തിരുവനന്തപുരം: ജനറല്‍ അശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പനി ബാധിതരെ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് സന്ദര്‍ശിക്കുകയും കാര്യങ്ങള്‍ വിലയിരുത്തുകയും ചെയ്തു. പനി മരണം ഓരോ ദിവസവും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ അത് തടയാന്‍ എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നു കുമ്മനം ചോദിച്ചു. താന്‍ സന്ദര്‍ശിച്ച ഒന്നാം നമ്പര്‍ വാര്‍ഡില്‍ ഡെങ്കി പനി ബാധിച്ചവരേയും സാധാരണ പനിയുള്ളവരേയും ഒരുമിച്ചാണു ചികിത്സിക്കാന്‍ പാര്‍പ്പിച്ചിട്ടുള്ളത്. 39 രോഗികളില്‍ 9 പേര് ഡെങ്കി പനിക്കാരാണ്. 5 പേര് കൗണ്ട് കുറവുള്ളവരും ബാക്കി സാധാരണ പനി ബാധിച്ചവരുമാണ്.
ഡെങ്കിപനിയുള്ളവരേയും മറ്റുള്ളവരേയും ഒരുമിച്ചു ചികിത്സിക്കാന്‍ പാടില്ല. ഇത്തരം കാര്യങ്ങള്‍ക്ക് ഒരു നിയന്ത്രണമോ നിബന്ധനകളോ ഇല്ലത്തത് ഖേദകരമാണ്. രോഗികള്‍ക്ക് സമയാസമയം പരിചരണം നല്‍കാനോ രോഗവിവരങ്ങള്‍ ആരായാനോ ആരും തന്നെയില്ലാത്ത അവസ്ഥയാണു ജനറല്‍ ആശുപത്രിയില്‍ നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രി പരിസരമാകെ കാടുപിടിച്ച് കിടക്കുകയാണ്. കൊതുകിനു വളരാന്‍ ആശുപത്രി അധികൃതര്‍ തന്നെ അവസരം ഒരുക്കി കൊടുക്കുകയാണ്. ബാത്ത് റൂമില്‍ വെള്ളമില്ല. ഒന്നാം നമ്പര്‍ വാര്‍ഡ് ഈ ആശുപത്രിയുടെ അവസ്ഥയുടെ ഒരു സാമ്പിള്‍ മാത്രമാണെന്നും കുമ്മനം പറഞ്ഞു. ബ്ലെഡ്ഡ് ടെസ്റ്റ്റ്റിനു സാമ്പിള്‍ രാവിലെ കൊടുത്താല്‍ വൈകുന്നേരം വരെ ക്യൂ നില്‍ക്കേണ്ട അവസ്ഥയാണ്. ഈ ദുരവസ്ഥക്ക് ശമനം കാണാന്‍ താന്‍ കേന്ദ്ര ആരോഗ്യമന്ത്രിയെ കാര്യങ്ങള്‍ ധരിപ്പിക്കുമെന്നും കുമ്മനം രാജശേഖരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: