Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

കല അരങ്ങാക്കിയ അമ്പലമുറ്റങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2017, 01:04 am IST
in Special Article

ഉത്സവങ്ങളുടെ ഇക്കാലത്ത് മുതിര്‍ന്നവരുടെ ഓര്‍മ്മ പഴയ അമ്പലമുറ്റത്ത് ഓടിക്കളിക്കുന്നുണ്ടാവണം. രാവുകളെ പകലാക്കിയ അന്നത്തെ കലാപരിപാടികള്‍ ഇന്നും അവരുടെ ഉള്ളിലെ അരങ്ങില്‍ ഉണ്ടാവണം. പാട്ടുകച്ചേരിയും നാടകവും ബാലേയും ഗാനമേളയും കഥാപ്രസംഗവും നൃത്തവും മറ്റുമായി ഒരുകൂട്ടം കലകളുടെ മേളനമായിരന്നു അന്നത്തെ ഉത്സവ പറമ്പുകള്‍. സന്ധ്യയ്‌ക്കു തുടങ്ങി വെളുപ്പിന് അവസാനിക്കുന്ന വിവിധതരം പരിപാടികള്‍കൊണ്ട് നിദ്രയൊഴിയുന്ന യാമങ്ങള്‍.

കലാപരിപാടികളുടെ സമൃദ്ധി കാണണമെങ്കില്‍ അമ്പലോത്സവങ്ങള്‍ വരണമായിരുന്നു അന്ന്. ഓരോ അമ്പലമുറ്റത്തും വിവിധ പരിപാടികള്‍. ഒന്നൊഴിഞ്ഞാല്‍ മറ്റൊരു മുറ്റത്ത്്. ഓരോ പ്രദേശത്തിന്റെയും ചുറ്റുവട്ടത്ത് പത്തുപതിനഞ്ച് ക്ഷേത്രങ്ങള്‍ ഉണ്ടാവും. അവയിലെല്ലാം കൂടി കാണാവുന്നത് നിരവധി പരിപാടികള്‍. ഉത്സവങ്ങള്‍ നീണ്ടു നില്‍ക്കുന്ന ചിലക്ഷേത്രങ്ങളില്‍ നാലഞ്ച് നാടകങ്ങള്‍ തന്നെയുണ്ടാകും അത്രതന്നെ ഗാനമേളകളും ബാലേയും. മറ്റുകലാപരിപാടികള്‍ വേറെ.

അന്ന് നിറഞ്ഞ സദസായിരുന്നു. മൈതാനത്തിന്റെ അറ്റം കാണാനാവാത്ത വിധം ജനസമുദ്രം. ടിവിയും ഇന്റര്‍ നെറ്റും മൊബൈല്‍ ഫോണും ഇല്ലാതിരുന്ന അക്കാലത്ത് രാവൊറക്കം നില്‍ക്കാന്‍ കിട്ടുന്ന വരദാനമായിരുന്നു അമ്പലമുറ്റത്തെ പരിപാടികള്‍. സിനിമയൊഴിച്ചുള്ള ഇഷ്ട കാഴ്ചകള്‍ ഇങ്ങനെയായിരുന്നു ആള്‍ക്കാര്‍ കണ്ടിരുന്നത്. യേശുദാസ്, ജയചന്ദ്രന്‍, എസ്.ജാനകി, വാണി ജയറാം തുടങ്ങിയവരുടെ പരിപാടികള്‍ക്ക്് മണ്ണുകിള്ളിയിടാന്‍ പോലും സ്ഥലമില്ലാത്തവിധം തിങ്ങി നിറഞ്ഞിരുന്നു സദസ്.

അന്ന് നിരവധിയായിരുന്നു നാടക സമിതികള്‍. അവയെല്ലാം പുതിയ നാടകങ്ങള്‍ ഇറക്കിയിരുന്നത് കേരളത്തിലെ ഉത്സവക്കാലം നോക്കിയായിരുന്നു. കെപിഎസി, കാളിദാസ കലാകേന്ദ്രം, സൂര്യസോമ, വൈക്കം മാളവിക, അങ്കമാലി മാനിഷാദ, ആലപ്പി തിയറ്റേഴ്‌സ്, കൊച്ചിന്‍ നാടകവേദി, എറണാകുളം അനുപമ, കൊല്ലം യൂണിവേഴ്‌സല്‍, ആറ്റിങ്ങല്‍ ദേശാഭിമാനി ,പൂഞ്ഞാര്‍ നവധാര, കോട്ടയം നാഷണല്‍ തിയറ്റേഴ്‌സ്, കോഴിക്കോട് കലിംഗ എന്നിങ്ങനെ അനവധി നാടക സംഘങ്ങള്‍ കേരളത്തിലങ്ങോളമിങ്ങോളമുള്ള അമ്പലമുറ്റങ്ങളില്‍ നാടകങ്ങള്‍ അവതരിപ്പിച്ചിരുന്നു. അതുപോലെ ഭക്തിരസ പ്രദാനമായ നിരവധി ബാലേ ട്രൂപ്പുകളും അന്നുണ്ടായിരുന്നു. ബാലേയ്‌ക്കുമാത്രമായിത്തന്നെ വലിയൊരു പ്രേക്ഷകരുമുണ്ടായിരുന്നു.

ശിവപാര്‍വതി നൃത്തകലാലയം, തൃപ്പൂണിത്തുറ ശിവറാമിന്റെയും ഷാഡോ ഗോപിനാഥന്റെയും ട്രൂപ്പുകള്‍, നടരാജ നൃത്തകലാലയം, തൃപ്പൂണിത്തുറ അശോക് രാജ് ആന്റ് പാര്‍ട്ടി, എളമക്കര ശ്രീദേവി നൃത്തകലാലയം തുടങ്ങിയ സമിതികള്‍ അന്നു സജീവമായിരുന്നു. കലാഭവന്റെയും ബ്‌ളൂ ഡയമന്റിന്റെയും സിഎസിയുടേയും അന്നത്തെ പുതു തലമുറയിലെ പിന്നണി ഗായകര്‍ നയിച്ചിരുന്ന ഗാനമേളകളും കൊല്ലം ബാബു, കെടാമംഗലം സദാനന്ദന്‍, സാംബശിവന്‍, ഇടക്കൊച്ചി പ്രഭാകരന്‍, ആര്യാട് ഗോപി, ചേര്‍ത്തല ബാലചന്ദ്രന്‍ തുടങ്ങിയ വലിയൊരു നിരയുടെ കഥാപ്രംഗങ്ങളുമായികെങ്കേമമായിരുന്ന ഉത്സവ രാവുകള്‍.

കലാപരിപാടികളേയും കലാകാരന്മാരേയും പ്രോത്സാഹിപ്പിച്ചവയാണ് എന്നും അമ്പലമുറ്റങ്ങള്‍. ഇന്നും അത്തരം വേദികള്‍ ഉണ്ടെങ്കിലും ടിവിയിലെ കാഴ്ചപ്പൂരങ്ങളും തിരക്കോടു തിരക്കും ഉറക്കം കളയുന്നതിലെ മടുപ്പുമൊക്കെയായി രാവേറെ ചെല്ലും വരെ പരിപാടികള്‍ കാണാന്‍ ഇന്ന് ആളെ കിട്ടുന്നില്ല. എങ്കിലും അമ്പലമുറ്റങ്ങള്‍ തന്നെയാണ് ഇത്തരം കലകള്‍ക്കു ഇന്നും ആശ്രയം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുറ്റകൃത്യങ്ങളുടെ നിരക്ക് കുറയ്‌ക്കും; മികവ് മാനദണ്ഡമാക്കിയ പോലീസ് മാനേജ്‌മെന്റ്

Kerala

ഏപ്രില്‍ 4ന് പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്, തിരുവനന്തപുരത്ത് റോഡ് ഷോ; തിരുവല്ലയില്‍ പൊതുപരിപാടി

Kerala

തെരുവുനായ ശല്യത്തിന് അന്ത്യം

India

‘ഇനി മേലിൽ ഞാൻ ഇത് ആവർത്തിക്കില്ല ‘ ; യോഗിയുടെ അമ്മയെ അധിക്ഷേപിച്ച മൗലാന അറസ്റ്റിന് പിന്നാലെ മാപ്പ് പറഞ്ഞ് രംഗത്ത്

Kerala

നാരി സുരക്ഷ: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ കര്‍ശന നിയമനിര്‍മ്മാണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ജ്യോതിസ്സോടെ ജ്യോതിസ് വരുന്നു…അരൂര്‍ പിടിയ്‌ക്കാന്‍; ഷാനിമോള്‍ ഉസ്മാനും ദലീമയും ചേരുമ്പോള്‍ ഇവിടെ ത്രികോണപ്പോര്

സിപിഎമ്മിന് പിന്നാലെ എസ്ഡിപിഐ വോട്ട് ലക്ഷ്യമിട്ട് നിലപാടില്‍ മലക്കം മറിഞ്ഞ് സി പി ഐയും

മുല്ലപ്പെരിയാര്‍ അണക്കെട്ട്: കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് ജലം

ആചാര്യശ്രീ രാജേന്ദ്രാനന്ദ സൂര്യവംശി പുരസ്ക്കാരം തെക്കൻ സ്റ്റാർ ബാദുഷ,കവി മുരുകൻ കാട്ടാക്കട, നടൻ സുധീർ കരമന എന്നിവർക്ക്

ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ദൃശ്യ നിലവാരം; കത്തനാർ” ടീസർ ട്രെയ്‌ലർ പുറത്തിറങ്ങി

തീരസംരക്ഷണവും അടിസ്ഥാന സൗകര്യവികസനവും; മുന്‍കൂര്‍ മുന്നറിയിപ്പ് സംവിധാനവും ദുരന്ത നിവാരണവും

ജനങ്ങള്‍ക്കും വന്യജീവികള്‍ക്കും ഒരുപോലെ സുരക്ഷ ഉറപ്പാക്കുന്ന സുസ്ഥിര നടപടികള്‍

പണ്ട് സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍ പൊട്ടാസ്യം സയനൈഡ് വേണമായിരുന്നെങ്കില്‍ ഇപ്പോള്‍ സഖാവിനെ കൊണ്ട് അടുത്തു നിര്‍ത്തിയാല്‍ മതി- സലിം കുമാര്‍

മുഖ്യമന്ത്രിയെ കാണുമ്പോള്‍ മാര്‍പ്പാപ്പയുടെ മുഖമാണ് ഓര്‍മ്മ വരുന്നതെന്ന് ദലീമ; ഇങ്ങിനെ തള്ളല്ലേയെന്ന് സോഷ്യല്‍ മീഡിയ

താങ്ങാനാവുന്ന ജീവിത ചെലവുകള്‍, വികസിത കേരളനിര്‍മ്മിതിക്കായ അടിസ്ഥാന സൗകര്യവികസനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.