മുളങ്കുന്നത്തക്കാവ്:മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ കട്ടിലില്‍ നിന്നും വീണ് പരിക്കേറ്റ വ്യദ്ധന് മരിച്ചു.ചേലക്കര തോന്നൂര്‍ക്കര തോട്ടപറമ്പില്‍ മൊയതിന്‍ (80) ആണ് മരിച്ചത് നെഞ്ചുരോഗ സംമ്പദ്ധമായ അസുഖത്തെ തുടര്‍ന്ന മെഡിക്കല്‍കോളജ് ആശുപത്രിയിലെ വാര്‍ഡ് 13 ല്‍ ചികിത്സയിലായിരുന്നു.ഏക്സറേ എടുക്കാന്‍ വേണ്ടി കട്ടിലില്‍ നിന്നും ഇറങ്ങാന്‍ ശ്രമിക്കുമ്പോള്‍ താഴെ വിഴുകയായിരുന്നു.പരിക്ക് ഗുരുതരമായിതിനെ തുടര്‍ന്ന് ഇയാളെ തിവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു.
എന്നാല്‍ ഇയാളെ തിവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി ക്യത്യസമയത്ത് ചികിത്സനല്‍കിയാല്‍ രക്ഷപെടുമായിരുന്നു വെന്ന് ബന്ധുക്കള്‍ പറയുന്നു.ലിഫറ്റ് കിട്ടാത്തതിനാല്‍ ഏറെ സമയമെടുത്താണ് ഇയാളെ ഐസിയുവില്‍ എത്തിച്ചത്.ഐസിയു വില്‍ എത്തിച്ച് അല്‍പ്പം കഴിഞ്ഞ് മരണം സംഭവിക്കുകയും ചെയ്യുതു.മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സെക്യുരിറ്റി ജിവനക്കാരിയുടെ പിതാവാണ് മരിച്ച മൊയിതിന്‍.ആശുപത്രിയിലെ ലിഫറ്റുകള് പ്രവര്‍ത്തിക്കാത്തതിനെതിരെ വ്യാപക പരാതിയുണ്ട്.ഇവിടെയുള്ള 17 ലിഫിറ്റുകളില് ഒരാണ്ണെം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: