തിരുവനന്തപുരം: ഇന്ദിരാ ഭവനില്‍ വാര്‍ത്താ സമ്മേളനത്തിലാണ് സുധീരന് രാജി പ്രഖ്യാപനം നടത്തിയത്. അനാരോഗ്യമാണ് രാജിക്ക് കാരണമെന്ന് സുധീരന് പറഞ്ഞു. രാജി തീരുമാനത്തില്‍ ഉള്‍പ്പാര്‍ട്ടി രാഷ്ട്രീയമില്ല.
കോഴിക്കോട്ട് വെച്ച് വീണ് പരിക്കേറ്റിരുന്നു. ദീര്‍ഘകാലത്തെ ചികിത്സയിലൂടെ മാത്രമേ അസുഖം സുഖപ്പെടുത്താന്‍ കഴിയുകയുള്ളൂവെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. ഇക്കാരണം കൊണ്ടാണ് രാജിയെന്നും സുധീരന് പറഞ്ഞു. ചികിത്സയ്ക്ക് വേണമെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് അവധിയെടുക്കാം. എന്നാല്‍ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ മാറി നില്‍ക്കുന്നത് ശരിയല്ല. അതിനാലാണ് രാജിവയ്ക്കുന്നത്. പാര്‍ട്ടിയാണ് പ്രധാനം. വ്യക്തിപരമായ അസൗകര്യങ്ങള്‍ക്ക് ഇവിടെ പ്രസക്തിയില്ല. ഹൈക്കമാന്റിനെയും സോണിയാഗാന്ധിയെയും രാജിക്കാര്യം അറിയിക്കും.
സംസ്ഥാന നേതാക്കളോട് രാജിക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും സുധീരന് പറഞ്ഞു.
2014 ഫെബ്രുവരി 11നാണ് ഹൈക്കമാന്റ് നിര്‍ദ്ദേശ പ്രകാരം സുധീരന് കെപിസിസി പ്രസിഡന്റായി ചുമതലയേറ്റെടുത്തത്. ജി. കാര്‍ത്തികേയനെ കെപിസിസി പ്രസിഡന്റായി നിയമിക്കാന്‍ തീരുമാനമാനിച്ചിരുന്നെങ്കിലും ഗ്രൂപ്പിന് അതീതനായാണ് സുധിരനെ പ്രസിഡന്റായി നിയമിച്ചത്. എന്നാല്‍ സംസ്ഥാന കോണ്‍ഗ്രസ് രാഷ്ട്രീയത്തിനുള്ളില്‍ ഗ്രൂപ്പ് യുദ്ധം മുറുകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
ഇപ്പോള്‍ അനാരോഗ്യം പറഞ്ഞ് സുധീരന്റെ അപ്രതീക്ഷിത രാജിയും. തന്നെ ആ സ്ഥാനത്ത് അവരോധിച്ച ഹൈക്കാന്ഡിനോടു പോലും ആലോചിക്കാതെ…ആരോടും പറയാതെ…
പ്രതികരിക്കാൻ ഇവിടെ എഴുതുക: