Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പരിണാമ സിദ്ധാന്തവും പരമാണു ശാസ്ത്രജ്ഞരും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2017, 06:02 pm IST
in Samskriti

പരിണാമ വികാസത്തോടൊത്ത് മസ്തിഷ്‌കം ജന്തുക്കളില്‍ കൂടുതല്‍ സങ്കീര്‍ണമായിത്തീര്‍ന്നതാണ് അതിലൂടെ പ്രകടമാക്കുന്ന പുതിയ കഴിവുകള്‍ക്കും മറ്റും കാരണം എന്നുപറയുന്നു, അതാകട്ടെ തികച്ചും ബൗതികമായ ഒരു വികാസം മാത്രമാണെന്നും. എത്രമാത്രം ശാസ്ത്രീയമാണിണെന്നു നോക്കാം.

ഭൗതികം, ആത്മീയം തുടങ്ങിയ പദങ്ങളിലൂടെ മാത്രം ഇതിനൊക്കെ വിശദീകരണം കണ്ടെത്താന്‍ സാധ്യമല്ല. കാരണം അവയ്‌ക്ക് സ്ഥിരമായ നിര്‍വചനമില്ല. ഏകകോശജീവികളും പരിതസ്ഥിതികളുമായി നടന്ന പ്രതിപ്രവര്‍ത്തനങ്ങളാണ് പിന്നീട് ബഹുകോശജീവികളും അവയുടെ വിവിധതരത്തിലുള്ള അവയവങ്ങളും മസ്തിഷ്‌കനാഡീവ്യൂഹ വ്യവസ്ഥയും രൂപങ്ങളുമെല്ലാമായി ആവിര്‍ഭവിച്ചതിന് കാരണമെന്നാണ് ആധുനിക പരിണാമസിദ്ധാന്തം പറയുന്നത്. നാഡീവ്യൂഹവ്യവസ്ഥ സങ്കീര്‍ണമായതോടുകൂടി പ്രകൃതി ഉള്‍ക്കൊള്ളുന്ന സാധ്യതകളെ അനുഭവിക്കാനും അവയെക്കുറിച്ച് മനസ്സിലാക്കാനും ഉള്ള കഴിവ് വികസിച്ചുവന്നു. ഈ ജീവവികാസം മനുഷ്യനായി രൂപമെടുത്തതോടെ അപാരമായ സാധ്യതകളും ആവിഷ്‌കരിക്കപ്പെട്ടു.

പ്രകൃതിയുമായി പ്രതിപ്രവര്‍ത്തിച്ച്, അതിന്റെ വിവിധഭാവങ്ങളുമായി പൊരുത്തപ്പെട്ട് അനുയോജ്യമായ പുതിയസംഘടനകളും കഴിവുകളും നേടി ജീവികള്‍ മനുഷ്യരൂപംവരെ പരിണമിച്ചുയര്‍ന്നു എന്നാണല്ലൊ ചുരുക്കത്തില്‍ ഡാര്‍വിന്റെ പരിണാമസിദ്ധാന്തം സൂചിപ്പിക്കുന്നത്. അങ്ങനെ പ്രകൃതിനിര്‍ധാരണത്തിലൂടെ മനുഷ്യന്റെ ഘട്ടത്തിലെത്തിയതോടെ പ്രകൃതിയുമായി പൊരുത്തപ്പെട്ടുവെന്നുമാത്രമല്ല, പ്രകൃതിയെത്തന്നെ അനുകൂലമാക്കി ഒരുക്കിയെടുക്കാനുള്ള കഴിവും ജീവലോകം നേടി.

വസ്തുവിന്റെ തലത്തില്‍ സംഭവിച്ച ഒരു പരസ്പര പ്രവര്‍ത്തനത്തിലൂടെയാണല്ലോ ഇതേവരെയുള്ള ജീവവികാസം സംഭവിച്ചത്. അപ്പോള്‍ തനി ഭൗതിക പ്രതിഭാസമാണ് ജീവന്റെ ഈ വികാസമെന്നും, അങ്ങനെയ യാദൃശ്ചികമായി ഉത്ഭവിച്ചതാണ് ശരീരവും മനസ്സും അവയുടെ കഴിവുകളുമെല്ലാം എന്നുകരുതുന്നതല്ലേ ശരിയെന്ന ചോദ്യം ഉയരാം.

എന്നാല്‍, ഈ ഭൗതികപരിണാമപ്രക്രിയയിലൂടെ പ്രകാശിതമായി വന്ന മറ്റൊരു വികാസഗതി ഭൗതികശാസ്ത്രം പലപ്പോഴും വിഗണിച്ചുപോകുന്നതാണ് ഇങ്ങനെ കരുതാന്‍ കാരണം. വാസ്തവത്തില്‍ ആ വികാസമാണ് സുപ്രധാനം. നാഡീവ്യൂഹവ്യവസ്ഥ ജന്തുക്കളില്‍ ക്രമേണ രൂപം പ്രാപിച്ച് മസ്തിഷ്‌കമായി വികസിച്ചുവന്നപ്പോള്‍ എന്താണ് സംഭവിച്ചത്? അതോടൊപ്പം ആന്തരികവും ബാഹ്യവുമായ അവയവങ്ങളും അവയെ നിയന്ത്രിക്കുന്ന ഗ്രന്ഥി വ്യവസ്ഥയും അവയ്‌ക്കെല്ലാമുള്ള പ്രത്യേക കഴിവുകളും ആവിര്‍ഭവിച്ചു. എന്നാല്‍ അവയ്‌ക്കെല്ലാമുപരി അമൂര്‍ത്തമായ മറ്റൊന്നുകൂടി ക്രമേണ ഉരുത്തിരിഞ്ഞുവന്നു- കാര്യഗ്രഹണശേഷി. അതായത്, ജഡമെന്നും ഭൗതികമെന്നും ബോധരഹിതമെന്നുമൊക്കെ നാം കരുതുന്ന ദ്രവ്യത്തില്‍ നിന്ന് മനസ്സെന്ന ഒരു ആത്മീയനിഷ്ഠ ഘടകം ക്രമേണ ആവിര്‍ഭവിച്ച് അതിന്റെ അപാരവൈഭവങ്ങളുമായി മനുഷ്യനില്‍ മൊട്ടിട്ടുവന്നു, ഇനിയും വിടരാന്‍ തയ്യാറെടുത്തു നില്‍ക്കുന്ന ഒരു താമരമുകുളംപോലെ.

അപ്പോള്‍ ദ്രവ്യത്തിന്റെ സങ്കീര്‍ണതയില്‍ നിന്ന് യാദൃച്ഛികമായി ഉല്‍പ്പന്നമായതാണ് മനസ്സെന്ന് ചിലര്‍ പറയുന്നതില്‍ കഴമ്പില്ലെന്നാണോ കരുതേണ്ടതെന്ന സംശയം ജനിക്കാം.

സങ്കീര്‍ണത തുടങ്ങിയ പദങ്ങള്‍കൊണ്ടുമാത്രം ഇതിനൊരു വിശദീകരണം സാധ്യമല്ല. ദ്രവ്യം ഉള്‍ക്കൊള്ളുന്ന ഒരു സാധ്യതയാണ് മനസ്സ് എന്നുപറയുന്നതാണ് യുക്തി. ക്വാണ്ടം സിദ്ധാന്തത്തിനു രൂപം നല്‍കിയ മാക്‌സ് പ്ലാങ്ക് കരുതുന്നതും അതുതന്നെ. ദ്രവ്യത്തില്‍ നിന്ന് ഉരുത്തിരിഞ്ഞുവന്ന സംവിധാനത്തിലൂടെ പ്രകാശിക്കപ്പെടുന്ന ഒരു വൈഭവമാണ് മനസ്സ്. പരിണാമരംഗത്ത് ഉയര്‍ന്നതലങ്ങളിലുള്ള പക്ഷികളിലും മൃഗങ്ങളിലുമൊക്കെ വികാരങ്ങളും, ബുദ്ധിയും, പലവിധ ആവിഷ്‌കാരങ്ങള്‍ക്കുള്ള കഴിവുകളും മൂല്യബോധവും എല്ലാം കാണാം.

അപ്പോള്‍ ദ്രവ്യത്തില്‍ ലീനമായിരിക്കുന്ന മനസ്സ് എന്നെ വൈഭവം ഈ മസ്തിഷ്‌കനാഡീവ്യൂഹവ്യവസ്ഥയിലൂടെ പ്രകാശിതമാകുകയാണ് എന്നാണോ മനസ്സിലാക്കേണ്ടത്. അങ്ങനെ വരുമ്പോള്‍, ദ്രവ്യത്തിന്റെയും പശ്ചാത്തലത്തിലേക്ക് അന്വേഷിച്ചുപോകുകയാണെങ്കില്‍ പ്രജ്ഞാനം ബ്രഹ്മ എന്ന് വേദങ്ങളില്‍ പറയുന്ന അനന്തവൈഭവങ്ങളുള്ള ഒരു അപാര മനസ്സിലേക്കുതന്നെ ഈ അന്വേഷണവും എത്തിച്ചേരുകയില്ലേ?

ദ്രവ്യത്തിന്റെ ആന്തരാളങ്ങളിലേക്ക് അന്വേഷിച്ചുചെന്ന ശാസ്ത്രജ്ഞന്‍ ഇന്ന് നമ്മോട് പറയുന്നത് കോടാനുകോടി ഗാലക്‌സികളുള്ള ഈ മൂര്‍ത്ത പ്രപഞ്ചത്തെ സൃഷ്ടിക്കുന്നത് സ്വയം പ്രവര്‍ത്തിക്കുന്ന ഊര്‍ജരംഗങ്ങളായ ക്വാര്‍ക്കും, ലെപ്‌ടോണുമൊക്കെയാണെന്നാണല്ലൊ. ഈ സ്വയംപ്രവര്‍ത്തനത്തിലെ സ്വയം വാസ്തവത്തില്‍ എന്തിനെയാണ് സൂചിപ്പിക്കുന്നത്? അത് പ്രജ്ഞതന്നെയാണെന്നാണ് ചില പ്രമുഖ പരമാണു ശാസ്ത്രജ്ഞര്‍ കരുതുന്നത്. പ്രജ്ഞയാണ് എല്ലാത്തിനും അടിസ്ഥാനം എന്ന അവബോധത്തിലേക്ക് ഭാവിയിലെ ഭൗതികശാസ്ത്രം എത്തിച്ചേരുമെന്നു കരുതാം.

ശ്രീകാന്ത്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വിജയപഥവും സ്ഥിരതയാർന്ന നേട്ടങ്ങളും; മകരം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Kerala

പോക്‌സോ കേസില്‍ പ്രതി ചേര്‍ത്തതില്‍ മനംനൊന്ത് വയോധികൻ ജീവനൊടുക്കി: പരാതിയുമായി കുടുംബം

Astrology

കർമ്മവിജയവും ജീവിതപരിവർത്തനവും; ധനു രാശിക്കാരുടെ വിഷുഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Kerala

‘നിതിൻ എടുത്ത ലോൺ തിരിച്ചടവ് മുടങ്ങിയതോടെ ഏജന്റുമാർ അധ്യാപികയ്‌ക്ക് നിരന്തരം കോൾ ചെയ്തു, അധ്യാപിക പൊലീസിൽ പരാതി നൽകി’; പൊലീസ് കമ്മീഷ്ണർ

Astrology

ആഗ്രഹസാഫല്യവും കർമ്മപുരോഗതിയും; വൃശ്ചികം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

പുതിയ വാര്‍ത്തകള്‍

കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 13-ലെ രാശിഫലം

ഇന്ത്യയുടെ ധ്രുവസ്ത്ര മിസൈൽ നാശം വിതയ്‌ക്കും : നൂറുകണക്കിന് ശത്രു ടാങ്കുകളെ ഒരു നിമിഷം കൊണ്ട് ഭസ്‌മമാക്കുന്ന ആയുധം ഇനി സേനയ്‌ക്ക് കൂടുതൽ കരുത്തേകും

ഇന്ത്യ-യുഎസ് സാംസ്കാരിക ബന്ധത്തിന് പുതിയൊരു ഉത്തേജനം : സിയാറ്റിലിൽ സ്വാമി വിവേകാനന്ദന്റെ പ്രതിമ അനാച്ഛാദനം ചെയ്തു

ഇറാനിലേക്ക് ആയുധങ്ങൾ അയച്ചാൽ 50% തീരുവ ചുമത്തും ; ചൈനയ്‌ക്ക് മുന്നറിയിപ്പ് നൽകി ട്രംപ്

പ്രായപൂർത്തിയാകാത്ത കുട്ടികളെ ട്രെയിൻ മാർഗം കടത്താൻ ശ്രമം ; 163 ആൺകുട്ടികളെ റെയിൽവേ പോലീസ് രക്ഷപ്പെടുത്തി

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.