തിരുവനന്തപുരം: വടക്കേ ഇന്ത്യയിലെ ചില കന്നുകാലിചന്തകളില് മൃഗങ്ങളോടുകാണിക്കുന്ന ക്രൂരതകള്‍ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം ചിലര്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു എന്ന് മുന്‍ ചീഫ് സെക്രട്ടറി ഡോ. ഡി. ബാബുപോള്‍. ഭാരതീയം ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഇഫ്താര്‍ കാരുണ്യസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇഫ്താര്‍ വിരുന്നു പോലുള്ള ഇത്തരം അവസരങ്ങളും സന്ദര്‍ഭങ്ങളും നവോത്ഥാനത്തിനു കാരണമാകുമെന്ന് ഇഫ്താര്‍ സംഗമം ഉദ്്ഘാടനം ചെയ്തുകൊണ്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു. പോത്തന്‍കോട് യത്തീം ഖാനയിലെ കുട്ടികള്‍ക്ക് പുതുവസ്ത്രങ്ങളുടെ വിതരണവും കുമ്മനം നിര്‍വഹിച്ചു.
ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി. മുരളീധരന്, ഒ. രാജഗോപാല്‍ എംഎല്‍എ, ഭാരതീയം ട്രസ്റ്റ് ചെയര്മാന് കരമന ജയന്, കരമന ഇമാം തോന്നയ്ക്കല്‍ ഉബൈദ് അമാനി, പൂജപ്പുര വാര്‍ഡ് കൗണ്‍സിലര്‍ ഡോ. വിജയലക്ഷ്മി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ഡോ. ജോര്‍ജ് ഓണക്കൂര്‍,സംവിധായകന് രാജസേനന്, ബിഷപ്പ് ധര്‍മ്മരാജ് റസാലം തുടങ്ങി രാഷ്ട്രീയ സാസ്കാരികരംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: