വാളയാര്‍: ദേശീയപാതയ്ക്കു സമീപം ആലാമരം ജംക്ഷനില്‍ പെപ്സിയില്‍ നിന്നു മാനേജ്മെന്റ് പിരിച്ചു വിട്ട ഒരു വിഭാഗം കരാര്‍ തൊഴിലാളികള്‍ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ സമരത്തിനു നേരെ പൊലീസ് ലാത്തി വീശി. സമരക്കാരില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ പതിഞ്ചോളം പേര്‍ക്കും ഒരുപൊലീസുകാരനും പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ പഞ്ചായത്ത് അംഗം ഉള്‍പ്പെടെയുള്ള ഒന്‍പതുപേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ പ്രതിഷേധിച്ച് ബിഎംഎസ്, ഐഎന്‍ടിയുസി, സിഐടിയു സംയുക്ത യൂണിയന് എന്നിവരുടെ നേതൃത്വത്തില്‍ ഇന്ന് കഞ്ചിക്കോട് വ്യവസായ മേഖലയില്‍ രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെ വ്യവസായ ഹര്‍ത്താല്‍ നടത്തും. രാവിലെ ഒന്പതിനു സംയുക്ത യൂണിയന് ചുള്ളിമടയില്‍ നിന്നും പെപ്സി കമ്പനി പടിക്കലിലേക്ക് പ്രതിഷേധ മാര്‍ച്ചും നടത്തും.
ബിഎംഎസ് മേഖല സെക്രട്ടറി രാജേഷ്, സിഐടിയു താലൂക്ക് യൂണിയന് ജോയിന്റ് സെക്രട്ടറി,ഡി. രമേഷ്, ഐഎന്‍ടിയുസി ജനറല്‍ സെക്രട്ടറി കെ.സുരേഷ് വിവിധ യൂണിയന് പ്രതിനിധികളായ ഗണേശന്, പോള്‍ക്രൂസ്, ശേഖരന്, എ.പി. രാജു, മുകേഷ്, സഫ്ന, അജിത, ഗീത എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ഇന്നലെ രാവിലെ ഒന്‍പതരയോടെയാണ് സംഭവം. നൂറോളം വരുന്ന കരാര്‍ തൊഴിലാളികള്‍ സമരത്തിനിടെ പെപ്സി കമ്പനിയിലെ മാനേജ്മെന്റ് ജീവനക്കാരുമായി വന്ന വാഹനം തടഞ്ഞു നിര്‍ത്തി മാനേജ്മെന്റ് പ്രതിനിധികളുമായി സംസാരിക്കുന്നതിനിടെയാണ് പോലീസ് ഇടപ്പെട്ടത്. പ്രതിഷേധക്കാര്‍ പിരിഞ്ഞു പോകണമെന്നും മാനേജ്മെന്റ് വാഹനം കടത്തിവിടണമെന്നും ആവശ്യപ്പെട്ട് സിഐ ആര്.ഹരിപ്രസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സമരക്കാരെ പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും ഇതു സംഘര്‍ഷത്തിലേക്കു നയിക്കുകയായിരുന്നു. കൂടുതല്‍ പേര് സമരക്കാര്‍ക്കൊപ്പം പ്രതിഷേധത്തിനെത്തിയതോടെ പോലീസ് ലാത്തി വീശി.
അതേസമയം മാനേജ്മെന്റ് ജീവനക്കാരുടെ സഹകരണം ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും പ്രകോപനം കൂടാതെ പോാലീസ് സമരക്കാരെ അടിച്ചോടിക്കുകയാണുണ്ടായതെന്നും നേതാക്കള്‍ പറഞ്ഞു.
മാനേജ്മെന്റ്ആവശ്യപ്പെട്ടതു പ്രകാരം വാഹനം തടയാനുള്ള സമരക്കാരുടെ നീക്കത്തെ പിന്തിരിപ്പിക്കുകമാത്രമാണ് ചെയ്തെന്നുംസിഐ ആര്. ഹരിപ്രസാദ് പറഞ്ഞു.യൂണിയന് ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന പത്തോളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
കഞ്ചിക്കോട് ലാത്തിച്ചാര്‍ജ്ജില്‍ ബിഎംഎസ് ജില്ലാ കമ്മറ്റി ശക്തമായി പ്രതിഷേധിച്ചു. പ്രശ്നം ലേബര്‍ കോടതി പരിഗണനയിലിരിക്കെയാണ് 180തോളം വരുന്ന തൊഴിലാളികളെ മാനേജ്മെന്റ് അന്യായമായി പിരിച്ചുവിട്ടത്.
പകരം പുതിയ കരാര്‍ ജീവനക്കാരെ ജോലിക്ക് നിയോഗിക്കുന്നതിനെതിരെയാണ് തൊഴിലാളികളുടെ സമരം. പോലീസിനെ ഉപയോഗിച്ച് സമരത്തെ അടിച്ചമര്‍ത്താനുള്ള നീക്കത്തെ ബിഎംഎസ് അപലപിച്ചു.തൊഴില്‍ സമരങ്ങളില്‍ പോലീസ് ഇടപെടരുതെന്ന് ബിഎംഎസ് ജില്ലാ സെക്രട്ടറി സി.ബാലചന്ദ്രന് ആവശ്യപ്പെട്ടു.
ഇന്നത്തെ ഹര്ത്താലിലുംമാര്ച്ചിലും ബിഎംഎസിന്റെ പരിപൂര്‍ണ പിന്തുണ ഉണ്ടാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: