Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിരോധികളില്‍ ഉദാസീനത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2017, 08:12 pm IST
in Samskriti

ലോകവേദേഷു തദനുകൂലാചരണം

തദ്‌വിരോധിഷു ഉദാസീനതാ

ലോകകാര്യങ്ങളിലും വേദകാര്യങ്ങളിലും ജ്ഞാനത്തിനനുകൂലമായി ചിന്തിച്ചു പ്രവര്‍ത്തിക്കണം. എന്നാല്‍ അവയ്‌ക്ക് വിരോധം പ്രവര്‍ത്തിക്കുന്നവരെ അവഗണിച്ചേക്കൂ.

ഒന്‍പതാം സൂത്രത്തില്‍ ”തസ്മിന്‍ അനന്യതാ തദ്വിരോധിഷു ഉദാസീനതാ ച” എന്നുപറഞ്ഞതില്‍ അനന്യതയെക്കുറിച്ച് പത്താം സൂത്രത്തില്‍ ഒന്നുകൂടി വിശദമാക്കി. ഇവിടെ പതിനൊന്നാം സൂത്രത്തില്‍ വിരോധിഷു ഉദാസീനതാ എന്നുപറഞ്ഞതിനെ കൂടുതല്‍ സ്പഷ്ടമാക്കുകയാണ്.

ഭക്തിയുറച്ചവര്‍ക്ക് അതുവരെയുള്ള ആചാരങ്ങളിലും വ്യവസ്ഥകളിലും വലിയ പ്രാധാന്യം തോന്നിയെന്നുവരില്ല. ഇവര്‍ക്ക് ഏതെങ്കിലും ചട്ടക്കൂടുകള്‍ ബാധകമല്ല. ആകാശപ്പരപ്പുപോലെ തുറന്ന മനസ്സായിരിക്കും അവര്‍ക്ക്. ആ മനസ്സ് മുഴുവന്‍ ഭഗത് പ്രേമമാകുമ്പോള്‍ അവരുടെ പ്രേമം ആകാശംപോലെ പരപ്പുള്ളതും സമുദ്രംപോലെ അഗാധവും കാമബാണംപോലെ ലക്ഷ്യത്തിലേക്ക് കുതിക്കുന്നതും ആയിരിക്കും.

ഭാഗവതം ദശമത്തില്‍ വിപ്രപത്‌നിമാര്‍ ശ്രീകൃഷ്ണഭഗവാന്റെ അനുഗ്രഹം തേടിവരുന്ന ഭാഗം ഇത്തരുണത്തില്‍ പ്രത്യേകം ശ്രദ്ധേയം.ശ്രീകൃഷ്ണഭഗവാന്‍ കൂട്ടുകാരുമൊത്ത് സമീപത്തെത്തിയിട്ടുണ്ടെന്നു കേട്ടതും ആ വിപ്ര പത്‌നിമാര്‍ ഭഗവാന് സമര്‍പ്പിക്കാനുള്ള നിവേദ്യവസ്തുക്കളും എടുത്തുകൊണ്ട് ഭഗവത്‌സന്നിധിയിലേക്കോടി. അവരുടെ വീടുകളില്‍ ഒരുക്കിവച്ചിരുന്ന യജ്ഞസംരംഭങ്ങളെല്ലാം അവര്‍ അവഗണിച്ചു. പോകുന്നതിനെ വിലക്കിക്കൊണ്ടുള്ള ആചാര്യന്മാരുടെ നിര്‍ദ്ദേശങ്ങളും അവര്‍ തള്ളി. പോകരുതെന്ന് ഭര്‍ത്താക്കന്മാര്‍ പറഞ്ഞതും അവര്‍ ചെവിക്കൊണ്ടില്ല. തങ്ങളുടെ ഭഗവാന്‍ മാത്രമായിരുന്നു അവരുടെ ലക്ഷ്യം. ബാക്കിയെല്ലാം അവര്‍ മറന്നു.

അല്ലെങ്കില്‍ തന്നെ ഈ യജ്ഞങ്ങളെല്ലാം ഭഗവത് പ്രീതീക്കായി കരുതി ചെയ്യുന്നതാണ്. ആ ഭഗവാന്‍ നേരിട്ട് അവ സ്വീകരിക്കാനെത്തിയാല്‍ പിന്നെ എന്തിനായി കാത്തിരിക്കണം. എത്രയും പെട്ടെന്ന് അവയെല്ലാം ഭഗവാന്റെ മുന്നിലെത്തി സമര്‍ഥിക്കുക തന്നെ.

തിരുപ്പതി ക്ഷേത്രത്തില്‍ ഭണ്ഡാര വരവില്‍ കുറവു വന്നാല്‍ ആ വിവരം അറിഞ്ഞാല്‍ മതി സമീപത്തുള്ള വ്യാപാരികളെല്ലാം ഓടിയെത്തി ഭണ്ഡാര സമര്‍പ്പണം നടത്തും. ഭഗവാന്റെ ആവശ്യമാണ് അവര്‍ക്ക് പ്രധാനം. എന്നാല്‍ ഭഗവാനെ സംബന്ധിച്ചിടത്തോളം ഭക്തിയിലേക്കാണ് ശ്രദ്ധ. ഭക്തന്റെ ആവശ്യമാണ് ഭഗവാന് പ്രധാനം.

രാമായണത്തില്‍ ശബരി സമര്‍പ്പിക്കുന്ന ഫലങ്ങള്‍ ആചാരാനുസൃതം ഒരുക്കിയിട്ടുള്ളതാണോ കഴുകിയതാണോ ശുദ്ധമാക്കിയതാണോ ഉപസ്തരിച്ചതാണോ എന്നൊന്നും ഭഗവാന്‍ നോക്കിയില്ല. ഭക്തയുടെ സമര്‍പ്പണമായതിനാല്‍ ആ ഫലങ്ങള്‍ എച്ചിലായതാണോ എന്നുപോലും ഭഗവാന്‍ അന്വേഷിക്കുന്നില്ല. സന്തോഷത്തോടെ സ്വീകരിക്കുന്നു. മഹാഭാരതത്തില്‍ വിദുരന്റെ അതിഥിയായി എത്തിയപ്പോഴും ഭഗവാന്‍ ഇത്തരത്തില്‍ ഭക്തിയെ സ്വീകരിച്ചതായി നാം കണ്ടു.

മേല്‍പുത്തൂരിന്റെ വിഭക്തിയേക്കാള്‍ പൂന്താനത്തിന്റെ ഭക്തിയെ ഇഷ്ടപ്പെടുന്നു ഭഗവാന്‍ എന്ന് മഹാകവി വള്ളത്തോള്‍ എടുത്തുപറഞ്ഞുവല്ലോ. ഇതില്‍ വിഭക്തി എന്നത് ചിട്ടവട്ടങ്ങളേയും ഭക്തിയെന്നത് പ്രേമബുദ്ധിയെയും സൂചിപ്പിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌ട്രോംഗ് റൂം തുറക്കാന്‍ നിര്‍ദേശം നല്‍കിയെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് മലപ്പുറം ജില്ലാ കളക്ടര്‍

India

സൗജന്യ ചികിത്സ, മികച്ച അന്തരീക്ഷമെന്ന് ജർമ്മൻ പൗരൻ : എന്നാൽ അത് കേരളമായിരിക്കുമെന്ന് കമ്യൂണിസ്റ്റുകാരൻ  ; ഗുജറാത്താണെന്ന് തിരുത്തി ജർമ്മൻ പൗരൻ

Kerala

വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന ആറാം ക്ലാസ് വിദ്യാര്‍ഥിയെ കാട്ടുപന്നി ആക്രമിച്ചു

India

‘ ബാബറി മസ്ജിദ് പണിയണമെന്ന് പറയുന്നവർക്കൊപ്പം ഇരിക്കുന്നതിനേക്കാൾ ഞങ്ങൾക്ക് ഇഷ്ടം 20 വർഷം പ്രതിപക്ഷത്ത് ഇരിക്കുന്നതാണ് ‘ ; അമിത് ഷാ

Kerala

കേരളത്തില്‍ ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാകുമെന്ന് നരേന്ദ്ര മോദി, സ്ത്രീകള്‍ വലിയ തോതില്‍ ബൂത്തിലെത്തിയത് ഗുണമാകും

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ ഡോ. സേതു ലക്ഷ്മി ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി,ഹര്‍ജി നല്‍കിയത് പ്രതിശ്രുത വരന്‍

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കരുതെന്ന മുഖപ്രസംഗം ദീപിക പത്രത്തിന് വേണ്ടി എഴുതിയത് ആര്? അച്ചടിച്ചത് മാനേജ് മെന്‍റിന്റെ അറിവോടെയോ?

പയ്യന്നൂരില്‍ അക്രമ സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം പൂര്‍ത്തിയായി

വിവാദമായ ഫെയ്സ്ബുക്കില്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോ

ജീവിതത്തില്‍ നമോദിയെപ്പോലെ ആകരുത്, പക്ഷെ ക്യാമറ കാണുമ്പോള്‍ മോദിയെപ്പോലെ തലയുയര്‍ത്തിനോക്കണം, ചന്തു സലിംകുമാറിന്റെ പോസ്റ്റ്

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.