കടുത്തുരുത്തി: എണ്‍പ്പത്തെട്ടുകാരിയായ വയോധിക ബാങ്കില്‍ നിക്ഷേപിച്ചിരുന്ന ഒരു ലക്ഷത്തിയറുപതിനായിരം രൂപ കൊച്ചുമക്കള്‍ എടിഎം കാര്‍ഡ് ഉപയോഗിച്ചു തട്ടിയെടുത്തു. കാട്ടാമ്പാക്ക് പ്രസാദമന്ദിരത്തില്‍ സരോജിനി കുഞ്ഞുക്കുട്ടി(88)യുടെ പണമാണ് നഷ്ടപ്പെട്ടത്. സരോജിനിയമ്മയുടെ മകന്റെ മക്കളായ ദിവ്യമോള്(36), ബിന്ദു മോള്(44) എന്നിവരാണ് പണം തട്ടിയെടുത്തതെന്ന് പോലീസ് പറഞ്ഞു.
സംഭവത്തെപ്പറ്റി പോലീസ് പറയുന്നത്: ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് സരോജിനിയമ്മ തനിച്ചായിരുന്നു താമസം. ഉണ്ടായിരുന്ന സ്ഥലം മക്കള്‍ക്ക് വീതം വച്ചു നല്കിയ ശേഷം സ്വന്തമായുള്ള നാല് സെന്റ് സ്ഥലത്തായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. മകന്റെ വിവാഹമോചിതരായ പെണ്മക്കള്് വീട് വയ്ക്കുന്നതിനായി സ്ഥലം ആവശ്യപ്പെട്ടു. തുടര്‍ന്ന് വയോധിക തന്റെ പേരിലുണ്ടായിരുന്ന 3 സെന്റ് സ്ഥലം ഒന്നര ലക്ഷം രൂപയ്ക്ക് അവര്‍ക്ക് നല്‍കിയിരുന്നു. ഇവര്‍ വയോധികയുടെ പേരില്‍ പണം ബാങ്കില്‍ നിക്ഷേപിക്കുകയും പാസ് ബുക്ക് പതിപ്പിച്ചു കൈമാറുകയും ചെയ്തു. പീന്നിട് തപാലിലൂടെയെത്തിയ എടിഎം കാര്‍ഡ് യുവതികള്‍ പോസ്റ്റ്മാന്റെ പക്കല്‍ നിന്നും ഒപ്പിട്ട് വാങ്ങി പണം പലപ്പോഴായി പിന്‍വലിക്കുകയായിരുന്നു.
സരോജിനിയമ്മ മരുന്ന് വാങ്ങുന്നതിനായി പണംമെടുക്കാന് ബാങ്കില്‍ എത്തിയപ്പോളാണ് അക്കൗണ്ടിലുണ്ടായിരുന്ന ഒന്നര ലക്ഷം രൂപയും പെന്ഷന് ലഭിച്ച പണമടക്കം നഷ്ടപെട്ടതായി അറിയുന്നത്. കൊച്ചുമക്കള്‍ തന്റെ എടിഎം കാര്‍ഡുപയോഗിച്ചു പണം തട്ടിയെടുത്തതെന്ന് ഇവര്‍ മനസിലാക്കിയതോടെ പോലീസില്‍ പരാതി നല്കി. പോലീസ് നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് യുവതികളെ അറസ്റ്റ് ചെയ്തതെന്ന് കടുത്തുരുത്തി എസ്.ഐ കെ.കെ. ഷംസു പറഞ്ഞു. യുവതികളെ വൈക്കം കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: