രാജ്യത്തെ ജനങ്ങള്‍ക്കെല്ലാം ഇന്ത്യയെന്ന വികാരം അവരുടെ മതത്തെക്കാള്‍ വലുതാണ്. ജന്ത്യന്‍ ജനതയുടെ മനസ്സില്‍ ഇതൊരു മന്ത്രം പോലെ കൊത്തിവയ്ക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ ഇന്ന് മുസ്ലീങ്ങള്‍ക്ക് ഇന്ത്യയില്‍ സുരക്ഷിതത്വമില്ലെന്ന് സ്ഥാനമൊഴിഞ്ഞ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി പറഞ്ഞു. യാഥാര്‍ത്ഥ്യത്തില്‍ നിന്ന് എത്ര മാത്രം അകലെയുള്ള വിവാദ പ്രസ്താവനയാണത്.
10 വര്‍ഷമായി ഇന്ത്യയുടെ ഉപരാഷ്ട്രപതി സ്ഥാനം വഹിച്ച ഹമീദ് അന്‍സാരി ഇത്തരമൊരു പ്രസ്താവന നടത്തുമ്പോള്‍ അദ്ദേഹവും ഒരു മുസ്ലീമാണെന്ന കാര്യം മറന്നിരിക്കാം. ഏറ്റവും കൂടുതല്‍ കാലം ഉപരാഷ്ട്രപതി സ്ഥാനം അലങ്കരിച്ച റെക്കോര്‍ഡോടെയാണ് അദ്ദേഹം പടിയിറങ്ങുന്നതെന്ന് ഓര്‍ക്കണം.
വിവിധ രാജ്യങ്ങളിലേയ്ക്ക് യാത്ര നടത്തിയിട്ടുള്ള ഒരു മുസ്ലീമിനോട് ഏതാണ് മികച്ച സ്ഥലമെന്ന് ചോദിച്ചാല്‍ ഇന്ത്യയെന്ന ഉത്തരമാകും ലഭിക്കുക. നാനാ മതസ്ഥരേയും ഒരുപോലെ കാണുന്നതുകൊണ്ട് തന്നെയാണ് ഇന്ത്യയെന്ന രാജ്യത്തിന് ലോകമെമ്പാടും ശ്രദ്ധിക്കപ്പെടാനായത്. എന്നാല്‍ ഇന്ത്യയില്‍ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് ജീവിക്കാന്‍ പ്രയാസമാണെന്നും സുരക്ഷിതത്വമില്ലെന്നും വരുത്തി തീര്‍ക്കാന്‍ ചില ഗൂഢശക്തികള്‍ ശ്രമിക്കുന്നുണ്ട്. നിര്‍ഭാഗ്യപരമായ കാര്യമെന്തെന്നാല്‍ ഇത്തരം ഗൂഢശ്രമങ്ങളില്‍ നമ്മള് ബഹുമാനിക്കുന്ന വ്യക്തകളും ഉള്‍പ്പെടുന്നു എന്നുള്ളതാണ്. അന്‍സാരിയെ പോലെ ഒരു വ്യക്തിയില്‍ നിന്ന് ഇത്തരമൊരു പ്രസ്താവന കേള്‍ക്കുന്നത് ദു:ഖകരമായ കാര്യമാണ്. കാരണമെന്തെന്നാല്‍ അദ്ദേഹം ലോകത്തിന് മുഴുവന്‍ ഇന്ത്യയെ കുറിച്ച് നല്‍കുന്നത് തെറ്റായ സന്ദേശമാണ്.
രാജ്യസഭാ ടിവിക്കു നല്കിയ അഭിമുഖത്തിലാണ് അന്‍സാരി, രാജ്യത്തെ മുസ്ലീങ്ങള്‍ സുരക്ഷ കാരണങ്ങളെയോര്‍ത്ത് ഏറെ ആശങ്കാകുലാരണെന്ന് പറഞ്ഞത്. സുരക്ഷയ്ക്ക് കോട്ടം തട്ടുമോ എന്ന ഉത്കണ്ഠയോടെയാണ് മുസ്ലീം സമുദായം ജീവിക്കുന്നതെന്നും ഇവരുടെ സുരക്ഷയ്ക്ക് ഭീഷണി ഉയരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. രാജ്യത്തെ അസഹിഷ്ണുതയെക്കുറിച്ച് പ്രധാനമന്ത്രിയോടും മറ്റ് ക്യാബിനറ്റ് മന്ത്രിമാരോട് സൂചിപ്പിച്ചിരുന്നതായും അന്‍സാരി പറയുന്നു.
രാജ്യത്തെ വിവിധയിടങ്ങളില്‍ മുസ്ലീം വിഭാഗങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളെ കുറിച്ച് കേള്‍ക്കാനിടയായി. ഇതില്‍ നിന്നെല്ലാം മുസ്ലീങ്ങള്‍ക്ക് തങ്ങള്‍ക്ക് ലഭിക്കുന്ന സുരക്ഷ ഇല്ലാതാകുമോ എന്ന ഭയം ഉണ്ടെന്ന് മനസിലാക്കാന്‍ സാധിക്കുമെന്നും അന്‍സാരി പറയുന്നു.
അന്‍സാരിയുടെ വിവാദപ്രസ്താവനയ്ക്കെതിരെ നിരവധി പ്രമുഖരാണ് രംഗത്തെത്തിയത്. മുസ്ലിങ്ങള്‍ മറ്റ് രാജ്യങ്ങളിലേക്കാള്‍ സുരക്ഷിതരായാണ് ഇന്ത്യയില്‍ താമസിക്കുന്നത്. വളരെ സൗഹൃദപരമായ അന്തരീക്ഷമാണ് ഇന്ത്യയിലുള്ളത്. മുസ്ലിങ്ങളെ മാത്രമായി ചൂഷണം ചെയ്യുന്നതായുള്ള തരത്തിലുള്ള പ്രവര്‍ത്തനങ്ങളൊന്നും തന്നെ ഇന്ത്യയിലില്ലെന്നും ബിജെപി നേതാവ് ഷാനവാസ് ഹുസൈന് പറഞ്ഞു.
അന്‍സാരിയ്ക്കെതിരെ ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗമായ പ്രീതി ഗാന്ധിയും രംഗത്തെത്തി. ഇന്ത്യ ഒരു ഹിന്ദു ഭൂരിപക്ഷ രാഷ്ട്രമാണെന്ന് പറയുകയും, മുസ്ലിങ്ങള്‍ ഇന്ത്യയില്‍ അരക്ഷിതാവസ്ഥയിലാണ് ജീവിക്കുന്നതെന്ന ഹമിദ് അന്‍സാരിയുടെ പ്രസ്താവന വളരെ വേദനാജനകമാണ്. അങ്ങനെയങ്കില്‍ അദ്ദേഹത്തെ ഇന്ത്യയുടെ രണ്ടാമത്തെ പ്രഥമ പൗരനായി സ്വീകരിക്കുമായിരുന്നോയെന്നും പ്രീതി ഗാന്ധി -ചോദിച്ചു.
For 10yrs my Hindu majority nation accepted you with open arms, placed you at the pinnacle of power & you still feel uneasy? Agenda kya hai? https://t.co/Z8pzWddTG0
— Priti Gandhi – प्रीति गांधी (@MrsGandhi) August 9, 2017
#HamidAnsari was not my Vice President. Thank God his tern got over. Now he's free to vomit his thoughts anywhere anytime.
— Pankaj Gulati (@panky101) August 10, 2017
#HamidAnsari is back as Congressman
He needs to learn some grace frm @CitiznMukherjee
खैर फ़ितरत कहाँ बदलती हैं साहब!! pic.twitter.com/FoNLhqoJtd— Atif Rasheed (@AtifRasheed80) August 10, 2017
#HamidAnsari is playing cheap politics by presenting Muslims as victims at present times under BJP Govt.
— SudhirBhargava (@sudhirbharg) August 10, 2017
https://twitter.com/ippatel/status/895557328983830528
#HamidAnsari bhai u did nothing for Nation despite being in power for 10 yrs, what intolerance u r talking about, go home boy. @BJP4India
— Bhupendra Singh🇮🇳 (@bsc10001) August 10, 2017
പ്രതികരിക്കാൻ ഇവിടെ എഴുതുക: