തിരുവനന്തപുരം: കോണ്‍ ഗ്രസിന് നഷ്ടപ്പെട്ട അടിത്തറ പുനഃസ്ഥാപിക്കണമെന്ന് മുതിര്‍ന്ന നേതാവ് എ.കെ. ആന്റണി. കോണ്‍ഗ്രസ് കുടുംബസംഗമങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കവെയാണ് സംസ്ഥാനത്തെ പാര്‍ട്ടി പ്രവര്‍ത്തനത്തെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചത്.
പഴയകാലത്ത് നേതാക്കള്‍ക്ക് അവരുടെ വാര്‍ഡിലുള്ളവരെ നന്നായി അറിയാമായിരുന്നു. ഇന്ന് ബൂത്ത് തലത്തില്‍പോലും പരസ്പരം തിരിച്ചറിയാനാകാത്ത സ്ഥിതിയാണ്. നേതാക്കള്‍ ജനങ്ങള്‍ക്കിടയിലേക്ക് പോയി പ്രവര്‍ത്തിക്കണം. ജനകീയ വിഷയങ്ങള്‍ കൈകാര്യം ചെയ്ത് സമര മുന്നണിയായി പാര്‍ട്ടി മാറണം.
എന്നാലെ വിജയിക്കാനാകൂ, ആന്റണി ഓര്‍മ്മിപ്പിച്ചു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് എം.എം. ഹസന്, ശശിതരൂര്‍ എംപി, വി.എസ്. ശിവകുമാര്‍ എംഎല്‍എ എന്നിവരെല്ലാം വേദിയിലിരിക്കെയായിരുന്നു ആന്റണിയുടെ വിമര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: