Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ആയുര്‍വ്വേദ മഹര്‍ഷി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2017, 05:49 pm IST
in Varadyam

മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ വിശ്വപ്രസിദ്ധമാണ്. കോട്ടക്കല്‍ എന്ന് ഓര്‍ക്കുമ്പോള്‍ തന്നെ ആര്യവൈദ്യശാലയെന്ന പേരും അനുവാദമില്ലാതെ മനസ്സിലേക്ക് കടന്നുവരും. കോട്ടക്കലിനെ ലോകഭൂപടത്തില്‍ അടയാളപ്പെടുത്തിയ ഒരു മഹത് വ്യക്തിത്വമുണ്ട്. 97-ാം വയസ്സിലൂടെ സഞ്ചരിക്കുമ്പോഴും ഊര്‍ജ്ജസ്വലന്‍, കര്‍മ്മനിരതന്‍, സേവനത്തിന്റെ മാതൃക, കൃത്യനിഷ്ഠയുടെ ആള്‍രൂപം, സര്‍വ്വോപരി ആയുര്‍വേദത്തിന്റെ കുലപതി ഡോ.പി.കെ. വാര്യര്‍.

ഭാരതീയ ആയുരാരോഗ്യ സംരക്ഷണ രീതിയായ ആയുര്‍വേദത്തെ ജനകീയമാക്കിയതില്‍ ഈ കര്‍മ്മയോഗി വഹിച്ച പങ്ക് പ്രശംസനീയമാണ്. അലോപ്പതിയുടെ അതിപ്രസരത്തില്‍ മനുഷ്യന്‍ മറന്നുതുടങ്ങിയ ആയുര്‍വേദത്തിന് പുത്തനുണര്‍വ് നല്‍കാന്‍ ഡോ.പി.കെ.വാര്യരും കോട്ടക്കല്‍ ആര്യവൈദ്യശാലയും നടത്തിയ ശ്രമങ്ങള്‍ ഫലം കണ്ടു. ഇന്നും അത് തുടരുകയാണ്.

വൈദ്യശാസ്ത്രം കച്ചവടങ്ങളുടെ കൂത്തരങ്ങാകുമ്പോള്‍ പാവപ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സ നല്‍കി മാതൃകയാകുകയാണ് ആര്യവൈദ്യശാല. മരുന്നുകള്‍ വെറും വില്‍പ്പനച്ചരക്കായി മാത്രം കാണുന്നതിനോട് ഡോ.പി.കെ.വാര്യര്‍ക്ക് അന്നും ഇന്നും യോജിപ്പില്ല.

ഊര്‍ജ്ജം കുടുംബം, ഗുരു അമ്മാവന്‍

കൂടുമ്പോള്‍ ഇമ്പമുള്ളതാണ് കുടുംബം. ആ ഇമ്പമാണ് തന്റെ ഊര്‍ജ്ജസ്രോതസ്സെന്ന് ഡോ.പി.കെ. വാര്യര്‍ പറയുന്നു. മലപ്പുറം ജില്ലയിലെ കോട്ടക്കലില്‍ ഒരു ഇടത്തരം കുടുംബത്തില്‍ കോടിതലപ്പണ ശ്രീധരന്‍ നമ്പൂതിരിയുടെയും പന്ന്യംപള്ളി കുഞ്ചി വാരസ്യാരുടെയും മകനായി 1921 ജൂണ്‍ അഞ്ചിനാണ് പന്ന്യംപിള്ളി കൃഷ്ണന്‍കുട്ടി വാരിയര്‍ എന്ന പി.കെ.വാര്യരുടെ ജനനം. കോട്ടക്കല്‍ രാജാസ് ഹൈസ്‌കൂളിലായിരുന്നു പഠനം. വൈദ്യപഠനം പൂര്‍ത്തിയാക്കിയത് വൈദ്യരത്നം പി.എസ്.വാര്യര്‍ ആയുര്‍വേദ കോളേജിലും.

അമ്മാവനായ വൈദ്യരത്‌നം ഡോ.പി.എസ്. വാര്യരാണ് ഗുരുവും വഴികാട്ടിയും. ബഹുമുഖ പ്രതിഭയായിരുന്നു ഡോ.പി.എസ്. വാര്യര്‍. ആയുര്‍വേദത്തിലും അലോപ്പതിയിലും പ്രാവീണ്യം നേടിയ അദ്ദേഹം ഗുരുകുല സമ്പ്രദായത്തിലാണ് ആയുര്‍വേദ പഠനം നടത്തിയത്. 1902 ല്‍ പി.എസ്. വാര്യരാണ് കോട്ടക്കല്‍ ആര്യവൈദ്യശാലക്ക് തുടക്കം കുറിച്ചത്.

ഇന്ത്യയിലും വിദേശത്തുമുള്ള രോഗികള്‍ക്ക് ആയുര്‍വേദ ചികിത്സാവിധികള്‍ ലഭ്യമാക്കുന്ന വിശ്വസനീയമായ സ്ഥാപനമാണ് ഇന്നിത്. ആയുര്‍വേദ മരുന്നുകള്‍ പരമ്പരാഗത രീതിയില്‍ ശുദ്ധമായി നിര്‍മ്മിച്ച് രോഗികള്‍ക്ക് നല്‍കുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ മാനിച്ച് 1933ല്‍ വൈദ്യരത്നം എന്ന സ്ഥാനം നല്‍കി ആദരിച്ചു. 1944 ലാണ് പി.എസ്.വാര്യര്‍ അന്തരിച്ചത്.

പിന്നീട് അദ്ദേഹത്തിന്റെ ആഗ്രഹം പോലെ ആര്യവൈദ്യശാലയെ ചാരിറ്റബിള്‍ ട്രസ്റ്റ് ആയി മാറ്റുകയായിരുന്നു. ആദ്യത്തെ മാനേജിംഗ് ട്രസ്റ്റിയായി 1944 ല്‍ ചുമതലയേറ്റത് ഡോ.പി.കെ. വാര്യരുടെ ജ്യേഷ്ഠനായ പി.മാധവവാര്യരായിരുന്നു. ആര്യവൈദ്യശാലയുടെ പരിവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത് ഇദ്ദേഹമാണ്.

1953 ല്‍ നാഗ്പൂരില്‍ വെച്ചുണ്ടായ വിമാനാപകടത്തില്‍ അദ്ദേഹം മരിച്ചു. അതിന് ശേഷമാണ് ഡോ.പി.കെ. വാര്യര്‍ ആര്യവൈദ്യശാലയുടെ ചുമതലയിലേക്കെത്തിയത്. അരനൂറ്റാണ്ടിലേറെയായി ആര്യവൈദ്യശാലയുടെ നെടുംതൂണാണ് ഡോ.പി.കെ. വാര്യര്‍. നേതൃത്വപാടവത്തിലും വൈദ്യത്തിലും പകരക്കാരനില്ലാതെ ഇന്നും ആ ജൈത്രയാത്ര തുടരുന്നു.

പി.കെ. വാര്യരുടെ ഭാര്യ മാധവിക്കുട്ടി വാരസ്യാര്‍ 1997ല്‍ അന്തരിച്ചു. മക്കള്‍: ഡോ. ബാലചന്ദ്രന്‍, വിജയന്‍, സുഭദ്ര. മരുമക്കള്‍: രാജലക്ഷ്മി, രതി, രാമചന്ദ്രന്‍. പേരക്കുട്ടികള്‍: ഡോ. പാര്‍വ്വതി, ദീപക്, വിവേക്, അജയ്, അനുപമ.

കോട്ടക്കലിന്റെ സൗന്ദര്യം

ലോകത്ത് എവിടെ ചെന്നാലും കോട്ടക്കല്‍ ആര്യവൈദ്യശാലയുമായി ബന്ധമുള്ള ഒരാളെങ്കിലും ഉണ്ടാകും. കോട്ടക്കല്‍ എന്ന ഗ്രാമത്തില്‍ ക്ലിനിക്കിന്റെ രൂപത്തില്‍ ആരംഭിച്ച ഈ സ്ഥാപനം ഇന്ന് പടര്‍ന്ന് പന്തലിച്ച് വിവിധ വിഭാഗങ്ങളിലായി എല്ലാത്തരത്തില്‍പ്പെട്ട രോഗങ്ങള്‍ക്കുമുള്ള ചികിത്സാവിധികളുമുള്ള ആശുപത്രിയായി മാറിയിരിക്കുന്നു.

ആധുനിക രീതിയിലുള്ള രണ്ട് മരുന്നു നിര്‍മ്മാണശാലകള്‍ ഇവിടെയുണ്ട്. കോട്ടക്കലിലും പാലക്കാട് ജില്ലയിലെ കഞ്ചിക്കോടുമാണ് മരുന്നുകള്‍ ഉല്‍പാദിപ്പിക്കുന്നത്. ഏകദേശം അഞ്ഞൂറോളം ആയുര്‍വേദ മരുന്നുകള്‍ ഇവിടെ തയ്യാറാക്കുന്നു.

വിദേശ സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതില്‍ കോട്ടക്കല്‍ ആര്യവൈദ്യശാലക്ക് വ്യക്തമായ പങ്കുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും അമേരിക്ക, തെക്ക് കിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളില്‍ നിന്നും ഗവേഷണം, ചികിത്സ, പഠനം എന്നീ ആവശ്യങ്ങള്‍ക്കായി പലരും ഇവിടെ എത്തിയിട്ടുണ്ട്.

ന്യൂദല്‍ഹി, കൊല്‍ക്കത്ത, ഹൈദരാബാദ്, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേക്കും പിന്നീട് ആര്യവൈദ്യശാലയുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചു. അഹമ്മദാബാദ്, ജംഷഡ്പൂര്‍, ന്യൂദല്‍ഹി, കൊല്‍ക്കത്ത, മുംബൈ, മൈസൂര്‍, ബെംഗളൂരു, ചെന്നൈ, കോയമ്പത്തൂര്‍, മാംഗലാപുരം, അടൂര്‍, ആലുവ, എറണാകുളം, കണ്ണൂര്‍, കോഴിക്കോട്, തിരുവനന്തപുരം, തൃശ്ശൂര്‍, തിരൂര്‍ എന്നിവിടങ്ങളിലെല്ലാം ഈ സ്ഥാപനത്തിന് ശാഖകളുണ്ട്.

1025 ഇനം ഔഷധ സസ്യങ്ങളും കല്യാണ സൗഗന്ധികം, അര്‍ജുന വൃക്ഷം എന്നിങ്ങനെ കേട്ടറിവ് മാത്രമുള്ള പലതരം ചെടികളും സെന്റര്‍ ഫോര്‍ മെഡിസിനല്‍ പ്ലാന്റ് റിസര്‍ച്ച് എന്ന ഔഷധ സസ്യപരിപാലന കേന്ദ്രത്തില്‍ നട്ടുവളര്‍ത്തുന്നു.

ജിംനോസ്റ്റാക്കിയം വാരിയരാനം

ആയുര്‍വേദ ചികിത്സാ സമ്പ്രദായത്തിന് പി.കെ. വാര്യര്‍ നല്‍കിയ സംഭാവനകള്‍ക്കുള്ള ബഹുമതികൂടിയാണ് ഈ സസ്യം. കണ്ണൂര്‍ ജില്ലയിലെ ആറളം വനപ്രദേശത്ത് കണ്ടെത്തിയ പുതിയ ഇനം സസ്യത്തിന് പി.കെ.വാര്യരുടെ പേരാണ് നല്‍കിയിരിക്കുന്നത്, ജിംനോസ്റ്റാക്കിയം വാരിയരാനം. 70 സെന്റിമീറ്റര്‍ ഉയരത്തില്‍ വളരുന്ന ഈ സസ്യം നവംബറിനും മാര്‍ച്ച് മാസത്തിനും ഇടയിലാണ് പുഷ്പിക്കുന്നത്.

പര്‍പ്പിള്‍ നിറത്തിലുള്ള പുഷ്പങ്ങളാണ് ഉണ്ടാകുന്നത്. വംശനാശം നേരിടുന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ ഈ ചെടി കോട്ടക്കല്‍ ആര്യവൈദ്യശാലയിലെ ഔഷധ സസ്യഉദ്യാനത്തില്‍ പരിപാലിക്കുന്നു. സസ്യകുടുംബമായ അക്കാന്തേസിയയിലെ ജിംനോസ്റ്റാക്കിയം ജനുസ്സില്‍പ്പെട്ടതാണ് ഇത്. ഇന്ത്യയില്‍ ഈ ഇനത്തില്‍പ്പെട്ട 14 സസ്യങ്ങള്‍ കാണുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ വെറും ഏഴെണ്ണം മാത്രമാണുള്ളത്.

കൃത്യനിഷ്ഠ; ജീവനത്തിലും  കര്‍മ്മത്തിലും

തൊഴിലിലും ജീവിതത്തിലും പി.കെ.വാര്യര്‍ പുലര്‍ത്തുന്ന കൃത്യനിഷ്ഠ മാതൃകാപരമാണ്. ആഹാര കാര്യത്തില്‍ വ്യക്തിപരമായ ചില നിഷ്ഠകളുണ്ടെന്ന് വാര്യര്‍ പറയുന്നു. വിഷലിപ്തമായ ഈ കാലഘട്ടത്തിലും എങ്ങനെ ഇത് തുടരുന്നു എന്ന് ചോദിച്ചാലും കൃത്യമായ മറുപടിയുണ്ട്. എന്റെ നിഷ്ഠകള്‍ എല്ലാവര്‍ക്കും ആവശ്യമാണെന്ന് പറയാന്‍ കഴിയില്ല. പക്ഷേ ആഹാരവസ്തുക്കളിലെ വിഷക്കലര്‍പ്പ് അങ്ങനെയല്ല, അത് ആര്‍ക്കും നന്നല്ല.

എന്നുവെച്ച് എനിക്ക് മാത്രമായി ധാന്യങ്ങളും പച്ചക്കറികളും ഉണ്ടാക്കാനും സാധിക്കില്ല. കൃഷി ഒരു സ്വതന്ത്രമേഖലയൊന്നുമല്ല. വ്യവസ്ഥിതിയുടെ മാറ്റം ആവശ്യപ്പെടുന്ന മേഖലയാണ്. അത് നമ്മുടെ നിയന്ത്രണത്തിലല്ല. ചെയ്തുതീര്‍ക്കാനുള്ള ജോലികള്‍ വര്‍ധിക്കുമ്പോള്‍ സമയനിഷ്ഠയും കൃത്യനിഷ്ഠയും പാലിക്കേണ്ടത് അത്യാവശ്യമാണ്- വാര്യര്‍ പറയുന്നു.

രാവിലെ നാല് മണിക്ക് എഴുന്നേല്‍ക്കും. തുടര്‍ന്ന് വ്യായാമം. ഇളനീരാണ് പ്രധാന പ്രാതല്‍. ദിവസവും രാവിലെ അഷ്ടാംഗഹൃദയം വായിക്കും. രാത്രി ഭക്ഷണശേഷം അരമണിക്കൂര്‍ നടക്കും. രാത്രി പത്ത് മണിക്ക് ഉറങ്ങും. വര്‍ഷങ്ങളായി ഈ ആയുര്‍വേദ കുലപതി പിന്തുടരുന്ന കഠിനമായ നിഷ്ഠയാണ് അദ്ദേഹത്തിന്റെയും കോട്ടക്കല്‍ ആര്യവൈദ്യശാലയുടെയും വിജയരഹസ്യം.

പുരസ്‌കാരങ്ങള്‍ ബഹുമതികള്‍

ആയുര്‍വേദത്തിന്റെയും മലപ്പുറം ജില്ലയുടെയും പേരും പെരുമയും ലോകത്തിന് മുന്നില്‍ ഉയര്‍ത്തിപ്പിടിച്ച ഡോ.പി.കെ. വാര്യരെ നേടിയെത്തിയ പുരസ്‌കാരങ്ങളും ബഹുമതികളും ഏറെയാണ്.

1997-ല്‍ ഓള്‍ ഇന്ത്യ ആയുര്‍വേദിക് കോണ്‍ഫറന്‍സ് ‘ആയുര്‍വേദ മഹര്‍ഷി’ സ്ഥാനം, 1999-ല്‍ പത്മശ്രീ, വിജയവാഡയിലെ അക്കാദമി ഓഫ് ആയുര്‍വേദത്തിന്റെ മില്ലേനിയം ഗോള്‍ഡ് മെഡല്‍, 1999-ല്‍ കാലിക്കറ്റ് സര്‍വകലാശാല ഡി.ലിറ്റ് നല്‍കി ആദരിച്ചു.

2001-ല്‍ ധന്വന്തരി അവാര്‍ഡ, ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ് അവാര്‍ഡ്, 2001-ല്‍ ആദി സമ്മാന്‍ പുരസ്‌കാര്‍, 2002-ല്‍ മാനേജ്‌മെന്റ് ലീഡര്‍ഷിപ്പ് അവാര്‍ഡ്, 2003ല്‍ പി.എസ്. ജോണ്‍ മെമ്മോറിയല്‍ അവാര്‍ഡ്, 2003ല്‍ പതഞ്ജലി പുരസ്‌കാരം, 2004ല്‍ സി. അച്യുതമേനോന്‍ അവാര്‍ഡ്, 2009-ല്‍ അഷ്ടാംഗരത്‌ന അവാര്‍ഡ്, ആത്മകഥയായ സ്മൃതിപര്‍വ്വത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, 2010-ല്‍ പത്മഭൂഷണ്‍ അങ്ങനെ ബഹുമതികളുടെ പട്ടിക നീളുന്നു.

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.