Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സമാധാനം പുലരട്ടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2017, 09:10 pm IST
in Vicharam

സംസ്ഥാനത്തെ ക്രമസമാധാനനില താറുമാറായ സാഹചര്യത്തില്‍ പരിഹാരം തേടി ഒരിക്കല്‍ക്കൂടി സര്‍വകക്ഷിയോഗം ചേര്‍ന്നു. രാഷ്‌ട്രീയ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഇത്തരം യോഗങ്ങള്‍ കേരളത്തില്‍ പുത്തരിയല്ല. ഉഭയകക്ഷിയോഗവും സര്‍വകക്ഷിയോഗവും ചേര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍തന്നെ അതിലെ തീരുമാനങ്ങള്‍ അപ്രസക്തമാകുന്നതാണ് അനുഭവം.

രാഷ്‌ട്രീയ സംഘട്ടനങ്ങളോ കൊലപാതകങ്ങളോ ഉണ്ടാകുമ്പോള്‍ സ്വാഭാവികമായി നടക്കുന്ന ചടങ്ങുമാത്രമായിപ്പോലും ഇത്തരം സമാധാനയോഗങ്ങള്‍ വിലയിരുത്തപ്പെട്ടു. തലശ്ശേരിയില്‍ രാഷ്‌ട്രീയ കൊലപാതകങ്ങളുടെ തുടര്‍ച്ച ഉണ്ടായപ്പോള്‍ ആര്‍എസ്എസിന്റെയും സിപിഎമ്മിന്റെയും ദേശീയ നേതൃത്വങ്ങള്‍ മുന്‍കൈയെടുത്ത് നടത്തിയ ചര്‍ച്ചയായിരുന്നു അതിനൊരപവാദം. പക്ഷേ, ആ ചര്‍ച്ചയും ഉദ്ദേശിച്ച ഫലംകാണുകയോ രാഷ്‌ട്രീയ സംഘര്‍ഷങ്ങള്‍ എന്നെന്നേക്കുമായി ഇല്ലാതാക്കാന്‍ സഹായിക്കുകയോ ചെയ്തില്ല. അതിനുശേഷം ഇപ്പോഴാണ് ഗൗരവത്തിലുള്ള സമാധാന ചര്‍ച്ചയ്‌ക്ക് കേരളം സാക്ഷ്യം വഹിക്കുന്നത്.

തിരുവനന്തപുരത്ത് വ്യാപകമായി നടന്ന സംഘര്‍ഷവും ആര്‍എസ്എസ് കാര്യവാഹിന്റെ കൊലപാതകവുമാണ് ചര്‍ച്ചയിലേക്ക് നയിച്ച അടിയന്തര സംഭവം. ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവത്തിന്റെ അവസരോചിതമായ ഇടപെടല്‍ ചര്‍ച്ചയ്‌ക്ക് വഴിതെളിച്ചുവെന്നത് സത്യമാണ്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് തുടര്‍ച്ചയായി നടക്കുന്ന കൊലപാതകങ്ങള്‍ ദേശീയതലത്തില്‍ തന്നെ സിപിഎമ്മിന്റെ മുഖം നഷ്ടപ്പെടുത്തിയതും സമാധാന ശ്രമങ്ങള്‍ നടത്താന്‍ അവരെ പ്രേരിപ്പിച്ചു. എന്നും സമാധാനശ്രമങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുകയും മുന്നിട്ടിറങ്ങുകയും ചെയ്യുന്ന ആര്‍എസ്എസും ബിജെപിയും അതേ നിലപാട് എടുത്തതോടെ ഒരുപക്ഷേ കേരളത്തിലെ രാഷ്‌ട്രീയ സംഘര്‍ഷങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും പൂര്‍ണ്ണ വിരാമമുണ്ടാകാനുള്ള അവസരമാകും ഒരുങ്ങുക.

തിരുവനന്തപുരത്തും കോട്ടയത്തും കണ്ണൂരിലും ബിജെപി-സിപിഎം ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തിയശേഷമാണ് ഇന്നലെ സര്‍വകക്ഷിയോഗം വിളിച്ചത്. കേരളത്തില്‍ ആകെ കുഴപ്പമാണന്ന പ്രചാരണത്തില്‍ ആശങ്കയുണ്ടെന്നാണ് യോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. അത്തരമൊരു ആശങ്കതന്നെയാണ് യോഗം വിളിക്കാന്‍ പ്രേരിപ്പിച്ചതെന്ന് വ്യക്തം. കേരളത്തില്‍ ഉന്മൂലന സിദ്ധാന്തം പയറ്റുമ്പോള്‍ കേന്ദ്രത്തില്‍ ആദര്‍ശവാദികളുടെയും സമാധാനകാംക്ഷികളുടെയും വേഷത്തിലായിരുന്നു കമ്മ്യൂണിസ്റ്റ് നേതൃത്വം. ബംഗാളിലെ തകര്‍ച്ചയ്‌ക്കുശേഷമാണ് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്മുഖം രാജ്യം കണ്ടത്.

കേരളത്തില്‍ – ആര്‍എസ്എസ് ബിജെപി പ്രര്‍ത്തകര്‍ മുന്‍പ് നിരവധി തവണ കൊല്ലപ്പെട്ടിട്ടുണ്ട്. അന്നൊന്നും അത് ദേശീയതലത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടില്ല. അതുകൊണ്ടുതന്നെ സിപിഎമ്മിന്റെ ഭീകരമുഖം പുറത്തറിഞ്ഞുമില്ല. പക്ഷേ, അടുത്തകാലത്തുനടന്ന കൊലപാതകങ്ങള്‍ രാജ്യവ്യാപകമായി ചര്‍ച്ചചെയ്യപ്പെട്ടു. കേരളത്തിലെ ചെറിയ രാഷ്‌ട്രീയ സംഘര്‍ഷങ്ങള്‍ പോലും പാര്‍ലമെന്റില്‍ ചര്‍ച്ചയായി. അത് ദൈവത്തിന്റെ നാടെന്ന കേരളത്തിന്റെ പെരുമയ്‌ക്ക് കോട്ടംവരുത്തി. നിക്ഷേപങ്ങളേയും വികസന പരിപാടികളേയും രാഷ്‌ട്രീയ അക്രമങ്ങള്‍ ബാധിക്കുന്നതിനാല്‍ അവസാനിപ്പിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. അതിനോട് ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടാകുമെന്ന് തോന്നുന്നില്ല.

സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയും നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രിയുമാണ് മുന്നിട്ടിറങ്ങേണ്ടതെന്നുമാത്രം. ഇന്നലെ സംസ്ഥാനത്തുണ്ടായിരുന്ന കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റിലിയും ഇതുതന്നെയാണ് ആവശ്യപ്പെട്ടത്. മുന്‍പുണ്ടായ സംഘര്‍ഷങ്ങളുടെ പട്ടികയോ മരിച്ചവരുടെ എണ്ണമോ നിരത്തുകയല്ല, മറിച്ച് കൊലപാതകത്തെ കൊലപാതകമായി കണ്ട് നടപടിയെടുക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രഥമ കടമയെന്ന് ജെയ്റ്റ്‌ലി വ്യക്തമാക്കി. ആ കടമ നിര്‍വഹിക്കുന്നതില്‍ കേരളം മാറിമാറി ഭരിച്ച സര്‍ക്കാരുകള്‍ വീഴ്ചവരുത്തിയെന്ന ജെയ്റ്റ്‌ലിയുടെ ആരോപണത്തിന് മറുപടിയില്ല.

സിപിഎം-ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ ഒന്നിച്ചിരുന്നതിനെ എതിര്‍ക്കുന്നവരുമുണ്ട്. കോണ്‍ഗ്രസും സിപിഐയും എതിര്‍പ്പു പരസ്യമാക്കി. അവരുടേത് മുട്ടനാടിനെ തമ്മിലിടിപ്പിച്ച് രക്തം കുടിക്കുന്ന ചെന്നായയുടേതാണെന്ന് ആര്‍ക്കുമറിയാം. സര്‍വകക്ഷിയോഗം സര്‍വാണി സദ്യ എന്നുപറഞ്ഞ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഹസനും ഇന്നലെ സദ്യകഴിക്കാനെത്തി എന്നത് സന്തോഷകരം. അക്രമംകൊണ്ടല്ല, നിലപാടുകളും ആദര്‍ശവുംകൊണ്ടാണ് എതിര്‍പാര്‍ട്ടികളെ ഇല്ലാതാക്കേണ്ടത്. രാജ്യത്താകമാനം അത് നടന്നുകൊണ്ടിരിക്കുകയാണ്. ആദര്‍ശം ചോര്‍ന്ന പ്രസ്ഥാനങ്ങള്‍ അപ്രസക്തമായിക്കൊണ്ടിരിക്കുന്നു.

ആദര്‍ശത്തിന്റെ അടിത്തറയില്‍ കെട്ടിപ്പടുത്ത രാഷ്‌ട്രീയ പ്രസ്ഥാനം രാജ്യത്തിന്റെയും സംസ്ഥാനങ്ങളുടെയും ഭരണച്ചുമതല ഒന്നൊന്നായി ഏറ്റെടുക്കുന്നു. കേരളത്തില്‍ സമാധാനാന്തരീക്ഷം ഉണ്ടാകാതിരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഭയക്കുന്നത് ഇതാണ്. രാഷ്‌ട്രീയത്തിന് മുന്നിലാണ് രാഷ്‌ട്രം എന്ന ചിന്തയില്‍ സമാധാനാന്തരീക്ഷത്തിന് സാഹചര്യമൊരുക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ ആരുടെ ഭാഗത്തുനിന്നാണെങ്കിലും പ്രശംസനീയമാണ്. അതിനെ ഒളിഞ്ഞും തെളിഞ്ഞും എതിര്‍ക്കുന്നവരെ ഒറ്റപ്പെടുത്താനുള്ള ബാധ്യത എല്ലാവര്‍ക്കുമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

ബംഗാളിലെ ഡയമണ്ട് ഹാര്‍ബറിലും മഗ്രഹത് പശ്ചിമിലും ബിജെപിയുടെ താമര ചിഹ്നം ടേപ്പൊട്ടിച്ച് മറച്ച് തൃണമൂല്‍ ഗുണ്ടകള്‍. ബിജെപി വോട്ടര്‍മാര്‍ വോട്ടിംഗ് യന്ത്രത്തില്‍ താമര ചിഹ്നം കാണാത്തതിനെ തുടര്‍ന്ന് പരാതിപ്പെട്ടപ്പോള്‍ വീണ്ടും ശനിയാഴ്ച വോട്ടെടുപ്പ്.
India

ബിജെപി ചിഹ്നത്തിന് മുകളില്‍ കറുത്ത ടേപ്പൊട്ടിച്ചതുള്‍പ്പെടെ പരാതി; ബംഗാളിലെ രണ്ട് മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ ശനിയാഴ്ച റീപോളിംഗ്.

ഭഗവാന്‍ രാമനെ ഭാരതത്തിന്‍റെ ആത്മീയ നേതാവ് എന്ന അര്‍ത്ഥത്തില്‍ ഇമാം-ഇ-ഹിന്ദ് എന്ന് വിശേഷിപ്പിച്ച പാകിസ്ഥാന്‍ കവി മുഹമ്മദ് ഇഖ്ബാല്‍ (ഇടത്ത്) ഇന്ത്യക്കാരായ എല്ലാവര്‍ക്കും ശിവഭഗവാന്‍റെ ഡിഎന്‍എ ആണുള്ളതെന്ന് പറഞ്ഞ ജാമിയ മിലിയ ഇസ്ലാമിയ വിസി മസ് ഹര്‍ ആസിഫ് (വലത്ത്)
India

‘മുഹമ്മദ് ഇഖ്ബാൽ പോലും ഭഗവാൻ രാമനെ “ഇമാം-ഇ-ഹിന്ദ്” എന്നാണ് വിശേഷിപ്പിച്ചത്; ഇന്ത്യക്കാര്‍ക്കെല്ലാം ശിവഭഗവാന്റെ ഡിഎന്‍എ ആണെന്നത് ശരി’

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)
India

മുസ്ലിമാണ്, പേര് മസ്ഹര്‍ ആസിഫ് എന്നാണ്, ഭാരതീയതത്വചിന്ത പറയുന്ന ജാമിയ മിലിയ വിസി മുസ്ലിങ്ങള്‍ക്ക് തലവേദന, ആര്‍എസ്എസെന്ന് ആരോപണം.

India

ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന് ബംഗ്ലാദേശി എംപി അക്തർ ഹുസൈൻ ; വീഡിയോ പങ്കിട്ട് നിഷികാന്ത് ദുബെ

പുതിയ വാര്‍ത്തകള്‍

വിവാദങ്ങൾ വിട്ടൊഴിയാതെ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ ; സ്വകാര്യ ഹോട്ടലിലെ വനിതാ ഡോക്ടർമാരുടെ ബാത്ത്റൂം വീഡിയോ പകർത്തിയ രണ്ട് കളിക്കാർ അറസ്റ്റിൽ

ഗ്രേറ്റ് നിക്കോബാർ പദ്ധതിയെക്കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവന അസംബന്ധം ; രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ വ്യാജപ്രചാരണം നടത്തരുത് 

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

കുട്ടൻ തമ്പുരാനും തങ്കമണിയും വീണ്ടും കണ്ടുമുട്ടി; 33 വർഷത്തിന് ശേഷമുള്ള കൂടിക്കാഴ്ച പങ്കുവെച്ച് മനോജ് കെ. ജയൻ

‘ ഞാൻ ഹിന്ദു വിശ്വാസി , ജീവിക്കുന്നത് ഹിന്ദു നിയമങ്ങൾ പാലിച്ച് ; അഹിന്ദുക്കൾക്ക് പ്രവേശമില്ലാത്ത തിരുച്ചെന്തൂർ ക്ഷേത്രത്തിൽ കയറാൻ  എഴുതി നൽകി വിജയ്

മുംബൈയിൽ 1745 കോടിയുടെ കൊക്കെയ്ന്‍ പിടികൂടി, അന്താരാഷ്‌ട്ര ലഹരി റാക്കറ്റിനെ തകര്‍ത്ത് എന്‍സിബി

അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്കിടെ പാകിസ്ഥാനിൽ പെട്രോൾ വില 400 രൂപയിലേക്ക്

ക്ഷേത്രത്തിൽ എത്തിച്ച ആനയെ കുളത്തിൽ കുളിപ്പിക്കാൻ കൊണ്ടുപോയപ്പോൾ വിരണ്ടു: ലോറി ഡ്രൈവറെ ചവിട്ടി കൊന്നു, രണ്ടാം പാപ്പാന് ഗുരുതര പരിക്ക്

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു : പൗരാവകാശത്തിനായി നിരന്തരം പോരാടിയ വ്യക്തിത്വം

ഉജ്ജയിനിലെ മഹാകാലേശ്വര ക്ഷേത്ര സമുച്ചയത്തിൽ നടത്തിയ ഖനനത്തിനിടെ കണ്ടെത്തിയത് നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗം ; വീഡിയോ വൈറൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.