Friday, June 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ലോപയുടെ കവിതാക്ഷരങ്ങള്‍

Janmabhumi Online by Janmabhumi Online
May 9, 2017, 09:27 pm IST
in Lifestyle
FacebookTwitterWhatsAppTelegramLinkedinEmail

 

മൂന്നാം വയസ്സില്‍ പിതാവിനെ നഷ്ടമായ ബാലിക. മുത്തച്ഛനും അമ്മയ്‌ക്കുമൊപ്പം വളര്‍ന്ന അവള്‍ക്ക്, ചെറുപ്രായത്തില്‍ തനിക്കുണ്ടായ നഷ്ടത്തിന്റെ വ്യാപ്തിയെക്കുറിച്ച് അത്ര അറിവില്ലായിരുന്നു. പിന്നീട് സഹപാഠികളായ കുട്ടികള്‍ അച്ഛനൊപ്പം യാത്രചെയ്യുകയും ഉത്സവങ്ങള്‍ കാണാന്‍ പോവുകയും ചെയ്യുന്നത് കണ്ടപ്പോള്‍ ആ നഷ്ടം അവള്‍ തിരിച്ചറിഞ്ഞു. ഒപ്പം മരിച്ചവര്‍ തിരിച്ചെത്തുകയില്ലന്ന യാഥാര്‍ത്ഥ്യവും. തന്റെ ദുഃഖങ്ങള്‍ പങ്കുവെയ്‌ക്കാന്‍ അവള്‍ക്ക് കൂട്ടില്ലായിരുന്നു. ഒടുവില്‍ തിരഞ്ഞെടുത്ത കൂട്ട് കവിതയാണ്. ആരുമറിയാതെ കടലാസില്‍ കുത്തിക്കുറിച്ച വാക്കുകള്‍ സാഹിത്യരസം നിറഞ്ഞ കവിതകളായി. അതിന്റെ സ്രഷ്ടാവ് കേരളം അറിയുന്ന, മലയാളികളുടെ പ്രിയപ്പെട്ട കവയത്രിയായി. ആര്‍. ലോപ എന്നാണ് ആ കവയിത്രിയുടെ പേര്.

ഹരിപ്പാട് ആയാപറമ്പ് കൊട്ടാരത്തില്‍ പരേതനായ മുരളീധരന്റെയും റിട്ട. ട്രഷറി ഉദ്യോഗസ്ഥ രേണുകയുടെയും മകളാണ് ലോപ. കേന്ദ്രസാഹിത്യഅക്കാദമി മുപ്പത്തഞ്ചുവയസ്സില്‍ താഴെയുള്ളവര്‍ക്ക് നല്‍കുന്ന യുവപുരസ്‌കാറിനും ലോപ അര്‍ഹയായി.

ന്യൂജന്‍ കാലത്ത് തളര്‍ച്ചബാധിച്ച മലയാളകവിതയെ ഒരു കൈക്കുമ്പിളില്‍ കോരിയെടുത്ത് അതിന്റെ പ്രതാപകാലത്തിലേക്ക് കൂട്ടിക്കൊണ്ടുപോവുകയാണ് ഈ യുവ കവയത്രി. അതിന്റെ ഉത്തമ ഉദാഹരണമാണ് ലോപയുടെ അവാര്‍ഡിനര്‍ഹമായ ‘പരസ്പര’ത്തിലെ കവിതകള്‍. പുതുകവികളില്‍ ഏറെ പക്ഷത്തിനും വൃത്തമോ ഈണമോ ഇല്ലായെങ്കില്‍ ലോപയുടെ രചനകളില്‍ ഇത് രണ്ടും കാണാന്‍ കഴിയും. ഒരുകാലത്ത് മലയാള കവിത അന്തസ്സോടെ സഞ്ചരിച്ച ഇടവഴിയും തൊടിയും സമൃദ്ധമായ പുഴയും ഗ്രാമവും ശുദ്ധരായ ജനവിഭാഗത്തേയും ലോപയുടെ കവിതകളില്‍ കാണാന്‍ കഴിയും.

സമൂഹത്തോടും വ്യക്തിയോടും വ്യര്‍ത്ഥസ്വപ്‌നങ്ങളെപ്പറ്റി വാചാലയാവുകയല്ല മറിച്ച് പ്രതിബദ്ധത നിറഞ്ഞ ആത്മബോധത്തോടെ പ്രതികരിക്കുകയാണ് ലോപ തന്റെ തൂലികയില്‍ നിന്നുവീഴുന്ന കവിതാക്ഷരങ്ങളിലൂടെ. കേന്ദ്ര സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം അത് അര്‍ഹിക്കുന്ന കൈകളിലാണ് എത്തപ്പെട്ടിരിക്കുന്നതെന്നു ലോപയുടെ കവിതകള്‍ വായിച്ചുകഴിയുമ്പോള്‍ മനസിലാകും. ആനുകാലിക വിഷയങ്ങളെക്കാള്‍ മൗലിക പ്രശ്‌നങ്ങളാണ് ലോപയുടെ കവിതകളില്‍ കൂടുതലായി കാണുന്നത്. സ്ത്രീയും ഭക്തിയും മനസ്സിന്റെ ഭ്രമര ഭാവങ്ങളുമൊക്കെ ലോപയുടെ കവിതകളില്‍ കണ്ടുമുട്ടാം.

കവിയും കഥാപ്രാസംഗികനുമായ മുത്തച്ഛന്‍ ആര്‍.കെ.കൊട്ടാരത്തിലിന്റെ സ്വാധീനത്താല്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയായിരിക്കെ ചില കുറിപ്പുകള്‍ എഴുതുമായിരുന്നു. അച്ഛന്റെ കുറവ് അറിയിക്കാതെ വളര്‍ത്തിയ മുത്തച്ഛന്റെ സാമിപ്യമാണ് തന്നെ കവിതയെഴുതിപ്പിച്ചതെന്ന് ലോപ പലവട്ടം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. സ്‌കൂളിലും കോളേജിലും പഠിക്കുമ്പോള്‍ കൂട്ടുകാര്‍ക്കു വേണ്ടി പാരഡി ഗാനങ്ങളും തമാശക്കവിതകളും എഴുതിക്കൊടുക്കുമായിരുന്നു. അപ്പോഴും, തന്റെ ദുഃഖങ്ങള്‍ പങ്കുവെച്ചുകൊണ്ട് എഴുതുന്ന കവിതകള്‍ ആരെയും കാണിച്ചിരുന്നില്ല. 2000 ല്‍ മാവേലിക്കര ബിഷപ് മൂര്‍ കോളജില്‍ എംഎയ്‌ക്കു പഠിക്കുമ്പോഴാണ് മനസ് എന്ന കവിത ആദ്യമായി പ്രസിദ്ധീകരിക്കപ്പെടുന്നത്. പിന്നീട് ഒട്ടേറെ കവിതകള്‍ നിരവധി ആനുകാലികങ്ങളിലും വന്നു. 34 കവിതകള്‍ അടങ്ങിയ പരസ്പരം എന്ന കവിതാ സമാഹാരത്തിനാണ് 2012 ല്‍ കേന്ദ്ര സാഹിത്യഅക്കാദമി അവാര്‍ഡ് ലോപയെത്തേടി എത്തിയത്.

വൈക്കോല്‍പാമ്പ്, വൃത്തസ്ഥിത, തൊട്ടാവാടി, രേണുക, ആത്മഹത്യയുടെ ദിവസം, നമ്മള്‍ ചുംബിക്കുമ്പോള്‍ തുടങ്ങി നിരവധി കവിതകളും കവിതാസമാഹാരങ്ങളും ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അദ്ധ്യാപികകൂടിയായ ലോപയുടെ തൂലികയില്‍നിന്ന് മലയാളത്തിന് ലഭിച്ചു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദമുള്ള ലോപ ഇംഗ്ലീഷില്‍ കവിതകള്‍ എഴുതാറില്ലെങ്കിലും ടാഗോര്‍ കൃതികളും ഷെയ്ക്‌സ്പിയറിന്റെ ഗീതകങ്ങളുമൊക്കെ ലോപ മലയാളത്തിലാക്കിക്കഴിഞ്ഞു. സോള്‍ ബെല്ലോയുടെ ‘ദിവൃക്കര്‍’ എന്ന നാടകത്തിന്റെ വിവര്‍ത്തനവും ഇതിനിടയില്‍ പൂര്‍ത്തിയാക്കി.

2001 ല്‍ യുവകവികള്‍ക്കുള്ള കുഞ്ചുപിള്ള അവാര്‍ഡ്, വി.ടി. കുമാരന്‍ മാസ്റ്റര്‍ സ്മാരക അവാര്‍ഡ്, 2003 ല്‍ ഗീതാ ഹിരണ്യന്‍ സ്മാരക അങ്കണം അവാര്‍ഡ്, 2009 ല്‍ തപസ്യയുടെ ദുര്‍ഗാദത്ത പുരസ്‌കാരം, മലയാറ്റൂര്‍ പുരസ്‌ക്കാരം, 2016 ല്‍ മയൂരദേശം ഫെയ്‌സ്ബുക്ക് കൂട്ടായ്മയുടെ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ തുടങ്ങി നിരവധി പുരസ്‌കാരങ്ങളാണ് ലോപയെ തേടിയെത്തിയത്.

അവാര്‍ഡുകളുടെയും അംഗീകാരത്തിന്റെയും മുന്തിരിവള്ളികള്‍ ചുറ്റി മലയാള സാഹിത്യലോകത്ത് തന്റേതായ സൂര്യകിരീടംചൂടിയിരിക്കുകയാണ് ഈ യുവകവയത്രി. ഹരിപ്പാട് കാരിക്കാമഠത്തില്‍ മനോജാണ് ഭര്‍ത്താവ്. മകന്‍ ഹരിശങ്കര്‍.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയെ അധിക്ഷേപിച്ച ഡെപ്യൂട്ടി തഹസില്‍ദാര്‍ പവിത്രന്‍ അറസ്റ്റില്‍, ജോലിയില്‍ നിന്ന് പിരിച്ചുവിടണമെന്ന് ബിജെപി

India

ഹനുമാൻ ക്ഷേത്രത്തിൽ ബീഫ് എറിഞ്ഞ് സംഘർഷമുണ്ടാക്കാൻ ശ്രമം ; നിയമവിരുദ്ധ പ്രവർത്തനം നടത്തുന്നവരെ കണ്ടാൽ ഉടൻ വെടിവയ്‌ക്കാൻ ഉത്തരവിട്ട് ഹിമന്ത ബിശ്വ ശർമ്മ

India

ഒരു പേജ് പോലും അഗ്നിക്കിരയായില്ല : അത്ഭുതമായി ഈ പുണ്യഗ്രന്ഥം ; എയർ ഇന്ത്യ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഭദ്രമായി ലഭിച്ച് ഭഗവദ് ഗീത

തദ്ദേശീയമായി വികസിപ്പിച്ച രുദ്രാസ്ത്ര എന്ന ഹൈബ്രിഡ് ഡ്രോണ്‍ പരീക്ഷണപ്പറക്കല്‍ നടത്തുന്നു (ഇടത്ത്) കൃത്യമായി അടയാളപ്പെടുത്തിയ സ്ഫോടനം നടത്തേണ്ട സ്ഥലം (നടുവില്‍) അടയാളപ്പെടുത്തിയ ഇടത്തില്‍ തന്നെ നടന്ന ഉഗ്രസ്ഫോടനം (വലത്ത്)
India

50കിലോമീറ്റര്‍ അകലെയുള്ള ശത്രുസൈനികര്‍ക്ക് കൂട്ടനാശം വിതയ്‌ക്കാവുന്ന  രുദ്രാസ്ത്ര  വിജയകരമായി പരീക്ഷിച്ച് സൈന്യം

India

ഇസ്രായേലിനെതിരെ പറയാൻ ഒരു മുസ്ലീം രാജ്യത്തിനും ധൈര്യമില്ല ; ഇസ്രായേലിനെ തടയാൻ ഏതെങ്കിലും മുസ്ലീം രാജ്യങ്ങൾക്ക് കഴിയുമോ ; മൗലാന സയ്യിദ് കൽബെ ജവാദ്

പുതിയ വാര്‍ത്തകള്‍

വിമാനാപകടം ടാറ്റയ്‌ക്ക് നേരെയുള്ള ആയുധമാക്കി കേരളത്തിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ ; സുഡിയോയ്‌ക്ക് പിന്നാലെ എയർ ഇന്ത്യയും ബഹിഷ്ക്കരിക്കണമെന്ന് ആഹ്വാനം

സുഹൃത്തിനൊപ്പം കിടക്ക പങ്കിടാന്‍ നിര്‍ബന്ധിച്ച് പീഡനം;മറ്റ് സ്ത്രീകളുമായി അവിഹിതബന്ധം,ഏറെ ചര്‍ച്ചയായ കരിഷ്മ-സഞ്ജയ് വിവാഹമോചനം

തകർന്ന എയർ ഇന്ത്യ വിമാനത്തിന്റെ ഡിവിആർ കണ്ടെടുത്തു : അന്വേഷണത്തിന് ഇത് ഏറെ സഹായകമാകും

ഒരു ചെറിയ മുറിയിൽ തന്റെ സ്വപ്ന വിമാനയാത്ര ആരംഭിച്ച പെൺകുട്ടി എയർ ഹോസ്റ്റസായി ; ഒടുവിൽ കുടുംബത്തെ കണ്ട് തിരികെ മടങ്ങിയത് മരണത്തിലേക്ക്

ഇസ്രായേലിനെതിരെ ഡ്രോൺ ആക്രമണങ്ങൾക്ക് തുടക്കമിട്ട് ഇറാൻ , അതിർത്തിയിൽ വെടിവച്ചിട്ട് ജോർദാൻ വ്യോമസേന :  അമ്മാനിൽ വ്യോമാക്രമണ സൈറണുകൾ മുഴങ്ങുന്നു

ഇരു രാജ്യങ്ങളുമായും അടുത്ത ബന്ധം , സമാധാനത്തിന് സാധ്യമായ എല്ലാ സഹകരണത്തിനും തയ്യാർ : ഓപ്പറേഷൻ റൈസിംഗ് ലയണിൽ പ്രതികരിച്ച് ഇന്ത്യ

ഇസ്രായേൽ പണ്ടേ ലോകതെമ്മാടി രാഷ്‌ട്രം : ഒരു മര്യാദയും പാലിക്കേണ്ടതില്ല എന്നാണ് വിചാരം ; ഇസ്രായേലിനെതിരെ പൊട്ടിത്തെറിച്ച് പിണറായി വിജയൻ

ദക്ഷിണേന്ത്യ കണ്ട ഏറ്റവും മികച്ച നടിയുടെ മകളാണ്.. അഭിനയിക്കാനുള്ള ആഗ്രഹം ഉര്‍വശിയെ അറിയിക്കാനാണ് ഞാന്‍ പറഞ്ഞത്; വേദിയില്‍ കണ്ണുനിറഞ്ഞ് മനോജ് കെ ജയന്‍

ഷെയിൻ നിഗത്തിന്റെ ബിഗ് ബഡ്ജറ്റ് ചിത്രമായി ഓണത്തിന് ‘ബൾട്ടി’ ഒരുങ്ങുന്നു; ടൈറ്റിൽ ഗ്ലിംപ്സ് പുറത്ത്!

സ്തനാർബുദ ബോധവത്കരണ ക്യാമ്പയിനുമായി ഫ്യൂജിഫിലിം ഇന്ത്യ; ബ്രാൻഡ് അംബാസഡർ ആയി ഉപാസന കാമിനേനി കൊനിഡെല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies