Saturday, May 10, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സ്വന്തം ജീവന്‍ പാഴാക്കിയവര്‍

Janmabhumi Online by Janmabhumi Online
Jun 22, 2017, 08:48 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

സാമാജിക പുണ്യത്തിന്റെ ദൃഷ്ടിയില്‍ മഹാത്മജിയുടെ സബര്‍മതി ആശ്രമവും വാര്‍ധാ ആശ്രമവും നമ്മുടെ സാമൂഹ്യചരിത്രത്തില്‍ നൂതനമായ ഒരു പരീക്ഷണമാണ്. നാളിതുവരെ നാം കണ്ടുവന്ന ആശ്രമങ്ങളില്‍നിന്നു വിഭിന്നമായിരുന്നു അവ. അവിടത്തെ അന്തേവാസികള്‍ സന്ന്യാസിമാരായിരുന്നില്ല. പക്ഷെ നിശ്ചയമായും താപസന്മാരായിരുന്നു.

അവരുടെ തപസ്സാകട്ടെ സ്വര്‍ഗസ്ഥനായ ഈശ്വരനെ സാക്ഷാല്‍കരിക്കാനായിരുന്നില്ല. ഭൂമിസ്ഥമായ സമാജത്തെ ഉദ്ധരിക്കാനായിരുന്നു. അതിലായിരുന്നു അവര്‍ സ്വന്തം ഉന്നതി ദര്‍ശിച്ചത്. പില്‍ക്കാലത്ത് ആ ആശ്രമങ്ങള്‍ അജഗളസ്തനമായി എന്നത് മറ്റൊരു കാര്യം. എങ്കില്‍ക്കൂടി അത് അവയുടെ ആദ്യകാല സംഘിക പ്രചോദനത്തെ നിരാകരിക്കുന്നില്ല.

ഇതൊക്കെയാണെങ്കിലും ഒരു ദുഃഖസത്യം പിന്നേയും അവശേഷിക്കുന്നു. ഒരു സമാജമെന്ന നിലയ്‌ക്ക് ‘സംഘയോഗം’ നാം ഇനിയും സ്വീകരിച്ചു കഴിഞ്ഞിട്ടില്ല. നവോത്ഥാന കാലഘട്ടത്തിലും തുടര്‍ന്നുവന്ന സ്വാതന്ത്ര്യസമരഘട്ടത്തിലും ഒരുതരത്തില്‍ നിരുത്സാഹപ്പെടുത്തലിനെയും കൂട്ടാക്കാതെയാണ് കര്‍വേമാരും സാവര്‍ക്കര്‍മരും വിവേകാനന്ദന്മാര്‍ തന്നെയും മുന്നോട്ടുവന്നത്.

‘സ്വന്തം ജീവന്‍ പാഴാക്കി’ എന്ന പഴി അവരെല്ലാം സമൂഹത്തിലെ പ്രമാണികളില്‍നിന്നു കേട്ടിരുന്നിരിക്കണം. സാമാന്യജനത്തിന്റെ മാനസിക നിലവാരം ‘ബുദ്ധന്‍ കൊള്ളാം, എന്നാല്‍ എന്റെ മകന്‍ ഒരു ബുദ്ധനാകരുതേ’ എന്നതായിരുന്നു.

സമാജത്തിലെ സാമാന്യവ്യക്തിയുടെ സംഘബോധത്തിന്റെ നിലവാരം യഥായോഗ്യം ഉയര്‍ന്നുകഴിഞ്ഞിരുന്നില്ല. അതുകൊണ്ട് സമാജത്തിന്റെ പ്രശ്‌നങ്ങളുടെ നേര്‍ക്ക് ഇവിടത്തെ സാധാരണക്കാരന്‍ അതു പ്രബലമായുള്ള സമൂഹത്തിലെ സാധാരണക്കാരനെപ്പോലെ പ്രതികരിച്ചിരുന്നില്ല.

സമാജത്തിലെ സാമാന്യവ്യക്തിയുടെ സംഘബോധത്തിന്റെ നിലവാരത്തെക്കുറിച്ച് നല്ലപോലെ മനസ്സിലാക്കാന്‍ കഴിയുന്ന ആവേശകരമായ ഒരു സംഭവം 1958 ജൂണിലെ ‘റീഡര്‍ ഡൈജസ്റ്റി’ല്‍ നമുക്ക് വായിക്കാന്‍ കഴിയുന്നതാണ്. കാന്‍സര്‍ രോഗത്തെ കീഴടക്കാന്‍ നടത്തിവരുന്ന ഗവേഷണത്തെക്കുറിച്ചാണത്.

ഇന്നത്തെ ലോകത്തെ ഭയാനകമായി പിടിച്ചുകുലുക്കുന്ന മഹാരോഗമാണല്ലൊ കാന്‍സര്‍. കോടീശ്വരനും കാല്‍ക്കാശില്ലാത്തവനും അതിനു മുന്‍പില്‍ ഒരുപോലെ വിറയ്‌ക്കുന്നു. ആ മഹാമാരിയെ കീഴടക്കാന്‍ ഭൂലോകത്തിന്റെ നാനാഭാഗങ്ങളില്‍ കോടിക്കണക്കിന് പണം ചെലവാക്കി സഹസ്രക്കണക്കിനു തലച്ചോറുകള്‍ ഗവേഷണം നടത്തിവരന്നുണ്ട്.

അവര്‍ക്കിടയില്‍ ഒരു പ്രതിഭാശാലിയാണ് ഡോക്ടര്‍ ചെസ്റ്റര്‍ സൗദേ. പരീക്ഷണം നടത്താന്‍ അദ്ദേഹത്തിനു ജീവനുള്ള മനുഷ്യശരീരങ്ങള്‍ വേണമായിരുന്നു. തോളിലോ തുടയിലോ കാന്‍സര്‍ കടത്തിവിട്ട് നിരീക്ഷണവും പരീക്ഷണവും പഠനവും നടത്തേണ്ടിയിരുന്നു. ആളുകളെ എവിടെ നിന്നു കിട്ടും. അതായിരുന്നു ചെസ്റ്ററെ അലട്ടിയ പ്രശ്‌നം. എന്തായാലും അദ്ദേഹം മരിക്കാന്‍ വിധിക്കപ്പെട്ടവരെ സമീപിക്കാന്‍ പദ്ധതിയിട്ടു.

 

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഷഹബാസ് കൊലക്കേസ് പ്രതികളുടെ എസ് എസ് എല്‍ സി പരീക്ഷാ ഫലം തടഞ്ഞു

India

പാക് ഡ്രോണ്‍ ആക്രമണശ്രമത്തിന് തിരിച്ചടിയുമായി ഇന്ത്യ

India

പാക് ഡ്രോണുകളെത്തിയത് ഇന്ത്യയിലെ 26 നഗരങ്ങളില്‍, ശക്തമായി പ്രതിരോധിച്ച് ഇന്ത്യ

India

“ഇന്ത്യയ്‌ക്കൊപ്പം ഒന്നിച്ച് ഞങ്ങള്‍ നില്‍ക്കും”- കരീന, കത്രീനകൈഫ്, ദീപികാപദുകോണ്‍….ബോളിവുഡ് വനിതകള്‍ സിന്ദൂരം മായ്ച്ചതിനെതിരെ

Kerala

ഇന്ത്യയുടെ ദേഹത്ത് തൊട്ടാല്‍….: നടന്‍ ജയസൂര്യ

പുതിയ വാര്‍ത്തകള്‍

തൃശൂരില്‍ ബൈക്ക് കെഎസ്ആര്‍ടിസി ബസിലിടിച്ച് യുവാവ് മരിച്ചു

തൃശൂരില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ദമ്പതികള്‍ക്ക് ഗുരുതര പരിക്ക്

നിയന്ത്രണരേഖയിലെ പാകിസ്ഥാന്‍ വെടിവയ്‌പ്പില്‍ ജവാന് വീരമൃത്യു

166 പേരെ കൊന്ന മുംബൈ ഭീകരാക്രമണത്തിലെ പ്രതി പാകിസ്ഥാന്‍ ഭീകരനായ തഹാവൂര്‍ ഹുസൈന്‍ റാണ (വലത്ത്)

ഓപ്പറേഷന്‍ സിന്ദൂരില്‍ പാകിസ്ഥാന്‍ തീവ്രവാദകേന്ദ്രങ്ങളുടെ ലൊക്കേഷന്‍ കൃത്യമായി മനസ്സിലാക്കാന്‍ കഴിഞ്ഞത് തഹാവൂര്‍ ഹുസൈന്‍ റാണയില്‍ നിന്നും

രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിന്റെ ശബരിമല സന്ദര്‍ശനം റദ്ദാക്കി

ഇന്ത്യ – പാക് സംഘര്‍ഷം: സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ ഒഴിവാക്കും

ജമ്മു കശ്മീരിലും പഞ്ചാബിലും രാജസ്ഥാനിലും ഗുജറാത്തിലും പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണം

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങും പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും. പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം ഇന്ത്യ വെടിവെച്ചിട്ട ചൈനയുടെ പിഎല്‍15 എന്ന മിസൈലിന്‍റെ അവശിഷ്ടങ്ങള്‍.

പാകിസ്ഥാന് ആയുധം കൊടുത്ത് സഹായിക്കുന്ന ചൈനയുടെ വക്താവ് പറയുന്നു:”ചൈന തീവ്രവാദത്തിനെതിരാണ്”; ചിരിച്ച് മണ്ണുകപ്പി ലോകം

പാകിസ്ഥാന്‍ ഇന്നലെ നടത്തിയ ആക്രമണം ഇന്ത്യ സ്ഥിരീകരിച്ചു, ഫലപ്രദമായി തടഞ്ഞു

മാതാ വൈഷ്ണോ ദേവി ദർശനത്തിന് പോകുന്ന ഭക്തർക്ക് നിർദേശങ്ങൾ നൽകി ഭരണകൂടം : പുലർച്ചെ 5 മണി വരെ യാത്ര ചെയ്യരുതെന്ന് ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies