തിരുവനന്തപുരം: ബിവറേജസ് ഔട്ട്ലെറ്റിനെതിരെ സമരം ചെയ്ത കേസില്‍ കോവളം എം.വിന്‍സന്റ് എംഎല്‍എയെ റിമാന്‍ഡ് ചെയ്തു. ഈ മാസം 16 വരെയാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ഈ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിന്‍സന്റിനെ നെയ്യാറ്റിന്‍കര മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
അതേസമയം സ്ത്രീ പീഡന കേസിൽ അറസ്റ്റിലായ വിൻസന്റിന്റെ ജാമ്യാപേക്ഷയിൽ ഇരുവിഭാഗത്തിന്റെയും വാദം പൂർത്തിയായി. വിധി പറയുന്നത് ഈ മാസം എട്ടിലേക്ക് മാറ്റിയതായി തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി അറിയിച്ചു.
വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ അഞ്ച് സാക്ഷികളുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയെന്ന് പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: