക്ഷായാത്രയെ അട്ടിമറിക്കാനുള്ള ചട്ടുകമായി പോലീസ് മാറരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് മൂന്നുപേരെ സിപിഎമ്മുകാര്‍ വധിക്കുകയും ബിജെപി സംസ്ഥാന കാര്യാലയവും ജില്ലാ ഓഫീസും പലവട്ടം ആക്രമിക്കപ്പെടുകയും ചെയ്തിട്ടും സമാധാനപരമായി പ്രവര്‍ത്തിക്കുന്ന ബിജെപിക്ക് പ്രചരണം നടത്താനും പ്രതിഷേധിക്കാനുമുള്ള സ്വാതന്ത്ര്യം പോലും നിഷേധിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
















