തൃശ്ശൂര്‍ ജില്ലയില്‍ വിലങ്ങന്‍ കുന്നിന്റെ ചെരുവില്‍, 1927 ജൂണ്‍ 21-ാം തിയതി, ആരംഭിച്ച ശ്രീരാമകൃഷ്ണമഠത്തിന്റെ ഉത്ഭവത്തിനും വികാസത്തിനുമായി അഹോരാത്രം പ്രയത്നിച്ച സന്ന്യാസിശ്രേഷ്ഠനായിരുന്നു ത്യാഗീശാനന്ദ സ്വാമികള്‍.
തൃശ്ശൂര്‍ ജില്ലയിലെ പ്രസിദ്ധമായ വടക്കെക്കുറുപ്പത്ത് തറവാട്ടില്‍ പി.കെ. കല്ല്യാണിയമ്മയുടെ മകനായി 1891-ല്‍ ജനനം. കുട്ടിക്കാലം മുതല്‍ക്കെ ഈശ്വരഭക്തനായിരുന്നു കൃഷ്ണന്. അദ്ദേഹത്തിന്റെ അമ്മാവന് കൊച്ചുണ്ണി മേനോന് ജഡ്ജിയായിരുന്നു.മരുമകനെ ആദ്യം വക്കീലാക്കിയിട്ട് പിന്നെ തന്നെപ്പോലൊരു ജഡ്ജിയാക്കണമെന്നായിരുന്നു അമ്മാവന്റെ ആഗ്രഹം.
വിദ്യാര്‍ത്ഥിയായിരുന്ന കാലത്തുതന്നെ കൃഷ്ണമേനോന് തന്റെ വ്യക്തിപ്രഭാവംകൊണ്ട് എല്ലാവരെയും തന്നിലേക്കാകര്ഷിച്ചിരുന്നു. സതീര്‍ത്ഥ്യനായിരുന്ന പുത്തേഴത്ത് രാമന് മേനോന് ഇപ്രകാരമാണ് കൃഷ്ണന്‍കുട്ടിയെക്കുറിച്ച് പറയുന്നത്, ‘ആചാരനുഷ്ഠാനങ്ങളിലുള്ള അതിനിഷ്ഠയും ആര്ഭാടങ്ങളില് നിന്നെല്ലാം എത്രയോ അകന്നുള്ള ജീവിതചര്യയും അദ്ദേഹത്തെ മിക്കവാറും ഒറ്റതിരിച്ച് ഒരു പ്രത്യേകസ്ഥാനത്ത് നിര്‍ത്തി എന്ന് പറയാം’.
ഹൈസ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് കൃഷ്ണമേനോന് എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് ഇന്റര്‍മീഡിയറ്റ് പാസ്സായി. അന്ന് സംസ്കൃതത്തില്‍ ഏറ്റവും അധികം മാര്‍ക്കു വാങ്ങി സര്‍വ്വകലാശാലയുടെ സ്വര്‍ണ്ണമെഡലിന് അദ്ദേഹം അര്‍ഹനായി. പിന്നീട് മദ്രാസ് പ്രസിഡന്‍സി കോളേജില്‍ നിന്ന് സംസ്കൃതം എം.എയ്ക്ക് ഒന്നാമനായി ജയിച്ചു. മദ്രാസിലെ വിദ്യാഭ്യാസ കാലത്താണ് ശ്രീരാമകൃഷ്ണദേവന്റെ മാനസപുത്രനായ ബ്രഹ്മാനന്ദസ്വാമികളില്‍ നിന്നും മന്ത്രദീക്ഷ ലഭിച്ചത്. കൃഷ്ണമേനോന് ലഭിച്ച മന്ത്രദീക്ഷയെക്കുറിച്ച് സ്വാമി വിബുധാനന്ദ ഇങ്ങനെ എഴുതുന്നു, ‘ശ്രീരാമകൃഷ്ണമിഷന്റെ ആദ്യത്തെ പ്രസിഡന്റ് ബ്രഹ്മാനന്ദസ്വാമികള്‍ ദക്ഷിണ ഭാരത പര്യടനത്തിനിടയില്‍ മദിരാശിയിലെത്തി.
കൃഷ്ണമേനോന് അന്ന് മദിരാശിയില്‍ വിദ്യാര്‍ത്ഥിയായിരുന്നു. ബ്രഹ്മാനന്ദസ്വാമികളില്നിന്നും മന്ത്രദീക്ഷ സ്വീകരിക്കാന്‍ കൃഷ്ണമേനോന് ആഗ്രഹമുണ്ടായി. സ്വാമികളെ നേരില്‍ കണ്ട് കാര്യങ്ങള്‍ പറഞ്ഞു. മന്ത്രദീക്ഷയ്ക്കായി തന്നെ സമീപിക്കുന്നവരെ നല്ലപോലെ പരീക്ഷിച്ചതിനുശേഷമേ ബ്രഹ്മാനന്ദസ്വാമികള്‍ മന്ത്രദീക്ഷ നല്‍കാറുള്ളൂ കൃഷ്ണമേനോനും പരീക്ഷകളെ നേരിടേണ്ടി വന്നുവെന്ന് പറയേണ്ടതില്ലല്ലൊ. എട്ടുപ്രാവശ്യമാണ് കൃഷ്ണമേനോന് മഹാരാജിനെ സന്ദര്‍ശിച്ചത്. എട്ടാമത്തെ ദിവസം രാത്രി പന്ത്രണ്ട് മണിക്ക് വരാനാണ് നിര്‍ദ്ദേശിച്ചത്. അക്കാലത്ത് മദിരാശി മഠത്തിനുചുറ്റും കാടായിരുന്നു.
യുവാവായ കൃഷ്ണമേനോന് ആ നിര്‍ദ്ദേശം അങ്ങനെതന്നെ സ്വീകരിക്കാന്‍ മടിയും വിഷമവും തോന്നി. കൃഷ്ണമേനോന്റെ മനസ്സറിഞ്ഞ സ്വാമികള്‍ രാത്രി മുഴുവന്‍ മഠത്തില്‍ താമസിച്ചുകൊള്ളാന്‍ പറഞ്ഞു. കൃഷ്ണമേനോനത് സ്വീകാര്യമായിരുന്നു. ഒരുപോള കണ്ണടയ്ക്കാതെയാണ് രാത്രി കഴിച്ചുകൂട്ടിയത്. മഹാരാജ് തന്റെ മുറിയില്‍ നിന്നും വെളുപ്പിന് മൂന്നു മണിക്ക് പുറത്തുവരുന്നത് കണ്ടു. നേരെ പോയത് പൂജാമുറിയിലേക്കാണ്. ആറുമണിക്കാണ് കൃഷ്ണമേനോനെ മന്ത്രദീക്ഷയ്ക്ക് വിളിച്ചത്. എന്റെ ആത്മാവിനെ തൊട്ടുണര്ത്തുന്നതിനാണ് ത്യാഗീശാനന്ദ സ്വാമികള്‍ ഇത് പറഞ്ഞത്. എനിക്കത് വളരെ പ്രയോജനം ചെയ്തു, പ്രധാനാദ്ധ്യാപകനായി’.
പ്രതികരിക്കാൻ ഇവിടെ എഴുതുക: