സിയോൾ: അന്താരാഷ്‌ട്ര സമൂഹത്തിന്റെ കനത്ത എതിർപ്പുകൾ അവഗണിച്ച് ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചു. തീരനഗരമായ വോംഗ്‌സാനില്‍ നിന്ന് വിക്ഷേപിച്ച ഹ്രസ്വ ദൂര മിസൈല്‍ 450 കിലോമീറ്റര്‍ സഞ്ചരിച്ചതായി ദക്ഷിണ കൊറിയ അറിയിച്ചു.
ജപ്പാന്‍ കടലില്‍ പതിച്ച മിസൈല്‍ കപ്പലുകള്‍ക്കും വിമാനങ്ങള്‍ക്കും കേടുപാട് ഉണ്ടാക്കിയിട്ടില്ലെന്ന് ജപ്പാന്‍ അറിയിച്ചു. പുതിയ മിസൈല്‍ ആറു മിനിറ്റോളം ആകാശത്തിലൂടെ സഞ്ചരിച്ചതായി ദക്ഷിണ കൊറിയന്‍ ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് അറിയിച്ചു. ദക്ഷിണ കൊറിയയും യുഎസും ഉത്തരകൊറിയയുടെ നീക്കങ്ങളെ നിരീക്ഷിച്ചു വരുകയാണ്.
യുഎന്‍ രക്ഷാസമിതി വിലക്ക് ലംഘിച്ച് ഒരാഴ്ച മുൻപ് ഉത്തര കൊറിയ മിസൈല്‍ പരീക്ഷണം നടത്തിയിരുന്നു. അതിനിടെ പുതിയ വിമാനവേധ ആയുധ സംവിധാനം രാജ്യമാസകലം വിന്യസിക്കാനും ഉത്തരകൊറിയ തയാറെടുക്കുകയാണ്. പ്രസിഡന്റ് കിം ജോംഗ് ഉന്‍ ആയുധ സംവിധാനം വിന്യാസിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: