Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

കൃഷിമുഖത്തു നിന്ന് വഴിമാറി കാന്തല്ലൂര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2017, 01:12 pm IST
in Agriculture

കോട്ടയം: കാലാവസ്ഥാ വ്യതിയാനം ഇടുക്കിയിലെ പ്രമുഖ കൃഷിയിടങ്ങളെയും ബാധിച്ചുതുടങ്ങി. മൂന്നാറില്‍ പതിവിന് വിപരീതമായി അതിശൈത്യമാണ് അനുഭവപ്പെടുന്നതെങ്കില്‍ എക്കാലത്തെയും ശീതകാല പച്ചക്കറിയുടെ വിളനിലമായിരുന്ന കാന്തല്ലൂരില്‍ സ്ഥിതി മറിച്ചാണ്. വരള്‍ച്ചയുടെ കാഠിന്യത്താല്‍ കൃഷിയിടങ്ങളില്‍ വെള്ളം കിട്ടാതെവരുന്ന അവസ്ഥ ഇവിടുത്തെ കര്‍ഷകരെ ചെറിയതോതില്ല ബുദ്ധിമുട്ടിക്കുന്നത്. ഓരോ വര്‍ഷവും ഈ ദുരിതം കൂടിവരികയാണെന്ന് കര്‍ഷകര്‍ പറയുന്നു.

കാന്തല്ലൂരിന്റെ പല മേഖലകളും വരള്‍ച്ചയുടെ പിടിയിലകപ്പെട്ടുകഴിഞ്ഞു. കൃഷിക്ക് സഹായകമായി കാട്ടുചോലകളില്‍ നിന്ന് ലഭിച്ചിരുന്ന നീരൊഴുക്ക് ഏതാണ്ട് പൂര്‍ണ്ണമായും നിലച്ചു. നൂറുകണക്കിന് ഏക്കര്‍ കൃഷിയിടങ്ങള്‍ തരിശിട്ടിരിക്കുന്നതിനൊപ്പം നെല്‍പ്പാടങ്ങളില്‍ ബഹുഭൂരിപക്ഷവും കരിമ്പ് കൃഷിക്കായി വഴിമാറിക്കഴിഞ്ഞു. വാഴ, കപ്പ, കാരറ്റ്, കാബേജ്, ബീന്‍സ്, വെളുത്തുള്ളി, സവാള, ഗ്രീന്‍പീസ്, സ്‌ട്രോബറി തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കൃഷികള്‍. കൃഷി ചെലവ് വര്‍ദ്ധിച്ചതിനു പുറമേ ഇവയുടെ സംരക്ഷണവും ഇന്ന് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് കാട് വിട്ടിറങ്ങുന്ന മൃഗങ്ങള്‍ വിളകള്‍ നശിപ്പിക്കുന്നത് പതിവാണെന്ന് കര്‍ഷകര്‍ പറയുന്നു.

കൃഷിക്ക് വെളളം കിട്ടാത്തതാണ് ഇപ്പോഴത്തെ മുഖ്യപ്രശ്‌നമെന്ന് കഴിഞ്ഞ അരനൂറ്റാണ്ടായി പച്ചക്കറി കൃഷിയിലേര്‍പ്പെട്ടിരിക്കുന്ന ആദിവാസി കര്‍ഷകനായ ശിവരാമന്‍ പറഞ്ഞു. മുന്‍പ് മഴ നന്നായി ലഭിച്ചിരുന്നു. മലമുകളിലെ കാട്ടുചോലകളിലൂടെ ഒഴുകിയയെത്തുന്ന വെള്ളം ചെറിയ തടയണകെട്ടി തടഞ്ഞുനിര്‍ത്തി തട്ടുതട്ടായി കിടക്കുന്ന കൃഷി ഭൂമിയിലേക്ക് ചാലുകള്‍ വെട്ടി തിരിച്ചുവിട്ടിരുന്നു. എന്നാലിപ്പോള്‍ കാട്ടുചോലകള്‍ തന്നെ അപ്രത്യക്ഷമായി. വെള്ളം കിട്ടാത്തതിനാല്‍ നൂറിലധികം ഏക്കര്‍ സ്ഥലം തരിശിട്ടിരിക്കുകയാണ്. പ്രധാനമായി വെള്ളത്തെ ആശ്രയിച്ച് നടത്തുന്ന നെല്‍ കൃഷി കരിമ്പുകൃഷിക്ക് വഴിമാറിയെന്നും ശിവരാമന്‍ പറഞ്ഞു.

പുലര്‍ച്ചെ കൃഷിയിടത്തില്‍ ഇറങ്ങുന്ന ശിവരാമനും കുടുംബവും മണിക്കൂറിടവിട്ട് കൃഷിയിടത്തില്‍ വെള്ളമെത്തിക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നത്. കിലോമീറ്ററുകള്‍ക്കപ്പുറമുള്ള ഉറവയില്‍നിന്ന് വെള്ളം ശേഖരിച്ച് ചെറുചാലുകളില്‍ കൂടിയാണ് എത്തിക്കുന്നത്. ഇത് കൃഷിയിടത്തിലെ എല്ലാ സ്ഥലത്തും എത്തിക്കാന്‍ കഴിയുന്നില്ല. അതാണ് ഭൂമി തരിശിടാന്‍ നിര്‍ബന്ധിതനായതെന്ന് അദ്ദേഹം പറഞ്ഞു. ഇവിടെയിപ്പോള്‍ എല്ലാത്തരം കൃഷികളും കുറഞ്ഞുവരികയാണ്. കാലക്രമേണ ഇവയെല്ലാം കാന്തല്ലൂരില്‍ നിന്ന് അപ്രത്യക്ഷമാകുമെന്ന് കൃഷിക്കാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

കൃഷിയെമാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്ന ഒരു ജനത സാവധാനം മറ്റ് മേഖലകളിലേക്ക് നീങ്ങിത്തുടങ്ങിയിട്ടുണ്ട്. കൃഷിയില്‍ നിന്ന് ക്രമേണ പിന്മാറുന്നതിന്റെ സൂചനകളും ഇതിലൂടെ വ്യക്തം. പല കൃഷിയിടങ്ങള്‍ക്ക് നടുവിലും ഫ്‌ളാറ്റുകളും, ചെറുവില്ലകളും ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. മൂന്നാറിനൊപ്പം വിനോദസഞ്ചാരികളെ വരവേല്‍ക്കാനായി കാന്തല്ലൂരും ഒരുങ്ങിത്തുടങ്ങി. കൃഷിയേക്കാള്‍ ആദായകരവും അദ്ധ്വാനക്കുറവും ലഭിക്കുന്നുവെന്നതാണ് ഈ രംഗത്തേയ്‌ക്ക് പോകാന്‍ പലരേയും പ്രേരിപ്പിക്കുന്നത്. ഈ സാധ്യതകള്‍ പരമാവധി മുതലെടുക്കാന്‍ വന്‍കിട ഫ്‌ളാറ്റു മാഫിയകളും സജീവമാണ്. ഇവരുടെ കൈവശമാണ് ഇപ്പോള്‍ കാന്തല്ലൂരിലെ നല്ലൊരു ശതമാനം കൃഷി ഭൂമിയും. പാട്ടത്തിന് ഭൂമിയെടുത്താണ് തുടക്കം. പിന്നീട് കൈവശമാകും. കാന്തല്ലൂരും മറ്റൊരു മൂന്നാറായി മാറാന്‍ ഇനി അധികം വൈകില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

India

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

Kerala

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

Kerala

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

സുരേഷ് ഗോപി സ്റ്റൈലില്‍ ശ്രീലേഖ…ഈ വട്ടിയൂര്‍ക്കാവ് ഞാനിങ്ങെടുക്കുവാ… പട്ടത്ത് ശ്രീലേഖയ്‌ക്ക് വേണ്ടി സ്ത്രീകളുടെ പൊങ്കാല

പൂജ ജോമോന്‍ കോണ്‍ഗ്രസുമായി നടത്തിയത് 20 ലക്ഷത്തിന്റെ ഡീല്‍, തെളിവ് പുറത്ത് വിട്ട് സാബു ജേക്കബ്, സജീന്ദ്രന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കണം

“സിനിമയിലേക്ക് തന്നെ കൈപിടിച്ച് കൊണ്ടുവന്ന സുഹൃത്തിനെ രഞ്ജിത്ത് തള്ളിക്കളഞ്ഞു, ആ കാഴ്‌ച സങ്കടകരം”

ഇസ്രായേൽ കോൺസുലേറ്റിൽ ഇസ്ലാമിക് ഭീകരാക്രമണ നടത്താനെത്തി ; മൂന്ന് ഭീകരരെയും സുരക്ഷാ സേന വെടിവച്ച് കൊന്നു

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ യുഡിഎഫ് പ്രവര്‍ത്തകരുടെ കാറിടിച്ച് കായിക താരങ്ങളായ പെണ്‍കുട്ടികള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.