Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

പൊന്നോണത്തിന് ഓണവില്ല്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2017, 05:22 pm IST
in Varadyam

തിരുവോണ ദിവസം ശ്രിപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ സമര്‍പ്പിക്കാനുള്ള ഓണവില്ലുകള്‍ കരമന മേലാറന്നൂര്‍ വാണിയംമൂല വിളയില്‍ വീട്ടില്‍ ഭദ്രരത്‌നം ബിന്‍കുമാറും സഹ ശില്പികളും ചേര്‍ന്ന് നിര്‍മ്മിക്കുന്നു

ചിങ്ങമാസം പിറന്നാല്‍ തിരുവനന്തപുരം കരമന മേലാറന്നൂര്‍ വാണിയംമൂല വിളയില്‍ വീട്ടിലെ ശില്‍പികള്‍ ഓണവില്ലുകള്‍ തയ്യാറാക്കുന്ന തിരക്കിലാണ്. ആചാരാനുഷ്ഠാനങ്ങളോടെ തിരുവോണദിവസം പുലര്‍ച്ചെ ശ്രീപദ്മനാഭസ്വാമിക്ക് സമര്‍പ്പിക്കുന്നതാണ് ഓണവില്ല്. നൂറ്റാണ്ടുകളായി നടന്ന് വരുന്ന ഈ ആചാരപ്പെരുമ ഇന്നും മുറ തെറ്റാതെ നടക്കുമ്പോള്‍ ക്ഷേത്രത്തോളം പഴക്കമുണ്ട് ഓണവില്ല് സമര്‍പ്പണത്തിന്. വില്ല് എന്ന സങ്കല്‍പ്പത്തില്‍ നിന്നും മാറി മഹാവിഷ്ണുവിന്റെ അവതാരരൂപങ്ങള്‍ പ്രത്യേകരൂപത്തില്‍ തയ്യാറാക്കിയ തടിയില്‍ ചിത്രങ്ങളായി ആലേഖനം ചെയ്ത് ഇരു ഭാഗത്തും കുഞ്ചലം കെട്ടി സമര്‍പ്പിക്കുന്നതാണ് ഓണവില്ല്.

വാമനാവതാരവുമായി ബന്ധപ്പെട്ടതാണ് ഓണവില്ല്. വാമനന് തന്റെ പക്കലുള്ളതെല്ലാം സമര്‍പ്പിക്കുന്ന മഹാബലിയുടെ ആഗ്രഹസാഫല്യത്തില്‍ നിന്ന് ഓണവില്ലിന്റെ ഐതിഹ്യം തുടങ്ങുന്നു. വര്‍ഷത്തിലൊരിക്കല്‍ പത്മനാഭസ്വാമിയെ ദര്‍ശിക്കാന്‍ വരുമ്പോള്‍ ഭഗവാന്റെ അവതാരങ്ങളും ലീലകളും ഓരോ വര്‍ഷവും കാണണമെന്നുള്ള ആഗ്രഹം വിഷ്ണു ഭക്തനായ മഹാബലി ഭഗവാനോട് പ്രകടിപ്പിക്കുന്നു. ആ സമയം മഹാവിഷ്ണു വിശ്വകര്‍മ്മ ദേവനെ പ്രത്യക്ഷപ്പെടുത്തുന്നു. ദേവന്റെ ആള്‍ക്കാരെകൊണ്ട് കാലാകാലങ്ങളിലുള്ള തന്റെ അവതാരങ്ങള്‍ ചിത്രങ്ങളായി വരച്ച് തന്നെ കാണാന്‍ വരുന്ന മഹാബലിക്ക് നല്‍കണമെന്ന് വിഷ്ണുഭഗവാന്‍ അറിയിക്കുന്നു. അതുപ്രകാരം മുറതെറ്റാതെ നടക്കുന്ന ഒരു ചടങ്ങായി മാറി പത്മനാഭ സ്വാമിക്ഷേത്രത്തിലെ ഓണവില്ല് സമര്‍പ്പണം. സംസ്ഥാനത്തെ മറ്റൊരിടത്തും ഓണവുമായി ബന്ധപ്പെട്ട് ഇത്തരത്തിലുള്ള ഒരു ചടങ്ങ് കാണുന്നില്ല. തിരുവിതാംകൂര്‍ രാജ്യത്തെ ഭഗവാന് സമര്‍പ്പിച്ച്, ഭഗവാന്റെ പ്രതിനിധിയായി രാജാവ് രാജ്യം ഭരിച്ചതുപോലെ ഒരു ആഘോഷത്തെ തന്നെ ഭഗവാന് സമര്‍പ്പിക്കുകയാണ് ഓണവില്ല് സമര്‍പ്പണത്തിലൂടെ അനന്തപുരം നിവാസികള്‍.

ആറ് തരത്തിലൂള്ള വില്ലുകളാണ് സമര്‍പ്പിക്കുന്നത്. ദേവഗണത്തില്‍പ്പെട്ട കടമ്പ്, മഹാഗണി എന്നീ വൃക്ഷങ്ങളുടെ തടിയാണ് വില്ല് നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നത്. പഞ്ചവര്‍ണ്ണങ്ങള്‍ ഉപയോഗിച്ച് മൂന്ന് തരം വലിപ്പത്തിലുള്ള വില്ലുകള്‍ തയ്യാറാക്കുന്നു. നാലര അടി വലിപ്പമുള്ള അനന്തശയനം ചിത്രീകരിക്കുന്ന വില്ലാണ് ഇതില്‍ വലുത്. ശ്രീപത്മനാഭസ്വാമി വിഗ്രഹത്തില്‍ സമര്‍പ്പിക്കുന്നത് ഈ വില്ലാണ്. നാലടി നീളമുള്ള ദശാവതാരം, ശ്രിരാമപട്ടാഭിഷേകം, ശാസ്താവ് മൂന്നര അടി നീളത്തില്‍ വിനായകന്‍, ശ്രികൃഷ്ണലീല എന്നിങ്ങനെ ആറ് ജോഡി വില്ലുകളാണ് സമര്‍പ്പിക്കുന്നത്.

കൃത്രിമ ചായങ്ങളില്ലാതെ പരമ്പരാഗതമായ നിറക്കൂട്ടുകള്‍ ഉപയോഗിച്ചാണ് വില്ലില്‍ നിറം പിടിപ്പിക്കുന്നത്. പഞ്ചവര്‍ണ്ണങ്ങള്‍ ഇതിലേക്കായി ഉപയോഗിക്കുന്നു. നീല അമരി പോലുള്ള ഇലച്ചാറുകള്‍ ഉപയോഗിച്ചായിരുന്നു മൂന്‍കാലങ്ങളില്‍ ചായക്കൂട്ട് ഒരുക്കിയിരുന്നത്. പ്രത്യേകതരം ഇലകള്‍ കിട്ടാതായതോടെ മഞ്ഞള്‍പ്പൊടിയും കോലപ്പൊടിയും കരിക്കട്ടയും ഉപയോഗിച്ചാണ് നിലവില്‍ ചായക്കൂട്ടുകള്‍ തയ്യാറാക്കുന്നത്.

ശ്രീപത്മനാഭ സ്വാമിക്ക് സമര്‍പ്പിക്കുന്ന ഓണവില്ല് ഐതിഹ്യത്തിന്റെയും പാരമ്പര്യത്തിന്റെയും നേര്‍കാഴ്ചയാണ്. പാരമ്പര്യത്തിന്റെ കരവിരുതില്‍ ഓണവില്ലുകള്‍ തയ്യാറാക്കുന്നത് രാജകൊട്ടാരത്തിലെ ക്ഷേത്രശില്‍പികളായിരുന്നവരുടെ പിന്‍തുടര്‍ച്ചക്കാരാണ്. കരമന മേലാറന്നൂര്‍ വാണിയം മൂല വിളയില്‍ വീട്ടില്‍ പരേതനായ രാമസ്വാമി മഹദേവനായിരുന്നു കഴിഞ്ഞ തലമുറയിലെ ഓണവില്ല് നിര്‍മ്മാണത്തിലെ കുലപതി. ഇപ്പോള്‍ അദ്ദേഹത്തിന്റെ പുത്രനായ ഉമേഷ്‌കുമാറും ജ്യേഷ്ഠ പുത്രന്മാരായ ഭദ്രരത്‌നം ബിന്‍കുമാറും ശില്‍പി സുദര്‍ശനും കുടുംബാംഗങ്ങളായ നാഗേന്ദ്രന്‍ ആചാരി, സുലഭന്‍, ഇളംതലമുറക്കാരന്‍ അനന്തപത്മനാഭന്‍ എന്നിവരാണ് ഓണവില്ല് നിര്‍മ്മിക്കുന്നത്.

തിരുവോണ ദിവസം പുലര്‍ച്ചെ ഓണവില്ല് സമര്‍പ്പിക്കാന്‍ പ്രത്യേകം മുഹൂര്‍ത്തം കുറിക്കുന്നു. ബിന്‍കുമാറിന്റെ നേതൃത്വത്തില്‍ ഓണവില്ലുകള്‍ ക്ഷേത്രനടപ്പന്തലില്‍ എത്തിക്കും. തുടര്‍ന്ന് ആചാര പ്രകാരം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തില്‍ എത്തിക്കുന്ന വില്ലുകള്‍ പെരിയ നമ്പി ഏറ്റുവാങ്ങി ശ്രീപത്മനാഭസ്വാമിയുടെ വിഗ്രഹത്തില്‍ അനന്തശയനം വില്ല് ചാര്‍ത്തും. തുടര്‍ന്ന് തിരുവമ്പാടി ശ്രീകൃഷ്ണക്ഷേത്രം, നരസിംഹ മൂര്‍ത്തി ക്ഷേത്രം, ശാസ്താക്ഷേത്രം, വിനായക ക്ഷേത്രം എന്നിവിടങ്ങളില്‍ യഥാക്രമമുള്ള വില്ലുകള്‍ സമര്‍പ്പിക്കുന്നു. വില്ല് ചാര്‍ത്തിക്കഴിഞ്ഞാല്‍ ആദ്യദര്‍ശനത്തിനുള്ള അവകാശവും ശില്‍പ്പികള്‍ക്കാണ്. അതുകഴിഞ്ഞേ രാജകുടുംബാംഗങ്ങള്‍ വില്ല് ചാര്‍ത്തിയ ദേവന്മാരെ ദര്‍ശിക്കാറുള്ളൂ. രാജാവ് നാട് വാണിരുന്നപ്പോള്‍ ശില്‍പ്പിക്ക് നല്‍കുന്ന പ്രാധാന്യം ഇന്നും അതേ രീതിയില്‍ തുടരുന്നു.

2014 വരെ ഓണവില്ലിനായി ക്ഷേത്രത്തില്‍ ബുക്ക് ചെയ്യുന്ന ഭക്തര്‍ക്ക് വിധിപ്രകാരം ഓണവില്ല് നിര്‍മ്മിച്ചു നല്‍കിയിരുന്നത് പരമ്പരാഗത കുടുംബക്കാരായിരുന്നു. മൂന്ന് വര്‍ഷമായി പരമ്പരാഗതക്കാര്‍ ഭഗവാന് ചര്‍ത്താനുള്ള വില്ലുകള്‍മാത്രം സമര്‍പ്പിച്ചാല്‍ മതിയെന്ന് ക്ഷേത്രഭരണസമിതി തീരുമാനമെടുത്തു. അതിനാല്‍ ആറ് ജോഡി വില്ലുകള്‍ മാത്രമെ നിലവില്‍ ക്ഷേത്രത്തില്‍ സമര്‍പ്പിക്കാറുളളൂ. ഭക്തരില്‍ നിന്നും തുക ഈടാക്കി ക്ഷേത്രം നേരിട്ട് വില്ലുകള്‍ നിര്‍മ്മിച്ച് നല്‍കുകയാണ്. എന്നാല്‍ പരമ്പരാഗതവില്ലുകള്‍ വാങ്ങിയ്‌ക്കാന്‍ ആവശ്യക്കാര്‍ വാണിയം വീട്ടില്‍ എത്താറുണ്ട്. ഭക്തര്‍ക്ക് വില്‍പ്പന നടത്തുന്നതിനായി പ്രത്യേകം തയ്യാറാക്കിയ ചെറുവില്ലുകള്‍ വാണിയംമൂല വിളവീട്ടില്‍ തയ്യാറാക്കുന്നുണ്ട്.

ഓണവില്ലിനെ ക്ഷേത്രം ഭരണസമിതി വില്‍പ്പന വസ്തുവാക്കുമ്പോള്‍ വില നിശ്ചയിക്കാതെ ഭക്തര്‍ നല്‍കുന്ന ദക്ഷിണ മാത്രം വാങ്ങി വില്ലുകള്‍ നല്‍കുകയാണ് ബിന്‍കുമാറും ശില്‍പികളും. ഓണവില്ല് വീട്ടിലെ പ്രത്യേക സ്ഥലത്ത് ആചാരാനുഷ്ഠാനങ്ങളോടെ സുക്ഷിച്ചാല്‍ വിഷ്ണുഭഗവാന്റെ കൃപാകടാഷവും സര്‍വ്വ ഐശ്വര്യങ്ങളും ഉണ്ടാകുമെന്നാണ് ഭക്തര്‍ വിശ്വസിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.