കോഴിക്കോട്: അന്താരാഷ്ട്ര യോഗ ദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍ നടന്നു. തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് അന്താരാഷ്ട്ര യോഗം ദിനം ഉദ്ഘാടനം ചെയ്തു.
കലുഷിതമായ ലോകത്തിന്റെ വിമോചനത്തിന് യോഗ ഉത്തമ മാര്‍ഗ്ഗമാണെന്ന് മുഖ്യപ്രഭാഷണത്തില്‍ കുമ്മനം പറഞ്ഞു. തിരുവനന്തപുരത്ത് ഭാരത് സ്വാഭിമാന്‍ ട്രസ്റ്റും ആയുഷ് മന്ത്രാലയവും സംയുക്തമായാണ് യോഗദിനാഘോഷം സംഘടിപ്പിച്ചത്.
സംഘര്‍ഷങ്ങളും പിരിമുറുക്കങ്ങളും ഇല്ലാതാക്കാന്‍ ലോകത്തെ എല്ലാ രാജ്യങ്ങളിലും യോഗ അഭ്യസിപ്പിക്കണം. ജീവിത വിജയം നേടാന്‍ യോഗ സഹായിക്കുമെന്നും കുമ്മനം പറഞ്ഞു. തിരുവിതാംകൂര്‍ രാജകുടുംബാംഗം ഗൗരി ലക്ഷ്മി ഭായ്, എംഎല്‍എ ഒ. രാജഗോപാല്‍, മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ബാബു പോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പാലക്കാട് ജില്ലയില്‍ വിശ്വയോഗദിനാഘോഷ സമിതിയും, പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ ജന്മവാര്ഷിക ആഘോഷസമിതിയും നടത്തിയ പരിപാടി കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമന് ഉദ്ഘാടനം ചെയ്തു, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്, സംസ്ഥാന സെക്രട്ടറി സി കൃഷ്ണകുമാര്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.
മുപ്പതോളം യോഗകേന്ദ്രങ്ങളെ സംയോജിപ്പിച്ചുകൊണ്ടാണ് കോഴിക്കോട് ജില്ലയില്‍ യോഗ ദിനാചരണം നടന്നത്. മൂവായിരത്തോളം പേര് പങ്കെടുത്ത യോഗ പ്രദശനത്തില്‍ ജില്ലാ കളക്ടര്‍ യു. വി ജോസ് കുടുംബവുമൊത്ത് പങ്കാളിയായി.
നിരവധി യോഗാചാര്യന്മാരാണ് നിദ്ദേശങ്ങള്‍ നല്‍കിയത്. പ്രദര്‍ശനത്തിലുള്ള യുവാക്കളുടെയും കുട്ടികളുടെയും സാന്നിധ്യം യോഗയ്ക്ക് ലഭിക്കുന്ന സ്വീകാര്യതയാണ് വെളിവാക്കുന്നത്. ജില്ലയില്‍ യോഗ പ്രചരിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
മലപ്പുറത്തും കാസര്‍കോടും ജില്ലാഭരണകൂടം സംഘടിപ്പിച്ച ദിനാചരണപരിപാടിയില്‍ നിരവധി പേര് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: