കോഴിക്കോട്: പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില ദിവസേന മാറ്റാന്‍ തീരുമാനിച്ചത് പെട്രോളിയും ഉല്‍പ്പന്ന വിപണന രംഗത്തെ സ്തംഭനാവസ്ഥയിലേക്ക് നയിക്കുമെന്ന് ഡീലര്‍മാര്‍. ഡെയ്ലി ഡയനാമിക് പ്രൈസിംഗ് സിസ്റ്റം(ഡിഡിപി) നടപ്പിലാക്കുന്നതിന് മുമ്പ് ഓട്ടോമേഷന്‍ സിസ്റ്റം പൂര്‍ണ്ണമാക്കണം.
അര്‍ധരാത്രി വരുന്ന തീരുമാനം കേരളത്തിലെ 25 ശതമാനം മാത്രം ഓട്ടോമേഷന്‍ സംവിധാനമുള്ള പമ്പുകളില്‍ മാത്രമേ നടപ്പാക്കാനാകൂ. ഓട്ടോമേഷന്‍ സിസ്റ്റം പൂര്‍ത്തിയാക്കി മാത്രമേ പുതിയ ക്രമീകരണം ഏര്പ്പെടുത്താവൂഎന്ന് ഓള് കേരള ഫെഡറേഷന് ഓഫ് പെട്രോളിയം ട്രേഡേഴ്സ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ അഞ്ച് വര്‍ഷമായി ഓട്ടോമേഷന്‍ നടപ്പാക്കാന്‍ ഓയില്‍ കമ്പനികള്‍ കോടികള്‍ ചെലവഴിച്ചെങ്കിലും സംസ്ഥാനത്തെ ഇരുപതിനായിരം പമ്പുകളില്‍ പോലും അവ പൂര്‍ണ്ണമാക്കാന്‍ സാധിച്ചിട്ടില്ല. മാനദണ്ഡങ്ങള്‍ പാലിക്കാതെ ദിവസവും വിലയില്‍ മാറ്റം വരുത്താനാണ് എണ്ണക്കമ്പനികളുടെ ശ്രമം.
ഡീലര്‍മാരുടെ പ്രശ്നം മനസിലാക്കി ഓട്ടോമേഷന്‍ പൂര്‍ണ്ണമാക്കിയതിനു ശേഷമേ പുതിയ സംവിധാനം നടപ്പിലാക്കാവൂ എന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കെ.വി. ശിവാനന്ദന്, ഷംസുദ്ദീന്, മൂസ ബി. ചെര്‍ക്കുള എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: