Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

പാടുവാനായി വന്ന മാലാഖ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2017, 05:47 pm IST
in Varadyam

നീലവെളിച്ചത്തിന് കീഴെ നിന്ന് അവള്‍ പാടാന്‍ തുടങ്ങി, high drive into frozen waves…ആ സ്വരമാധു രിയില്‍ലയിച്ചവര്‍ ആലാപനത്തിലെ പൂര്‍ണതയില്‍ മതിമറന്ന് ആഹ്ലാ ദാരവങ്ങള്‍ ഉയര്‍ത്തി. അവരെല്ലാവരും ആ പത്തുവയസ്സുകാരിയെ വിസ്മയത്തോടെ നോക്കി. അവളുടെ പേര് ആഞ്ചലീക്ക ഹാലെ. america’s got talentഎന്ന റിയാലിറ്റി ഷോ സീസണ്‍ 12 ലെ മത്സരാര്‍ത്ഥി.

2007 ജൂലൈ 31 ന് ജനിച്ച ആഞ്ചലീക്കയുടെ സ്വദേശം അമേരിക്കയിലെ ജോര്‍ജിയയാണ്. ആഞ്ചലീക്ക അക്ഷരാര്‍ത്ഥത്തില്‍ ആര്‍ക്കും ഒരു വിസ്മയമാണ്. ഒപ്പം പ്രചോദനവും. കുട്ടിത്തമുണ്ടെങ്കിലും വേദിയില്‍ അവള്‍ പക്വതയാര്‍ന്ന ഒരു ഗായിക തന്നെ. ആരാകണമെന്ന ചോദ്യത്തിന് അടുത്ത വിറ്റ്‌നി ഹ്യൂസ്റ്റണ്‍ ആകണമെന്ന് ആഗ്രഹിക്കുന്ന പെണ്‍കുട്ടി. ആദ്യഗാനം കൊണ്ടുതന്നെ വിധികര്‍ത്താക്കളെ ഞെട്ടിച്ചു കളഞ്ഞു ആഞ്ചലീക്ക. ആ കുഞ്ഞു ശരീരത്തില്‍ നിന്ന് എങ്ങനെയാണ് ഇത്ര പവര്‍ഫുള്‍ ശബ്ദം വരുന്നതെന്ന ആശ്ചര്യമായിരുന്നു വിധികര്‍ത്താക്കള്‍ക്ക്. ഉച്ചസ്ഥായിയിലും സ്ഥിരതയോടെ പാടുന്ന ആഞ്ചലീക്ക ഇന്ന് America’s Got Talet ശ്രദ്ധാകേന്ദ്രമാണ്. ഇതൊക്കെ ഇപ്പോഴത്തെ ആഞ്ചലീക്കയുടെ വിശേഷങ്ങള്‍.

എന്നാല്‍ ആറ് വര്‍ഷം മുമ്പ് അവള്‍ കടന്നുപോന്നത് കടുത്ത പരീക്ഷണഘട്ടത്തിലൂടെയാണ്. നാലാം വയസ്സില്‍ ശ്വാസകോശത്തെ ബാധിച്ച അണുബാധയെ തുടര്‍ന്ന് വൃക്കകള്‍ രണ്ടും തകരാറിലായി. അറ്റ്‌ലാന്റയിലെ ചില്‍ഡ്രന്‍സ് ഹെല്‍ത്ത്‌കെയര്‍ ഹോസ്പിറ്റലില്‍ ജീവന്‍രക്ഷോപാധികളുടെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. വൃക്ക മാറ്റിവയ്‌ക്കുക എന്നതായിരുന്നു പരിഹാരം. ജീവന്‍ തിരിച്ചുകിട്ടുമോ എന്ന് ഉറപ്പില്ലാത്ത പരീക്ഷണം എന്നും പറയാം. ഈശ്വരന്‍ അവള്‍ക്കൊപ്പമായിരുന്നു. ജീവിതത്തിലേക്ക് ആഞ്ചലീക്ക മടങ്ങി വന്നു. ആഴ്ചകളോളം ഐസിയുവിലും മറ്റുമായി 80 ദിവസത്തെ ആശുപത്രിവാസത്തിന് ശേഷം. പിന്നീടൊരിക്കലും അവളുടെ ജീവിതം പഴയതുപോലെ ദുരിതങ്ങള്‍ നിറഞ്ഞതായില്ല.

ആഞ്ചലീക്കയുടെ അവസ്ഥകണ്ട് നിസ്സഹായരായി നോക്കി നില്‍ക്കാന്‍ അവളുടെ മാതാപിതാക്കള്‍ക്ക് ആകുമായിരുന്നില്ല. മാസങ്ങള്‍ നീണ്ട പരിശോധനയ്‌ക്ക് ശേഷം അമ്മ ഇവ ബൊലാന്‍ഡോയുടെ വൃക്ക മകള്‍ക്ക് യോജിക്കുമെന്ന് കണ്ടെത്തി. സ്വന്തം ഉയിരുകൊടുത്തും മകളെ രക്ഷിക്കാന്‍ തീരുമാനിച്ച ആ അമ്മയ്‌ക്ക് മറിച്ചൊരു തീരുമാനവും എടുക്കാനുണ്ടായിരുന്നില്ല. അച്ഛന്‍ ജെയിംസ് ഹാലെയും ആ തീരുമാനത്തോട് യോജിച്ചു. 2013 സപ്തംബര്‍ 13 നായിരുന്നു വൃക്കമാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയ നടന്നത്. രണ്ട് വയസ്സുള്ളപ്പോഴാണ് ആഞ്ചലീക്കയ്‌ക്ക് സംഗീത വാസനയുണ്ടെന്ന് മാതാപിതാക്കള്‍ തിരിച്ചറിഞ്ഞത്. രോഗക്കിടക്കയില്‍ നിന്നും വീട്ടിലെത്തിയപ്പോള്‍ മാതാപിതാക്കള്‍ ആഞ്ചലീക്കയ്‌ക്ക് വേണ്ടി ചെയ്തത് ഗായികയാവുകയെന്ന അവളുടെ സ്വപ്‌നത്തിന് കൂട്ടിരിക്കുകയെന്നതാണ്. അവരുടെ പരിശ്രമം ഇല്ലായിരുന്നെങ്കില്‍ ഒരുപക്ഷെ ആഞ്ചലീക്ക എന്ന പ്രതിഭ ഉണ്ടാവുമായിരുന്നില്ല.

കുഞ്ഞുനാളില്‍ തനിക്ക് നേരിട്ട ദുരിതങ്ങളുടെ തീവ്രത മനസ്സിലാക്കാന്‍ സാധിച്ചതുകൊണ്ടാവാം ഈ കുരുന്നു പ്രായത്തില്‍ തന്നെ സേവന പ്രവര്‍ത്തനങ്ങളിലും ആഞ്ചലീക്ക പങ്കാളിയാവുന്നത്. അതില്‍ അധികവും കുട്ടികളുടെ ആശുപത്രികള്‍ക്കുവേണ്ടിയാണ്.

ആരേയും വിസ്മയിപ്പിക്കാന്‍ കഴിവുള്ളവരാണ് കുട്ടികള്‍. അവരില്‍ ഒളിഞ്ഞിരിക്കുന്ന കഴിവ് കണ്ടെത്തി പ്രോത്സാഹിപ്പിക്കുമ്പോള്‍ അവര്‍ ലോകത്തിന് തന്നെ അതിശയമായി മാറും. ആഞ്ചലീക്കയെ പോലെ. നാലാം വയസ്സില്‍ ജീവിതത്തിലേക്കോ മരണത്തിലേക്കോ എന്നറിയാതെ ആശുപത്രിയുടെ നാല് ചുവരുകള്‍ക്കുള്ളില്‍ കഴിഞ്ഞ ആഞ്ചലീക്കയുടെ ലോകം ഇന്ന് വിശാലമാണ്. അവളുടെ സംഗീതത്തിനാവട്ടെ കാല-ദേശ ഭേദമെന്ന അതിര്‍ത്തിയുമില്ല.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.