ന്യൂദല്‍ഹി/ സിര്‍സ : ഗുര്‍മീത് രാം റഹീമിന്റെ പഞ്ചകുലയിലെ ദേരാ സച്ഛാ ആസ്ഥാനത്തെ തെരച്ചിലില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. 700 ഏക്കറിലെ ആശ്രമത്തില്‍ നടത്തിയ തെരച്ചിലില്‍ രണ്ട് വാന്‍ നിറയെ അസാധുവാക്കിയ നോട്ടുകളും, നിരവധി ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്.
41 കമ്പനി സമാന്തര സൈനികരും, നാലു സൈനിക വിഭാഗങ്ങളും നാല് ജില്ലകളില്‍ നിന്നുള്ള പോലീസും, ഡോഗ് സ്ക്വാഡുമാണ് തെരച്ചില്‍ നടത്തിയത്. അടുത്ത വിചാരണയ്ക്കുള്ളില്‍ വിശദമായ വിവരം നല്കണമെന്നാണവശ്യപ്പെട്ട് പഞ്ചാബ്, ഹരിയാന ഹരിയാന ഹൈക്കോടതിയാണ് തെരച്ചില്‍ നടത്താനുള്ള ഉത്തരവിട്ടത്. റിട്ട. ജഡ്ജി എ. കെ. എസ് പന്‍വാറിന്റെ നേതൃത്വത്തിലാണ് തെരച്ചില്‍.
മൃതദേഹങ്ങള്‍ ദേരയില്‍ സംസ്കരിച്ചിട്ടുള്ളതായി ദേര സച്ചാ മുഖ പത്രം സച്ച് കഹൂം സ്ഥിരീകരിച്ചിട്ടുണ്ട്. മൃതദേഹം ദഹിപ്പിക്കുന്നതും പുഴയില്‍ ഒഴുക്കുന്നതും മലിനീകരണത്തിന് കാരണമാകുന്നതിനാല്‍ വന്‍ സംഭാവന നല്‍കുന്നവരുടെ മൃതദേഹങ്ങള്‍ ക്യാമ്പസിനുള്ളില്‍ തന്നെ കുഴിച്ചുമൂടി അതിനു മുകളില്‍ മരം നടുകയാണ് പതിവെന്നാണ് സച്ച് കഹൂം വാദിക്കുന്നത്. എന്നാല്‍ രാം റഹാമിന്റെ എതിരാളികളെ കൊലപ്പെടുത്തിയശേഷം കുഴിച്ചു മുടിയതാണെന്നാണ് ആരോപണം.
ഗുര്‍മീത് അനുയായികള്‍ക്കായി നിര്‍മിച്ച പ്ലാസ്റ്റിക് നാണയങ്ങളും തെരച്ചിലില്‍ കണ്ടെത്തിട്ടുണ്ട്. 30 റൈഫിളുകളും പിസ്റ്റളുകളും വെടിയുണ്ടകളും ലൈസന്‍സുള്ള 33 തോക്കുകളും സിംഗിള്‍ ബാരല്‍, ഡബിള്‍ ബാരല്‍ തോക്കുകളും 9 എംഎം പിസ്റ്റളുകളും കണ്ടെടുത്തിട്ടുണ്ടെന്ന് സിര്‍സ സാദാര്‍ പോലീസ് ഓഫീസര്‍ ദിനേഷ് കുമാര്‍ അറിയിച്ചു.
ഇവിടെ നിന്നും നിരവധി ഹാര്‍ഡ് ഡിസ്കുകളും, ലാപ്ടോപ്പുകളും, കംപ്യൂട്ടറുകളും പണവും മറ്റും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ആസ്ഥാനത്തെ പല മുറികളും സീല്‍ ചെയ്ത നിലയിലാണ് ഇതിനെ തുടര്‍ന്ന് ഫോറന്‍സിക് വിഭാഗത്തേയും അന്വേഷണത്തിന് വിളിപ്പിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ സതീഷ് മേഹ്റ അറിയിച്ചു. ദേരയ്ക്ക് ഹരിയാനയില്‍ 1,100 കോടിയുടേയും പഞ്ചാബില്‍ 53 കോടിയുടേയും ആസ്തിയുണ്ടെന്നുമാണ് പ്രാഥമിക വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: