ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ സമാജ് വാദി പാര്‍ട്ടിയുടെ വന്‍ തോല്‍വിക്ക് ആരും ഉത്തരവാദികളല്ല എന്ന വിചിത്ര വാദവുമായി മുലായം സിങ് യാദവ് രംഗത്ത്. പാര്‍ട്ടി അധ്യക്ഷന്‍ മുലായവും മുഖ്യമന്ത്രിയുമായിരുന്ന മകന് അഖിലേഷ് യാദവും തമ്മിലുള്ള കുടുംബ വഴക്കാണ് ഇത്ര വലിയ പരാജയത്തിനു കാരണം എന്ന അഭിപ്രായം ശക്തമാവുമ്പോഴാണ് മുലായത്തിന്റെ ഈ നിലപാട്.
ജനാധിപത്യത്തില്‍ ജയവും തോല്‍വിയും പതിവാണ്. അതിന് ആരും ഉത്തരവാദികളല്ല. ജനവിധിയാണിത്. ബിജെപി നിരവധി വാഗ്ദാനങ്ങള്‍ നല്കിയിരിക്കുന്നു. അതൊക്കെ പാലിക്കുമോ എന്നു കാത്തിരുന്നു കാണാം, മുലായം പറഞ്ഞു.
വിജയവും പരാജയവും ജീവിതത്തിന്റെ ഭാഗമാണെന്ന് ദാര്‍ശികനെപ്പോലെ മുലായം ഉപദേശിക്കുന്നു. മുമ്പും തോറ്റിട്ടുണ്ട്, തിരിച്ചു വന്നിട്ടുമുണ്ട് എന്ന പ്രതീക്ഷയുമുണ്ട് മുലായത്തിന്.
പരാജയത്തില്‍ താനും മകനും ഒട്ടും തകര്‍ന്നിട്ടില്ല എന്ന ഭാവത്തിലാണ് മുലായം സംസാരിച്ചത്.
കുടുംബത്തിലെ കലാപമാണ് പരാജയമൊരുക്കിയതെന്ന് പാര്‍ട്ടയില്‍ അടക്കം പറച്ചില് തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇന്നലെ പ്രാദേശിക നേതാക്കന്മാരെക്കണ്ട അഖിലേഷ് പാര്‍ട്ടിയെ ശക്തമാക്കാന്‍ ഇനിയും പ്രവര്‍ത്തിക്കണം എന്നാണ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: