കോട്ടയം: പനച്ചിക്കാട് കുഴിമറ്റം കോളാകുളം മലവേടന് കോളനിയിലെത്തിയ ബിജെപി എം.പി നളിന്‍കുമാര്‍ കട്ടീലിന് ലഭിച്ച ഉജ്ജ്വല സ്വീകരണം സിപിഎമ്മിന് ശക്തമായ താക്കീതായി.
അധ:സ്ഥിത സമൂഹത്തിന്റെ പേരില്‍ മുതലകണ്ണീരൊഴുക്കുന്ന സിപിഎം പനച്ചിക്കാടും പരിസര പ്രദേശങ്ങളിലും താഴെത്തട്ടില്‍ കഴിയുന്ന ഈ സമൂഹങ്ങള്‍ക്കെതിരെ അക്രമം അഴിച്ച് വിടുകയായിരുന്നു. കൂടാതെ കള്ളക്കേസിലും കുടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസം സിഎസ്ഡിഎസ് ഓഫീസിന് നേരെയും അക്രമമുണ്ടായി. ഇതില്‍ പ്രതിഷേധിച്ച് പനച്ചിക്കാട് പഞ്ചായത്തില്‍ സിഎസ് ഡിഎസ് ഹര്‍ത്താല്‍ നടത്തുകയും ചെയ്തിരുന്നു.ബിജെപിക്ക് ഈ സമൂഹങ്ങള്‍ക്കിടയില്‍ വര്‍ധിക്കുന്ന സ്വീകാര്യതയുടെ തെളിവയായിരുന്നു എംപിയ്ക്ക് ലഭിച്ച സ്വീകരണം. ആരതി ഉഴിഞ്ഞും പുഷ്പാഭിഷേകം നടത്തിയുമാണ് സ്വീകരിച്ചത്. കുട്ടികളടക്കമുള്ളവര്‍ ഉത്സാഹത്തോടെയാണ് പങ്കെടുത്തത്. സെല്‍ഫിയെടുത്തും ഹാരാപ്പര്പണം നടത്തിയുമാണ് ആദ്യമായി കോളനിയിലെത്തിയ മുതിര്‍ന്ന നേതാവിന്റെ വരവ് ആഘോഷമാക്കിയത്.
എംപിയോടപ്പം കെ.വി. ശാന്തകുമാര്‍, ലിജിന്‍ലാല്‍, കെ.പി. ഭുവനേശ്, സുമ മുകുന്ദന്, കുസുമാലയം ബാലകൃഷ്ണന്, മുകേഷ് വി.പി, ബിനു ആര്.വാര്യര്‍, അഖില്‍ രവീന്ദ്രന്, തോമസ് കിഴക്കേടം , വി.സി അജികുമാര്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.;ചാന്നാനിക്കാട് സ്വമി വിവേകാനന്ദ സ്കൂളില്‍ കുട്ടികളുമായിനടന്ന സംവാദം പരിപാടിയിലും അദ്ദേഹം പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: