തിരുവനന്തപുരത്തെ ലോ അക്കാദമി ലോ കോളേജിന്റെ അംഗീകാരം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ ബിജെപി സംഘം ഗവര്‍ണര്‍ പി. സദാശിവത്തിന് നിവേദം നല്കിയപ്പോള്. ജില്ലാ പ്രസിഡന്റ് എസ്. സുരേഷ്, ദക്ഷിണ കന്നട എംപി നളിന്‍ കുമാര്‍ കട്ടീല്‍, സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേശന് സമീപം.
തിരുവനന്തപുരം: ലോ അക്കാദമിയുടെ അംഗീകാരം റദ്ദാ ക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഗവര്‍ണ്ണര്‍ക്ക് പരാതി നല്കി. സിവില്‍ ക്രിമിനല്‍ നിയമങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിക്കുന്ന കോളേജ് വിദ്യാര്‍ത്ഥികളുടെ താല്പര്യങ്ങള്ക്ക് എതിരായാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ കോളേജിന്റെ അംഗീകാരം റദ്ദാക്കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യാന്‍ സിന്‍ഡിക്കേറ്റിന് നിര്‍ദ്ദേശം നല്‍കണമെന്ന് ബിജെപി ഗവര്‍ണ്ണറോട് ആവശ്യപ്പെട്ടു.
സ്വജനപക്ഷപാതം, ദുഷ്ഭരണം, അധികാര ദുര്‍വിനിയോഗം, അനധികൃത നിര്‍മ്മാണം, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങി നിരവധി ആരോപണങ്ങള്‍ കോളേജ് ഭരണ സമിതിക്കെതിരെ ഉയര്‍ന്നിട്ടുണ്ട്. കോളേജിനെ കുടുംബ സ്വത്തായി കൈകാര്യം ചെയ്യുകയാണെന്നും പരാതിയിലുണ്ട്.
1974 ലെ കേരളാ സര്‍വ്വകലാശാല നിയമം പൂര്‍ണ്ണമായും ലംഘിച്ചാണ് കോളേജ് പ്രവര്‍ത്തിക്കുന്നത്. ഭരണത്തിലുള്ള അമിത സ്വാധീനം ഉപയോഗിച്ച് അന്വേഷണം ഒഴിവാക്കാനാണ് കോളേജ് ഭരണാധികാരികള്‍ ശ്രമിക്കുന്നത്. അതിനാല്‍ ചാന്‍സലര്‍ എന്ന അധികാരം ഉപയോഗിച്ച് കോളേജിന്റെ അംഗീകാരം റദ്ദ് ചെയ്യാന്‍ ഇടപെടണമെന്നാണ് ആവശ്യമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് മാധ്യമങ്ങളോട് പറഞ്ഞു. ദക്ഷിണ കന്നട എംപി നളിന്‍ കുമാര്‍കട്ടീല്‍, സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേശന്, ജില്ലാ അദ്ധ്യക്ഷന്‍ എസ് സുരേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
കുമ്മനം നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേരള യൂണിവേഴ്സിറ്റി വിസിയോട് റിപ്പോര്‍ട്ട് നല്‍കാനും മുഖ്യമന്ത്രിയോട് അടിയന്തര നടപടി സ്വീകരിക്കാനും ഗവര്‍ണ്ണര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: