Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജീവിക്കുകയും വളരുകയും വേണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2017, 10:02 pm IST
in Samskriti

ഒരിക്കല്‍ അലറിപ്പാഞ്ഞുവരുന്ന ലോറി കണ്ട് ഞങ്ങളുടെ ഡ്രൈവര്‍ പറഞ്ഞു ‘അപകടം വരാതിരിക്കാന്‍ ഞാന്‍ മാത്രം ശ്രദ്ധിച്ചാല്‍ പോരാ, അയാളും ശ്രദ്ധിക്കണം.’ ജീവിതത്തിലും ഈ പാഠം ശ്രദ്ധേയമാണ്. സമൂഹങ്ങളുടെ ജീവിതത്തിലും ശ്രദ്ധേയമാണ്. ഹിന്ദുസമൂഹം ഈ പാഠം ഇന്നു പഠിക്കേണ്ടിയിരിക്കുന്നു.

ഇന്നിവിടെ മൂന്ന് വിഭിന്ന സമൂഹങ്ങള്‍ ജീവിക്കുന്നു- ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിം. ഇവയില്‍ മതപരിവര്‍ത്തനം അവരുടെ നിര്‍ദ്ദിഷ്ട കര്‍ത്തവ്യമായി കരുതുവന്നവരാണ് ക്രിസ്ത്യാനികളും മുസ്ലിങ്ങളും. അതിനുവേണ്ടി ഇരുകൂട്ടരുടെയും പള്ളികള്‍ എല്ലാംകൊണ്ടുമൊരുക്കമാണ്, എന്തും ചെയ്യാന്‍ ഒരുക്കമാണ്. ഇന്ത്യന്‍ ഭരണഘടന ഉറപ്പുകൊടുക്കുന്ന ആരാധനാസ്വാതന്ത്ര്യത്തെ അവനവന്റെ അന്തരംഗത്തിന്റെ ചായ്‌വനുസരിച്ച് ഭജിക്കാനും തൊഴാനുമുള്ള സ്വാതന്ത്ര്യമാണെന്ന് ഹിന്ദുക്കള്‍ കരുതുമ്പോള്‍ അത് മതപരിവര്‍ത്തനം ചെയ്യാനുള്ള അവകാശമായിട്ടാണ് പള്ളിക്കാര്‍ കരുതുന്നത്.

അടിസ്ഥാനപരമായ ഈ വീക്ഷണവ്യത്യാസം ഹിന്ദുക്കള്‍ മനസ്സിലാക്കേണ്ടതുണ്ട്. ക്രിസ്ത്യന്‍-മുസ്ലിം സംഘങ്ങള്‍ മതപരിവര്‍ത്തനത്തിനു കണ്ടെത്തുന്ന പൊതുമേച്ചില്‍ സ്ഥലം ആന്റണിയും റഹീമും സെക്കുലറിസം പ്രസംഗിക്കുമ്പോഴും ആര്‍ച്ചുബിഷപ്പും മൗലവിയും മേച്ചില്‍സ്ഥലത്തു തന്നെയാണ് എന്ന് മറക്കാതിരിക്കുക. കാര്യങ്ങള്‍ ഇങ്ങനെയിരിക്കെ നാം നമ്മുടെ സമാജത്തെ ക്ഷയമില്ലാതെ കാത്തുരക്ഷിക്കണമെങ്കില്‍, ഇനിയും മികവുറ്റതാക്കണമെങ്കില്‍ നമ്മെക്കുറിച്ച് ചിന്തിക്കുമ്പോള്‍ തന്നെ അവരെക്കുറിച്ചും ചിന്തിക്കണം. അതായത് നമ്മുടെ കൃത്യനിര്‍വഹണത്തിനിടയില്‍ അവരുടെ പ്രവര്‍ത്തനസ്വഭാവത്തെക്കുറിച്ചും നീക്കങ്ങളെക്കുറിച്ചും മനസ്സിലാക്കിയിരിക്കണം.

ജീവിക്കുകയും വളരുകയും വേണമെന്ന നിസര്‍ഗവാസനയും, അതിന്റെ അടിസ്ഥാനത്തില്‍ പരിഃതസ്ഥിതിയെ നേരിടാനുള്ള വിവരവും പെരുമാറ്റവുമാണ് മൂകമായ ഒരു മരത്തെപ്പോലും വളര്‍ത്തുന്നത്. ആ മരത്തിന്റെ ഓരോ വളവും ഇതിന് തെളിവാണ്. ഹിന്ദുക്കള്‍ നശിക്കാതിരിക്കണമെങ്കില്‍ ഇതായിരിക്കണം ഹിന്ദുസമാജത്തിന്റെ പെരുമാറ്റം. ഈ ധാരണയോടും കാഴ്ചപ്പാടോടും കൂടി വേണം നാം നമ്മുടെ അമ്പലങ്ങളെ നോക്കിക്കാണാന്‍.

അമ്പലം വീട്ടിലെ പ്രാര്‍ത്ഥനാമുറിയുടെ വിശാലമായ പതിപ്പുമാത്രമാണെന്ന് ധരിക്കരുത്. അത് കേവലം ഭജനാലയമല്ല. ഹിന്ദുസമാജത്തിന്റെയും ഹിന്ദുദര്‍ശനത്തിന്റെയും ഹിന്ദുധര്‍മത്തിന്റെയും ഹൈന്ദവമായ എന്തിനെയും നട്ടുവളര്‍ത്തുകയും കള പറിച്ച് നനച്ചു പോഷിപ്പിക്കുകയും ചെയ്യേണ്ട വിളനിലമാണ്. ആ അമ്പലത്തെക്കുറിച്ച് ഇന്നു നാം പതിവിലും ആഴത്തില്‍ ചിന്തിക്കേണ്ടതുണ്ട്.

സിംഹം ഒരിക്കലും മുന്‍പോട്ടു എടുത്തുചാടാറില്ല. ചാടുന്നതിന് മുന്‍പ് അത് പിമ്പിലും മുമ്പിലും ഇരുവശത്തും നോക്കുന്നു. അനുകൂല പ്രതികൂലങ്ങള്‍ കണ്ടു മനസ്സിലാക്കുന്നു. അതിനുശേഷം മാത്രം മുന്നോട്ടു കുതിക്കുന്നു. സിംഹത്തിന്റെ ചുറ്റുപാടുമുള്ള ഈ വിലയിരുത്തല്‍ നോട്ടത്തിനാണ് ‘സിംഹാവലോകനം’ എന്നുപറയുന്നത്. അത് ഒരു ഒഴുക്കന്‍ നോട്ടമല്ല(ജനറല്‍ സര്‍വേ) വിശദമായ വിലയിരുത്തലാണ് (ഡീറ്റെയ്ല്‍ഡ് അസസ്‌മെന്റ്). അമ്പലത്തെക്കുറിച്ച് അതുതന്നെ നാമും ചെയ്യേണ്ടിയിരിക്കുന്നു.

ക്ഷേത്രമാഹാത്മ്യത്തെക്കുറിച്ച് നാം സാഭിമാനം പറയാറുണ്ട്. പരശുരാമന്‍ പ്രതിഷ്ഠിച്ചത്, ശ്രീരാമന്‍ പ്രതിഷ്ഠിച്ചത്, പഞ്ചപാണ്ഡവന്മാര്‍ പ്രതിഷ്ഠിച്ചത്, ബ്രഹ്മാവ് പ്രതിഷ്ഠിച്ചത്, രണ്ടായിരം കൊല്ലം പഴക്കമുള്ളത്, ആയിരംകൊല്ലം പഴക്കമുള്ളത് എന്നെല്ലാം. ചരിത്രപരമായ സത്യം എന്തുതന്നെയാണെങ്കിലും വളരെ വളരെ പഴക്കം ചെന്ന ക്ഷേത്രങ്ങളാണെന്നു സ്പഷ്ടം. ഈ സുദീര്‍ഘ കാലഘട്ടത്തെ നമുക്ക് (1) സാമൂഹ്യശാസ്ത്രപരമായ കാഴ്ചപ്പാട് വച്ച് രണ്ടായി വിഭജിക്കാം. ക്രിസ്ത്യന്‍, മുസ്ലിം മതങ്ങള്‍ പടരുന്നതിന് മുന്‍പുള്ള കാലഘട്ടം, പിമ്പുള്ള കാലഘട്ടം (2) രാഷ്‌ട്രീയമായ കാഴ്ചപ്പാടുവച്ച് മറ്റൊരുതരത്തില്‍ രണ്ടായി തിരിക്കാം-ഇന്നത്തെ ജനാധിപത്യം ഇല്ലാതിരുന്ന രാജവാഴ്ചയുടെ കാലം, ജനാധിപത്യത്തിന്റെ ഇന്നത്തെ കാലം (3) ജാതിഘടനയുടെ അടിസ്ഥാനത്തില്‍ രണ്ടായി തിരിക്കാം- ഒരു കൂട്ടം ജാതികള്‍ മാത്രം താല്‍പര്യമെടുത്താല്‍ മതിയായിരുന്ന പഴയകാലഘട്ടം, എല്ലാ ജാതികളും താല്‍പര്യമെടുക്കേണ്ട പുതിയ കാലഘട്ടം (4) സാമ്പത്തിക ഘടനയുടെ അടിസ്ഥാനത്തില്‍ രണ്ടായിത്തിരിക്കാം-ജന്മിത്തവും നാടുവാഴിത്തവും കൂട്ടുകുടുംബവും കാരണം അല്‍പ്പം ചിലരുടെ കൈവശം ഭൂമിയും ഒതുങ്ങിയിരുന്ന കാലം, ഭാഗം വെയ്‌ക്കലിനും ഭൂവിതരണത്തിനും ശേഷം പാട്ടഭൂമിയെല്ലാം ഇല്ലാതായിത്തീര്‍ന്ന കാലം (5) ആധുനിക ശാസ്‌ത്രോപകരണങ്ങളുടെ അടിസ്ഥാനത്തില്‍ രണ്ടായിത്തിരിക്കാം-പ്രചരണ മാധ്യമങ്ങള്‍ വളരാതിരുന്ന കാലം, വളര്‍ന്ന കാലം-നമ്മുടെ അമ്പലങ്ങളുടെ നടത്തിപ്പിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഈ വ്യത്യസ്ത ഘടകങ്ങള്‍ കണക്കിലെടുക്കേണ്ടതുണ്ട്.

ക്രിസ്ത്യാനികളും മുസ്ലിങ്ങളും ഇല്ലാതിരുന്ന കാലഘട്ടത്തില്‍ നാം നമ്മെക്കുറിച്ചുമാത്രം ചിന്തിച്ചാല്‍ മതിയായിരുന്നു. ഹിന്ദുക്കളുടെ എണ്ണം കുറയ്‌ക്കാനുള്ള ഘടകങ്ങള്‍ ചുറ്റും ഇല്ലായിരുന്നു. വൈദിക സമ്പ്രദായം വിട്ട് ആരെങ്കിലും ബൗദ്ധ-ജൈന സമ്പ്രദായങ്ങളില്‍ വിശ്വസിച്ചുതുടങ്ങിയാല്‍ത്തന്നെ അതിനെ മാമോദീസ മുക്കല്‍ പോലെയോ തൊപ്പിയിടല്‍ പോലെയോ കണക്കാക്കിയിരുന്നില്ല. അവരെല്ലാം ഹൈന്ദവ സാംസ്‌കാരികധാരയില്‍ തന്നെയായിരുന്നു; പരമ്പരാഗതമായ സഹിഷ്ണുത വച്ചുപുലര്‍ത്തിയിരുന്നു; പൊതുസമാജ ശൃംഖലയില്‍ നിന്ന് അറ്റുപോയിരുന്നില്ല.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുവശക്തി രാഷ്‌ട്രപുരോഗതിയുടെ മൂലധനം: അതുല്‍ ലിമയെ

Kerala

ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യ; ഡെൻ്റൽ അനാട്ടമി വിഭാഗം മേധാവിക്ക് സസ്പെൻഷൻ

India

ആർ എസ് എസ് ആസ്ഥാനത്തെത്തി രൺവീർ സിംഗ് ; ഹെഡ്‌ഗേവാറിനും , എം.എസ്. ഗോൾവാൾക്കറിനും ആദരവ് അർപ്പിച്ചു

Kerala

പാലാ ബിഷപ് ഹൗസിലെത്തി പി.സി ജോർജ്; മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു, കൊന്തയും കുരിശും നൽകി

Kerala

സഭയോട് എന്നും ബഹുമാനം മാത്രം; എതിർപ്പ് സഭയ്‌ക്കുള്ളിലെ ചിലരുടെ തെറ്റായ രാഷ്‌ട്രീയ താൽപര്യങ്ങളെ: ഷോൺ ജോർജ്

പുതിയ വാര്‍ത്തകള്‍

ശ്രീനന്ദ

ശ്രീനന്ദയ്‌ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങൾ; ഐവര്‍മഠം ശ്മശാനത്തിൽ സംസ്കരിച്ചു, മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

ഗുരുതരമായി പൊള്ളലേറ്റ മുഖം, കാൽ നഷ്ടപ്പെടാനുള്ള സാധ്യത: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബയുടെ അവസ്ഥയെ പറ്റി പുതിയ റിപ്പോർട്ട് പുറത്ത്

‘ ആ വിവാഹം ഇപ്പോഴും കേരളസ്റ്റോറി , ആധാർ നോക്കിയാണ് വിവാഹം നടത്തിയത് ‘ ; ഇതിന്റെയെല്ലാം പിന്നിൽ കൃത്യമായ രാഷ്‌ട്രീയ അജണ്ടയുണ്ടെന്ന് ബിനോയ് വിശ്വം

നാടെങ്ങും കണിക്കൊന്ന പൂത്തുലഞ്ഞു; വിഷുവിന് ഇനി മൂന്നുനാള്‍, തെരുവോരത്തെ ദൃശ്യവിസ്മയമായി കൃഷ്ണരൂപങ്ങള്‍

പോളിങ് ബൂത്തിൽ കെ.സുധാകരന്റെയും സഹായിയുടെയും ഗുരുതര ചട്ടലംഘനം; ദൃശ്യങ്ങൾ സഹിതം പരാതി നൽകി യുവമോർച്ച

സുന്ദരന്‍ നളന്ദയുടെ കണിയാണ് സൂപ്പര്‍; കര്‍ണാടകയിലെ ‘കണിമത്തന്‍’ വൈക്കത്തും വളരും

കാലടി സര്‍വകലാശാലയില്‍ ശുദ്ധികലശം; പബ്ലിക്കേഷന്‍ ഓഫീസറെയും ഐടി തലവനെയും മാറ്റി

ആറ് പാക് സൈനികരെ വധിച്ച , ഇന്ത്യയുടെ പോരാട്ടവീര്യം ലോകത്തിന് മുന്നിൽ കാട്ടിയ കാർഗിൽ യുദ്ധവീരൻ :കേണൽ സോനം വാങ്ചുക്കിന് രാജ്യത്തിന്റെ ആദരവ്

സ്വർഗത്തിൽ വച്ചു നടത്തിയ വിവാഹം ഇപ്പോ പോക്സോ കേസായി; ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് എ.പി അബ്ദുള്ളക്കുട്ടി

വൈറൽ താരത്തിന്റെ വിവാഹത്തിനായി വ്യാജ ജനനസർട്ടിഫിക്കറ്റ് നിർമ്മിച്ചവരും കുടുങ്ങും ; സിപിഎം നേതാക്കളുടെ പങ്കിനെക്കുറിച്ചും അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.