യോഗി ആദിത്യനാഥ് പുലിക്കുട്ടിയെ മടിയിലിരുത്തി പാല് കൊടുക്കുന്നു. ഈ ചിത്രം ഇന്ന് വൈറലാണ്. ആരാധകരും അനുഭാവികളും എതിരാളികളും ഒരുപോലെ ചിത്രം പ്രചരിപ്പിക്കുന്നു. ആശ്രമത്തിലെ പശു, രോഗം മൂലം ജീവന് വെടിഞ്ഞപ്പോള്‍ പശുക്കുട്ടിക്ക് പാല് കൊടുത്ത് വളര്‍ത്തുകയായിരുന്നു ജന്തുസ്നേഹിയായ യോഗി ആദിത്യനാഥ്- എന്നാല്‍ യോഗി ആദിത്യനാഥ് യുപിയിലെ മുഖ്യമന്ത്രിയായപ്പോള്‍ ആധുനിക സാങ്കേതിക വിദ്യയില്‍ മിടുക്കു തെളിയിച്ച ചിലര്‍ പശുക്കിടാവിനെ മാറ്റി അവിടെ പുലിക്കുട്ടിയെ മോര്‍ഫ് ചെയ്തെന്നാണ് വിവരം.
യോഗി ആദിത്യനാഥിനെ ഇനി എങ്ങനെ നേരിടുമെന്നതിന്റെ ജീവിക്കുന്ന തെളിവാണിത്. അവരവര്‍ക്ക് ഇഷ്ടപ്പെട്ട വ്യാഖ്യാനങ്ങളിലേക്ക് വലിച്ചിഴക്കാവുന്ന ചിത്രം- യഥാര്‍ത്ഥ യോഗി ആദിത്യനാഥിനെതിരെ വിദ്വേഷ പ്രചാരണം നടത്താന്‍ ആയരം നാവുകളുമായി ആളുകള്‍ രംഗത്തുണ്ട്. എന്നാല്‍ വിവാദങ്ങള്ക്കപ്പുറത്താണ് യോഗിയെന്ന് അടുത്തറിയുന്നവര്‍ പറയുന്നു.
അയ്യായിരത്തോളം മഠങ്ങളുടെ അധിപനാണ് ഇന്ന് യോഗി ആദിത്യനാഥ്. എല്ലാ ജാതി വിഭാഗങ്ങള്‍ക്കും ആചാര്യസ്ഥാനത്ത് എത്താന്‍ അനുവാദമുള്ള ഗോരക്നാഥ് സമ്പ്രദായത്തിന്റെ പരമാചാര്യന്. മഹന്ത് അവൈദ്യനാഥിന്റെ വിയോഗത്തിന് ശേഷമാണ് ഇദ്ദേഹം സ്ഥാനം ഏറ്റെടുക്കുന്നത്. യുപി രാഷ്ട്രീയത്തില്‍ അഞ്ചു തവണ തുടര്‍ച്ചയായി ഒരു പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന് വിജയിച്ചു കയറിവരാന്‍ തക്ക ജനസ്വാധീനമുള്ള നേതാവാണ് യോഗി. ആദ്ധ്യാത്മികതയുടെ മാര്‍ഗ്ഗത്തില്‍ മാത്രമല്ല ജനജീവിതത്തിന്റെ സമസ്ത മേഖലകളിലും യോഗി ആദിത്യനാഥിന്റെ ശ്രദ്ധയെത്തുന്നു. 42 ലധികം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോളജുകളും സ്കൂളുകളുമായി മഹാറാണാ പ്രതാപ് ശിക്ഷണ്‍ സംസ്ഥാന് എന്ന പേരില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ നടക്കുന്നു. ചെലവു കുറഞ്ഞ ചികിത്സ എല്ലാവര്ക്കും ലഭ്യമാക്കിക്കൊണ്ട് ഗുരു ഗോരക്നാഥ് ചികിത്സാലയം ഗോരക്പൂരിലെ സാധാരണ ജനങ്ങള്‍ക്ക് തുണയാകുന്നു. ദാരിദ്ര്യത്തിനും രോഗത്തിനും അവശതക്കും ജാതിമത ഭേദമില്ലെന്നും അവ പരിഹരിക്കാനും ഈ ഭേദങ്ങളരുതെന്നും പറയുന്നു യഥാര്‍ത്ഥ യോഗി.
ഹിന്ദു യുവവാഹിനിയുടെ പേരിലാണ് യോഗി ആദിത്യനാഥ് ഏറെ പഴി കേള്‍ക്കുന്നത്. എന്നാല്‍ വര്‍ഷങ്ങളായി വര്‍ഗീയ ലഹളകള്‍ നടക്കാത്ത പ്രദേശമാണ് യോഗി ആദിത്യനാഥിന്റേത്. യുവാക്കളുടെ വിദ്യാഭ്യാസ-സാംസ്കാരിക പ്രവര്‍ത്തനങ്ങളിലാണ് യുവവാഹിനിയുടെ ശ്രദ്ധ. അതില്‍ രാഷ്ട്രീയ ഭേദമില്ല.
അഞ്ചു വര്‍ഷം താന്‍ എന്തുചെയ്യുകയായിരുന്നുവെന്ന് തെരഞ്ഞെടുപ്പ് സമയത്ത് വോട്ടര്‍മാരുടെ മുമ്പില്‍ സമര്‍പ്പിക്കാന്‍ യോഗിക്ക് കഴിയുന്നു. യോഗി പ്രതിദിനം നടത്തുന്ന ജനതാ ദര്‍ബാറില്‍ സാന്ത്വനം തേടിയെത്തുന്നവരില്‍ ഏറെയും പിന്നാക്ക, മുസ്ലിം വിഭാഗങ്ങളാണ്. ഇടനിലക്കാരില്ലാതെ, ദല്ലാളുമാരുടെ ചൂഷണമില്ലാതെ, സര്‍ക്കാരിന്റെ സഹായം അവരിലെത്തിക്കാന്‍ യോഗിക്ക് കഴിയുന്നു. പറയുന്നത് പ്രവര്‍ത്തിക്കുന്ന ആദിത്യനാഥിനെ ജനങ്ങള്‍ ഇഷ്ടപ്പെടുന്നു. ദല്‍ഹിയിലെയും മെട്രോ നഗരങ്ങളിലേയും ശീതീകരിച്ച മുറികളിലിരുന്ന് യുപിയിലെ രാഷ്ട്രീയം ചികയുന്നവര്‍ക്ക് തിരിച്ചറിയാന്‍ പറ്റാത്ത ജനസ്വാധീനമാണ് യോഗിക്കുള്ളത്. ഒരു സുപ്രഭാതത്തില്‍ പൊട്ടിവീഴുകയായിരുന്നില്ല- യോഗി മുഖ്യമന്ത്രിയായിട്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ യുപിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പൊതുയോഗങ്ങളില്‍ ജനങ്ങളെ അഭിസംബോധന ചെയ്തത് യോഗിയാണ്. മോദി കഴിഞ്ഞാല്‍ യുപിയിലെ താരം യോഗിയായിരുന്നു.
ഇരുപത്തിയാറാമത്തെ വയസ്സില്‍ എംപി ആയി മാറിയ യോഗി മുന്നോട്ടുവെക്കുന്നത് ഹിന്ദുത്വവും വികസനവുമാണ്. അതിന്റെ ഭാഷയും വ്യാകരണവും അര്‍ത്ഥവും മനസ്സിലാക്കാന്‍ യുപിയിലെ ജനത സജ്ജമാണ്. ഗോരക്പൂരിലെ വികസന വഴികളില്‍ യുപി മുന്നേറുമെന്ന് ആ സംസ്ഥാനം തീരുമാനിച്ചു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: