തിരുവനന്തപുരം: നവജാത ശിശുവിനെ വിറ്റ സംഭവത്തില്‍ സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന് കേസെടുത്തു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ ആണ് കമ്മീഷന് നടപടി. ആരോഗ്യവകുപ്പ് സെക്രട്ടറി, തിരുവനന്തപുരം സിറ്റി പോലീസ് മേധാവി, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, എസ്എറ്റി ആശുപത്രി സൂപ്രണ്ട് എന്നിവര്‍ 20 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മീഷന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കാട്ടാക്കട അഞ്ചുതെങ്ങിന്മൂട് മണ്ണാംകോണം കിഴക്കേകരയില്‍ അനുപമ (27) ആണ് തമിഴ്നാട് സ്വദേശി ശരത്തിന് കുഞ്ഞിനെ വിറ്റത്. ഇക്കഴിഞ്ഞ 9 നാണ് അനുപമ എസ്എടി ആശുപത്രിയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
വര്‍ഷങ്ങളായി പരിചയമുള്ള തൂത്തുക്കുടി സ്വദേശി ശരത്തിനെ വിളിച്ചുവരുത്തി 11 ന് കുട്ടിയെ കൈമാറുകയായിരുന്നു. എസ്എടിയില്‍ നിന്ന് ഡിസ്ചാര്‍ജ് വാങ്ങിയ ശേഷം പുറത്തു വച്ചാണ് ഇവര്‍ കുട്ടിയെ കൈമാറിയത്. ശരത്തില്‍ നിന്ന് മൂന്നുലക്ഷം വാങ്ങിയാണ് കുഞ്ഞിനെ വിറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: