Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഗാഡ്ഗിലിനെ ആര്‍ക്കാണ് പേടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 11:59 pm IST
in Varadyam

മാധവ് ഗാഡ്ഗിലിനൊപ്പം ലേഖകന്‍

നിറം മങ്ങിയ പരുക്കന്‍ കുപ്പായവും വെളുത്ത കുര്‍ത്തയും ധരിച്ച ഒരു വൃദ്ധന്‍. വെളുത്ത് മെല്ലിച്ച ശരീരം. സൗമ്യത നിറഞ്ഞ മുഖത്ത് വലിയ കണ്ണടകള്‍. തലയില്‍ അങ്ങിങ്ങായി നരച്ച മുടികള്‍. ഒറ്റനോട്ടത്തില്‍ത്തന്നെ ആര്‍ക്കും ബഹുമാനം തോന്നുന്ന ആകാരം. പ്രസിദ്ധ പ്രകൃതി ശാസ്ത്രജ്ഞന്‍ ഡോ. മാധവ് ഗാഡ്ഗിലിന്റെ രൂപം ഇങ്ങനെയാണ്. പക്ഷേ സൗമ്യനായ ഈ മനുഷ്യന്‍ വായ്തുറന്നാല്‍ നിക്ഷിപ്ത താല്‍പര്യക്കാര്‍ക്ക് ഭയമാണ്. രാഷ്‌ട്രീയ നേതാക്കള്‍ക്കും സംഘടിത മതമേധാവികള്‍ക്കും വനം കയ്യേറ്റ-കരിങ്കല്‍ മട മാഫിയകള്‍ക്കുമൊക്കെ പരിഭ്രാന്തിയാണ്. എന്തിനാണ് മാധവഗാഡ്ഗിലിനെ ഭയക്കുന്നത്?.

കാരണമുണ്ട്, ഡോ. ഗാഡ്ഗില്‍ സത്യം പറയും. അത് ശാസ്ത്രത്തിന്റെ മൂശയില്‍ വാര്‍ത്തെടുത്ത സത്യമായിരിക്കും. നിയമം വിട്ട് നടപ്പിലാക്കുന്ന വമ്പന്‍ പദ്ധതികളുടെയും വെട്ടിത്തകര്‍ക്കുന്ന ജൈവവൈവിധ്യത്തിന്റെയും പച്ചപ്പരമാര്‍ത്ഥമായിരിക്കും ആ വാക്കുകള്‍. വംശനാശം ഭയക്കുന്ന കാട്ടുജാതിക്കാരുടെയും മലമുഴക്കി വേഴാമ്പലുകളുടെയും കദനകഥകളായിരിക്കും ആ വാക്കുകളില്‍. സ്വന്തം ഊരുകളിലെ വമ്പന്‍ പദ്ധതിയുടെ ഭാവി തീരുമാനിക്കുന്നതിനുള്ള അവകാശം അന്നാട്ടുകാര്‍ക്കാണെന്ന് അദ്ദേഹം പറയും. പദ്ധതികളെക്കുറിച്ച് അധികാരികള്‍ കെട്ടിപ്പൊക്കിയ പെരുപ്പിച്ച കണക്കുകളിലെ കഥയില്ലായ്‌മ സൗമ്യമായ വാക്കുകള്‍ കൊണ്ട് പൊളിച്ചടുക്കും. പിന്നെ ഗാഡ്ഗിലിനെ പേടിക്കാതിരിക്കുന്നതെങ്ങനെ?

പശ്ചിമഘട്ട പരിസ്ഥിതി സംരക്ഷണത്തിനായുള്ള വിദഗ്ധ സമിതിയുടെ അധ്യക്ഷനെന്ന നിലയില്‍ ഡോ. ഗാഡ്ഗില്‍ കേട്ട വിമര്‍ശനങ്ങള്‍ക്ക് കയ്യുംകണക്കുമില്ല. കയ്യേറ്റക്കാരുടെ കയ്യില്‍പ്പെട്ട് പിടഞ്ഞുനശിക്കുന്ന പശ്ചിമഘട്ടത്തെ രക്ഷിക്കാന്‍ അടിയന്തിര നടപടി വേണമെന്ന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തതാണ് ആ വിമര്‍ശനങ്ങള്‍ക്ക് കാരണം.

നോക്കൂ! ഇത്തരം വിവാദങ്ങളില്‍ യാതൊരു കഴമ്പുമില്ല. പശ്ചിമഘട്ടത്തെ സംബന്ധിച്ച ഞങ്ങളുടെ പഠന റിപ്പോര്‍ട്ട് കണ്ണടച്ച് എതിര്‍ക്കുന്നതിനു പിന്നില്‍ മറ്റെന്തോ താല്‍പര്യങ്ങളാണ്. ഇക്കാര്യത്തില്‍ നിക്ഷിപ്ത താല്‍പര്യക്കാര്‍ മാത്രമല്ല, അധികാരികളുമുണ്ട്. അവര്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ വളച്ചൊടിക്കുന്നു. സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തുന്നു. കൊച്ചി സര്‍വ്വകലാശാലയില്‍ പ്രഭാഷണത്തിനെത്തിയ ഗാഡ്ഗില്‍ അന്നൊരു സായാഹ്ന സവാരിക്കിടയില്‍ പറഞ്ഞു- ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ മൂര്‍ച്ച കുറയ്‌ക്കുന്നതിന് ഡോ. കസ്തൂരിരംഗനെ അധ്യക്ഷനാക്കി പുതിയൊരു പശ്ചിമഘട്ട റിപ്പോര്‍ട്ട് കൊണ്ടുവന്നു. ‘ഡോ. കസ്തൂരിരംഗന്‍ എന്റെ സുഹൃത്താണ്. പക്ഷേ, ഞാന്‍ പറയട്ടെ – ആ റിപ്പോര്‍ട്ടിലെ കണക്കുകളിലും കണ്ടെത്തലുകളിലും ഏറെ അബദ്ധങ്ങളുണ്ട്. അതിലെ പല നിരീക്ഷണങ്ങളും ഭരണഘടനയുടെ മൗലിക തത്വങ്ങള്‍ക്കുപോലും എതിരാണ്’ നേര്‍ത്ത ശബ്ദത്തില്‍ അദ്ദേഹം തുടര്‍ന്നു.

ഗാഡ്ഗില്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ സഹിക്കാന്‍ കഴിയാത്ത നിരവധി വ്യക്തികളുണ്ട്. പശ്ചിമഘട്ട കമ്മറ്റിയുടെ കണ്ടെത്തലുകള്‍ വിശദീകരിക്കാന്‍ രത്‌നഗിരിയിലെ ഒരു പ്രമുഖകോളേജ് ഒരു പ്രഭാഷണം സംഘടിപ്പിച്ചു. ‘പക്ഷേ അന്നാട്ടിലെ രാഷ്‌ട്രീയ നേതാക്കളില്‍ ചിലര്‍ക്ക് അത് സഹിക്കാനായില്ല. അവര്‍ കോളേജ് മാനേജ്‌മെന്റിനെ ഭീഷണിപ്പെടുത്തി. ഒടുവില്‍ സമ്മേളനത്തിന്റെ തലേദിവസം അവരത് റദ്ദ് ചെയ്തു’. അദ്ദേഹം ഓര്‍മ്മിച്ചു.

പക്ഷേ ഇത്തരം ഭീഷണികളൊന്നും ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ഈ മുന്‍ പ്രൊഫസറെ തെല്ലൂം തളര്‍ത്തിയില്ല. അദ്ദേഹം പരിസ്ഥിതിക്കായി നിരന്തരം പ്രസംഗിക്കുന്നു, പ്രവര്‍ത്തിക്കുന്നു. മറാഠിയിലും ഇംഗ്ലീഷിലും തുടര്‍ച്ചയായി എഴുതുന്നു. പിതാവിന്റെ പ്രകൃതി സ്‌നേഹമാണ് തനിക്ക് ലഭിച്ചതെന്ന് ഗാഡ്ഗില്‍ വിശ്വസിക്കുന്നു. അദ്ദേഹത്തിന് പൂനയില്‍ ഒരുകാലത്തുണ്ടായിരുന്ന ഓറഞ്ച് തോട്ടമാണ് തന്നെ പ്രകൃതിയുടെ മടിത്തട്ടിലേക്കടുപ്പിച്ചതെന്ന് കരുതുന്നു. കര്‍ണ്ണാടക മുന്‍ ധനമന്ത്രിയും പ്രസിദ്ധ ഫോട്ടോഗ്രാഫറുമായ ഘോര്‍പഡെയ്‌ക്കൊപ്പം നടത്തിയ വനയാത്രകള്‍ തന്റെ വന്യസ്‌നേഹത്തിന് ഊടും പാവും പകര്‍ന്നു.

അതുകൊണ്ടാണ് കാടിനും കാട്ടുമൃഗങ്ങള്‍ക്കും കാട്ടുവാസികള്‍ക്കും ജീവജലത്തിനും നേര്‍ക്കുയരുന്ന ഭീഷണികള്‍ക്കെതിരെ അദ്ദേഹം സദാ പടയ്‌ക്കൊരുങ്ങുന്നത്. അതുതന്നെയാവണം കേരളത്തിന്റെ ആതിരപ്പള്ളി വൈദ്യൂതപദ്ധതിയില്‍ അദ്ദേഹത്തിന് താല്‍പര്യം ജനിക്കാനുണ്ടായ കാരണവും. ‘ഈ പദ്ധതി നടപ്പിലാക്കുന്നതിന് യാതൊരു ന്യായീകരണവുമില്ല. പദ്ധതിക്കുവേണ്ട ജലം സംബന്ധിച്ച കണക്കുകള്‍ ഊതിപ്പെരുപ്പിച്ചതാണ്. പദ്ധതിരേഖയിലെ പലനിഗമനങ്ങളും തെറ്റാണ്. പദ്ധതി നടപ്പിലാക്കിയാല്‍ നശിക്കുക സംസ്ഥാനത്ത് ശേഷിക്കുന്ന അത്യപൂര്‍വ്വമായ പുഴയോരവനവും അതിനുള്ളിലെ ജൈവവൈവിധ്യവുമാണ’്. ഗാഡ്ഗില്‍ പറയുന്നു. ‘നിര്‍ദ്ദിഷ്ട പദ്ധതി പ്രദേശത്തെ വനവാസികളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ മാനിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട’്. പദ്ധതിയുടെ സാധ്യതയില്ലായ്‌മ 2010ല്‍ തന്നെ തനിക്ക് ബോധ്യപ്പെട്ടതാണെന്നും ഗാഡ്ഗില്‍ പറയുന്നു.

പരിസ്ഥിതി സംബന്ധമായി രാജ്യത്ത് നടക്കുന്ന സമസ്ത ചലനങ്ങളെയും ഈ ശാസ്ത്രജ്ഞന്‍ സദാ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. 2011 ല്‍ അസംബ്ലി പാസാക്കിയ പ്ലാച്ചിമട ഇരകള്‍ക്കായുള്ള നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്‍ പ്രസിഡന്റിന്റെ അനുമതിക്കായി വീണ്ടും അയക്കാത്തത് എന്തുകൊണ്ടെന്ന് അദ്ദേഹം ആരായുന്നത് അതിനാലാണ്. പങ്കാളിത്ത ജനാധിപത്യത്തില്‍ തങ്ങള്‍ക്കുചുറ്റുമുള്ള പരിസ്ഥിതിയെക്കുറിച്ച് അഭിപ്രായം രൂപീകരിക്കാന്‍ അന്നാട്ടുകാര്‍ക്ക് അവകാശമുണ്ടെന്നു പറയുന്നത് അതുകൊണ്ടാണ്.

പരിസ്ഥിതി സംരക്ഷണത്തിന് ഊന്നല്‍ നല്‍കുന്ന ഗാഡ്ഗിലിന്റെ മറാഠി ഗ്രന്ഥം ഉടന്‍ പുറത്തിറങ്ങും തന്റെ പരിസ്ഥിതി ജീവിതയാത്രകള്‍ കുറിക്കുന്ന ഒരു ആത്മകഥയാണ് ഈ മഹാശാസ്ത്രജ്ഞന്റെ അടുത്ത ലക്ഷ്യം. – കടന്നുവന്ന ഇരുട്ടില്‍ കാമ്പസിലെ സന്ധ്യ ഇരുണ്ട് മറയുമ്പോള്‍ ഗാഡ്ഗില്‍ വിടചൊല്ലി-വീണ്ടും കാണാം. അദ്ദേഹത്തിന്റെ വാക്കുകള്‍ തികച്ചും അര്‍ത്ഥവത്താണ്, എവിടെയൊക്കെ പരിസ്ഥിതിക്ക് ഭ്രംശം സംഭവിക്കുന്നുവോ, എവിടെയൊക്കെ പ്രാദേശിക സമൂഹങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കപ്പെടുന്നുവോ, അവിടെയെല്ലാം ഡോ. ഗാഡ്ഗിലിനെ കാണാം. വീണ്ടും വീണ്ടും കാണാം….

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മസ്ജിദുകളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കരുത് ; അങ്ങനെയുള്ള വിധി പുറപ്പെടുവിക്കരുത് ; സുപ്രീം കോടതിയോട് മുസ്ലീം വ്യക്തിനിയമ ബോർഡ്

Thrissur

ചക്ക സമ്മാനിച്ച് ശബരിമല മുൻ മേൽശാന്തി, ചാരിതാർത്ഥ്യത്തോടെ ചാർളി പോൾ

Kerala

സ്വത്തുവിവാദം 2024 ലും ഈ ആരോപണം കൊണ്ടുവന്നു; ധൈര്യമുണ്ടെങ്കിൽ കേസ് കൊടുക്കൂ: രാജീവ് ചന്ദ്ര ശേഖർ

പത്മജ വേണുഗോപാല്‍, രാജന്‍പല്ലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍
Kerala

തൃശൂരില്‍ തീപാറും പോരാട്ടം; കണക്കുകള്‍ എന്‍ഡിഎയ്‌ക്കൊപ്പം, പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു

News

മതപരിവർത്തനം നടത്തിയാൽ എസ് സി- എസ് സി എസ് ടി നിയമ പരിരക്ഷയ്‌ക്കും ആനുകൂല്യത്തിനും അർഹതില്ലെന്ന് സുപ്രീം കോടതിയും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഗംഗ നദിയിൽ ബോട്ടിലെ ഇഫ്താർ വിരുന്നിൽ മാംസം കഴിച്ചെന്ന കേസ്; അറസ്റ്റിലായ 14 യുവാക്കൾക്കും ജാമ്യമില്ല

പട്ടികജാതി സംരക്ഷണം നൽകണമെന്ന് പാസ്റ്റർ ; മതപരിവർത്തനത്തിന് ശേഷം പട്ടികജാതി പദവി നൽകില്ലെന്ന നിർണ്ണായക ഉത്തരവുമായി സുപ്രീം കോടതി

വലിയ തമ്പുരാന്‍ കുഞ്ഞുണ്ണി രാജക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയില്ല; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ക്ഷേത്ര സംരക്ഷണ സമിതിയും

ലോക്‌സഭാ സീറ്റ് 50% കുടി 816 ആകും, കേരളത്തിൽ 10 കൂടും, നിയമസഭാ സീറ്റ് 210 ആകും; ലോക്‌സഭയിൽ വനിതാ സംവരണ സീറ്റ് 273 ആകും

മുഖ്യമന്ത്രിയും മോഹന്‍ലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് 11 ലക്ഷം രൂപ; ചെലവ് സംബന്ധിച്ച വിവരാവകാശ രേഖ പുറത്ത്

പ്ലസ്ടുകാര്‍ക്ക് പഠിക്കാം ഐസറുകളില്‍; പഞ്ചവത്‌സര ബിഎസ്-എംഎസ്, നാലുവര്‍ഷ ബിഎസ്, ബിടെക് കോഴ്‌സുകള്‍

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പരാമർശത്തിൽ ഒരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി, മര്യാദ പാലിക്കണമെന്നും പിണറായി വിജയൻ

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികള്‍ വേണ്ട; നിര്‍ദേശവുമായി കോഴിക്കോട് ജില്ലാ കളക്ടർ

പൈങ്കുനി ഉത്സവം; ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി, ആറാട്ട് ഏപ്രിൽ രണ്ടിന്

ആരോണ്‍ ജോര്‍ജിനെ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ആദരിക്കുന്നു

അവതാരകനായി ആരോണ്‍ ജോര്‍ജ്ജ്; കോട്ടയത്തിന്റെ ജെന്‍ സി ആന്‍തം വൈറലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.