Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മൂലാധാര ചക്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2017, 08:24 pm IST
in Samskriti

ഗര്‍ഭധാരണം സംഭവിച്ചതിനു ശേഷം മനുഷ്യ ശരീരം ആദ്യമായി കാണപ്പെടുന്നത് ചെറിയ ഒരുണ്ട മാംസപിണ്ഡമായിട്ടാണ്. ആ ചെറിയ മാംസപിണ്ഡമാണ് ഇന്നു കാണുന്ന മനുഷ്യ ശരീരമായി താനേ രൂപം പ്രാപിച്ചിട്ടുള്ളത്. ഈ രൂപാന്തരത്തിന് അതിനെ സഹായിച്ചിട്ടുള്ളത് ശരീരത്തിനകത്തുള്ള പ്രത്യേകമായ ഒരു സംവിധാനമാണ്. അതാണ് ശരീരത്തില്‍ ആദ്യം രൂപപ്പെടുന്ന പ്രാണമയകോശം. അതിനുശേഷമാണ് പ്രാണമയകോശത്തെ പൊതിഞ്ഞുകൊണ്ട് ഉടല്‍ രൂപം കൊള്ളുന്നത്.

ഊര്‍ജശരീര (പ്രാണമയകോശം) ത്തിന് എന്തെങ്കിലും അപാകങ്ങളുണ്ടെങ്കില്‍ അത് ഭൗതിക ശരീരത്തിലും പ്രകടമായിരിക്കും. ഗര്‍ഭിണികള്‍ പുണ്യസ്ഥലങ്ങള്‍ ദര്‍ശനം നടത്തുന്നതും, ആചാര്യന്മാരെ കണ്ട് അനുഗ്രഹം വാങ്ങുന്നതും ഇന്ത്യയിലെ വളരെ പഴയ ഒരാചാരമാണ്. ഇതെല്ലാം ഊര്‍ജ ശരീരത്തിന്റെ അറ്റകുറ്റങ്ങള്‍ നികത്താനും,അതിന് വേണ്ടത്ര ചൈതന്യം നല്‍കാനും സഹായിക്കുന്നു എന്നാണ് പരക്കെയുള്ള വിശ്വാസം. അമ്മയുടെ ഊര്‍ജശരീരം പ്രബലവും പ്രസന്നവുമാണെങ്കില്‍ അവള്‍ പ്രസവിക്കുന്ന കുഞ്ഞിന് ഊര്‍ജസ്വലതയും ഉന്മേഷവും ഉണ്ടായിരിക്കും.

മൂലാധാരചക്രമാണ് ഊര്‍ജശരീരത്തിന് ആധാരമായിരിക്കുന്നത്. സാധാരണയായി എല്ലാവരും മൂലാധാരത്തെ ഏറ്റവും താഴെയുള്ള ചക്രമായി കണക്കാക്കുന്നു. അതുകൊണ്ടുതന്നെ അതിന്റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധയും ചെലുത്തുന്നില്ല. ഏതു കാര്യത്തിലും അടിത്തറയാണ് ഏറ്റവും പ്രധാനപ്പെട്ടത്. അതുപോലെ മനുഷ്യശരീരത്തിലും ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത് മൂലാധാരമാണ്. യോഗചെയ്യുമ്പോഴും ഏറ്റവുമധികം ശ്രദ്ധ പതിയേണ്ടത് മൂലാധാരത്തിലാണ്.

ഇതിന്റെ പ്രവര്‍ത്തനം സ്ഥിരവും ദൃഢവുമാക്കാന്‍ കഴിഞ്ഞാല്‍ ബാക്കിയുള്ളതെല്ലാം പ്രായേണ എളുപ്പമാണ്. അടിത്തറയ്‌ക്കു ശക്തിയില്ലെങ്കില്‍ കെട്ടിടത്തെ ഉറപ്പിച്ചു നിര്‍ത്താനാവില്ലല്ലൊ. മനുഷ്യ ശരീരത്തിന്റെ കഥയും ഇതുതന്നെയാണ്. അതിനെ ഭദ്രമായി, ഉലച്ചില്‍ കൂടാതെ പിടിച്ചു നിര്‍ത്തുക പ്രയാസമുള്ള കാര്യമാണ്. എന്നാല്‍ മൂലാധാരം ശക്തമാണെങ്കില്‍ ആ വ്യക്തിക്ക് ഭയപ്പെടേണ്ടതില്ല. ജീവിതമായാലും മരണമായാലും അവനത് തുല്യമായിരിക്കും.

ഈശ്വരാനുഗ്രഹത്തിന് നിര്‍ബാധം ഒഴുകിയെത്താന്‍ ശരിയായൊരു ചാലുണ്ടായിരിക്കണം, അതാണ് കുറ്റമറ്റ ശരീരം. ഈശ്വരകൃപ ഒന്നായി പ്രവഹിക്കാന്‍ തുടങ്ങുമ്പോള്‍ അത് താങ്ങാനുള്ള ശക്തി ശരീരത്തിനുണ്ടാകണം. ഇല്ല എങ്കില്‍ എല്ലാം വൃഥാവിലാവും. യോഗയില്‍ ഒരാളും അസാധാരണമായ അനുഭവങ്ങളുടെ പുറമെ പായുന്നില്ല. ഏത് അനുഭവവും ഉള്‍ക്കൊള്ളാന്‍ സ്വയം തയ്യാറെടുപ്പു നടത്തുകയാണ് ചെയ്യുന്നത്. യോഗശാസ്ത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് മൂലാധാരചക്രത്തിലാണ്. അടുത്ത കാലത്തായി കണ്ടുവരുന്ന ഒരു പ്രവണതയാണ്, മൂലാധാരത്തെ അവഗണിച്ച് ഉന്നത ചക്രങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന രീതി.

യോഗനിത്യാഭ്യാസമാക്കാത്ത ചില പണ്ഡിതന്മാരുടെ പ്രചാരണമാണ് ഇതിന് പുറകിലുള്ളത്. പുസ്തകവായനയിലൂടെ യോഗ പഠിക്കുന്നവരുടെ മനസ്സില്‍ ഈ ഉയര്‍ന്ന/താഴ്ന്ന ചക്രവിചാരം ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. ശരിയായ രീതി അതല്ല.

ഏതാനും വര്‍ഷം മുമ്പ്, ഞാന്‍ രണ്ടോ മൂന്നോ ദിവസം നീണ്ടു നില്‍ക്കുന്ന ഹഠയോഗ ശിബിരങ്ങള്‍ നടത്താറുണ്ടായിരുന്നു. കേവലം ആസനങ്ങള്‍ ചെയ്തുകൊണ്ടുതന്നെ ആളുകള്‍ വികാരഭരിതരാകുമായിരുന്നു. മിക്കവാറും യോഗികള്‍ ഏതാനും ആസനങ്ങള്‍ മാത്രമാണ് അഭ്യസിപ്പിക്കുക. അതുമാത്രം കൊണ്ടുതന്നെ ശിഷ്യന്മാര്‍ക്ക് സ്വത്വത്തിന്റെ ചില പരിമിതികള്‍ ലംഘിക്കാന്‍ സാധിക്കുന്നു.

ഹഠയോഗ എന്നത് സമമായ നിലയാണ്. അതിന് വിവേകം, സ്ഥിരബുദ്ധി എന്നൊന്നും അര്‍ത്ഥമില്ല. ‘ഞാന്‍ ആരാണ്’എന്ന ബോധം നഷ്ടപ്പെടുത്താന്‍ സഹായിക്കുന്നതാണ് ഹഠയോഗ. സമനിലയെപറ്റി സംസാരിക്കുമ്പോള്‍ ഇവിടെ ഉദ്ദേശിക്കുന്നത് ബുദ്ധി, വിവേകം ഇത്യാദികളെയല്ല; സ്ഥിരബുദ്ധിക്കും, ഉന്മത്താവസ്ഥയ്‌ക്കും ഇടക്കുള്ള ഒരിടം. തല്‍ക്കാലത്തേക്ക് നിങ്ങള്‍ അവിടെ ചുവടുറപ്പിക്കുന്നു. അസാധാരണവും, സാഹസികവുമായ അനുഭവങ്ങള്‍ക്ക് പാത്രമാവുന്നു.

മാനസികമായ സ്ഥിരത വളരെ നല്ല കാര്യമാണ്. എന്നാല്‍ അത് അങ്ങേ അറ്റമായാല്‍ ‘ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും’ എന്ന സ്ഥിതിയാവും. പുതിയ അനുഭവങ്ങള്‍ കണ്ടെത്താനൊ ആസ്വദിക്കുവാനോ സാധിക്കുകയില്ല. മൂലാധാരത്തിന്റെ സ്ഥിരത, ദൃഢത, അതാണ് ആദ്യമുണ്ടാക്കേണ്ടത്. അതിനുശേഷം മാത്രം സാധനയിലും ധ്യാനത്തിലും ഏതു സാഹസത്തിനും തുനിയാം, ഒരു കുഴപ്പവും സംഭവിക്കുകയില്ല.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

‘ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കിയതിന് നന്ദി’; യുഎഇ പ്രസിഡൻ്റുമായി എസ് ജയശങ്കർ കൂടുതലും പങ്കുവച്ചത്  പ്രവാസികളുടെ ക്ഷേമത്തെപ്പറ്റി

World

“അമേരിക്ക ഞങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടു” ; ഇറാനിയൻ പാർലമെന്റ് സ്പീക്കർ ബാഗർ ഗാലിബാഫ്

Bollywood

ആളുകളെ നൃത്തം ചെയ്യാൻ പ്രേരിപ്പിക്കുന്ന ആശാ ഭോസ്‌ലെയുടെ നിത്യഹരിത ഗാനങ്ങൾ ഇപ്പോഴും ഹൃദയങ്ങളെ ഭരിക്കുന്നു

Kerala

കോളേജ് ഡേയില്‍ പങ്കെടുക്കാത്തവര്‍ക്ക് പിഴ: ഐ എം ഡി ആര്‍ കോളേജിനോട് വിശദീകരണം തേടി ആരോഗ്യ സര്‍വകലാശാല വി സി

Kerala

ബി.ഡി.എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

പുതിയ വാര്‍ത്തകള്‍

‘ ഇന്ത്യയിലെ ഏറ്റവും വൈവിധ്യമാർന്ന ശബ്ദങ്ങളിൽ ഒന്ന് ‘: ആശാ ഭോസ്‌ലെയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

സിപിഎം വിലയിരുത്തൽ: വിജയം ഉറപ്പുള്ള മണ്ഡലം ഇല്ല, ചെന്നിത്തല തോല്‍ക്കും, സുധാകരന്‍ ജയിക്കും

കായംകുളത്ത് വാഹനാപകടത്തില്‍ പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി, വ്യാപാരി സംഘടനാ നേതാവിനെതിരെ ആരോപണം

ക്രിസ്ത്യൻ സഭകൾക്കെതിരെ വിമർശനം ശക്തം; ഫാ. പോൾ തേലക്കാട്ടിന് മറുപടിയുമായി ജിതിൻ ജേക്കബ്

ആദ്യം വെല്ലുവിളി, ഭീഷണി, പുച്ഛം, വോട്ട് ബാങ്ക് ബ്ലാക്ക് മൈലിങ്ങ്, ഇപ്പോൾ ഇരവാദം..!

അതുല്യം ആനന്ദം; സ്വാമി അമൃതസ്വരൂപാനന്ദ പുരി 

ചികിത്സയും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്ത് മതപരിവര്‍ത്തനം : മധ്യപ്രദേശില്‍ രണ്ട് പാസ്റ്റർമാർ അറസ്‌റ്റിൽ

വനിതാ സംവരണ നിയമം നടപ്പിലാക്കുന്നതിൽ എല്ലാവരും സഹകരിക്കണം , ഇത് നമ്മുടെ ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്തും ; എംപിമാർക്ക് കത്തയച്ച് പ്രധാനമന്ത്രി

ഇതിഹാസ ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു ; വിടവാങ്ങിയത് ഇന്ത്യൻ സംഗീതത്തിലെ മാധുര്യ ശബ്‌ദത്തിനുടമ

നിതിനെ കളിയാക്കുന്നത് കേട്ട് കുട്ടികള്‍ ചിരിച്ചില്ലെങ്കില്‍ അവരെയും അധ്യാപകന്‍ അടിച്ചിരുന്നു ; സൈക്കോ അധ്യാപകനെപ്പറ്റിയുള്ള ഓഡിയോ സന്ദേശം പുറത്ത് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.